Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുവൈത്ത് സർക്കാർ എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ട്:മൃതദേഹങ്ങള്‍ വേഗത്തില്‍ നാട്ടിലേക്ക് എത്തിക്കും'

കുവൈത്ത് സിറ്റി: നാളെ കാണാമെന്നും പറഞ്ഞ് ഉറങ്ങാന്‍ പോയ സഹപ്രവർത്തകർ ഇനി തിരിച്ചവരില്ലെന്ന യാഥാർത്ഥ്യം ഉള്‍ക്കൊള്ളാന്‍ കുവൈത്ത് പ്രവാസികളില്‍ പലർക്കും ഇപ്പോഴും കഴിഞ്ഞിട്ടില്ല. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ആയതിനാല്‍ തന്നെ ജോലിക്കാരില്‍ ഏറെയും മലയാളികളായിരുന്നു. പലരും വർഷങ്ങളായി അടുത്ത് അറിയുന്നവർ. ചിലരാകട്ടെ പുത്തന്‍ സ്വപ്നങ്ങളുമായി കടല്‍ കടന്ന് വന്നവരും.

ലേബർ ക്യാമ്പില്‍ തീപിടുത്തം ഉണ്ടായി എന്ന് അറിഞ്ഞപ്പോള്‍ അത് ഇത്ര വലിയ ഒരു അപകടത്തിലേക്കാണ് പോകുന്നതെന്ന് ആദ്യം ചിന്തിക്കുക പോലും ചെയ്തിരുന്നില്ലെന്നാണ് സാമൂഹ്യ പ്രവർത്തകനും കല കുവൈത്ത് (കേരള ആർട്ട് ലവേഴ്സ് അസോസിയേഷന്‍) സാമൂഹ്യ വിഭാഗം ഭാരവാഹിയായ ജിന്‍സ് വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നത്.

kala

ഞാന്‍ താമസിക്കുന്നതിന് വളരെ എടുത്തായിട്ടാണ് തീ പടർന്ന കെട്ടിടം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ തീ വലിയ തോതില്‍ പടരുന്ന വിവരം അറിഞ്ഞ് അധികം വൈകാതെ തന്നെ അവിടേക്ക് എത്താന്‍ സാധിച്ചു. രക്ഷാപ്രവർത്തനവും അതിനോടകം തന്നെ ആരംഭിച്ചിരുന്നു. കുവൈത്ത് സിവില്‍ ഡിഫന്‍സ് സംഘത്തിനോടൊപ്പം തന്നെ സന്നദ്ധപ്രവർത്തകരും ആളുകളെ ആശുപത്രിയില്‍ എത്തിക്കുന്നതിനും മറ്റും മുന്‍നിരയിലുണ്ടായിരുന്നുവെന്നും ജിന്‍സ് വ്യക്തമാക്കുന്നു.

മരിച്ചവരില്‍ ചിലർ കലയില്‍ അംഗമായിരുന്നവരാണ്. കണ്ട് പരിചയമുള്ളവർ. പുതുതായി ജോലിക്കായി എത്തിയവരുമുണ്ട്. എന്താണ് ഇത്തരമൊരു അപകടത്തിന്റെ കാരണം എന്നത് സംബന്ധിച്ച് ഇതുവരേയും ഒരു സ്ഥിരീകരണമില്ല. ആളുകള്‍ പറയുന്ന ചില നിഗമനങ്ങള്‍ മാത്രമാണ് നമ്മുടെ മുന്നിലുള്ളത്. അതല്ലാതെ സർക്കാറിന്റെ ഭാഗത്ത് നിന്നും ഔദ്യോഗികമായ അറിയിപ്പൊന്നും ഇക്കാര്യത്തിലുണ്ടായിട്ടില്ല.

സർക്കാർ അധികൃതർ ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചത് നിങ്ങള്‍ക്കും അറിയാമല്ലോ. അവർ മികച്ച രീതിയില്‍ തന്നെ അന്വേഷണം നടത്തും. അപകടം നടന്ന മേഖല നിലവില്‍ പൂർണ്ണമായും സിവില്‍ ഡിഫന്‍സിന്റെ നിയന്ത്രണത്തിലാണ്. കുവൈത്ത് സർക്കാർ എല്ലാവിധ സഹായവുമായി ഒപ്പമുണ്ട്. പരിക്കേറ്റവർക്കൊക്കെ ഉന്നതമായ ചികിത്സ ലഭിക്കുന്നു. ചിലരൊക്കെ ആശുപത്രി വിട്ടു. അതേസമയം മൂന്നാല് പേർ ഇപ്പോഴും ഐസിയുവില്‍ കഴിയുന്നുണ്ട്. അവരുടെ കാര്യത്തിലാണ് ചെറിയ ആശങ്ക നിലനില്‍ക്കുന്നത്.

195 പേരായിരുന്നു കെട്ടിടത്തിലുണ്ടായിരുന്നത്. ചിലൊരൊക്കെ ഡ്യൂട്ടിക്കായി പോയിരുന്നു. ആശുപത്രിയില്‍ നിന്ന് വിട്ടവരേയും കെട്ടിടത്തിലുണ്ടായിരുന്ന മറ്റുള്ളവരേയും വേറെ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എംമ്പസി അധികൃതർ. കല ഉള്‍പ്പെടേയുള്ള വിവിധ പ്രവാസി സന്നദ്ധ സംഘടനകള്‍ ഇതിന് വേണ്ട എല്ലാവിധ സഹായ സഹകരണങ്ങളുമായി രംഗത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് പ്രത്യേക വിമാനം ഒരുക്കുവാൻ അമീർ ഷെയ്ഖ് മിഷ്അൽ അഹമദ് സബാഹ് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കുവൈത്തിന്റെ വക ധന സഹായം നൽകുവാനും അമീർ നിർദേശം നൽകിയതായി ഒന്നാം ഉപ പ്രധാന മന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് വ്യക്തമാക്കി. മരണമടഞ്ഞവരിൽ 48 പേരുടെ തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കിയതായും മന്ത്രി അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+