Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബി ചേംബര്‍ ബോര്‍ഡ് അംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് യൂസഫലി

ലുലു ഗ്രൂപ്പ് ചെയര്‍മാനും മലയാളിയുമായ എം എ യൂസഫലിയെ അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (എ ഡി സി സി ഐ) ഡയറക്ടര്‍ ബോര്‍ഡ് അംഗമായി വീണ്ടും നിയമിച്ചു. അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഇത് സംബന്ധിച്ച പ്രമേയം പുറപ്പെടുവിച്ചു. എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രമേയം പ്രകാരമാണ് യൂസഫലി ബോര്‍ഡില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗമായി ചേരുന്നത്.

ചേംബറിന്റെ ബോര്‍ഡ് അംഗമായി ഇത് അഞ്ചാം തവണയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. മുന്‍ കാലാവധികളില്‍ മൂന്നെണ്ണം തിരഞ്ഞെടുപ്പിലൂടെയാണ് നേടിയതെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍ വിശദീകരിച്ചു. 'അദ്ദേഹത്തിന്റെ റോളില്‍ വിജയിക്കുന്നതിനും എമിറേറ്റില്‍ സ്വകാര്യ മേഖലയുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിന് അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കുന്നതിനും ചേംബര്‍ ആശംസിക്കുന്നു,'' ചേംബര്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Lulu Group

നിക്ഷേപം ആകര്‍ഷിക്കുന്നതിനും, സംരംഭകരെ പിന്തുണയ്ക്കുന്നതിനും, സുസ്ഥിര സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും സ്വകാര്യ മേഖലയുമായും അടുത്ത് പ്രവര്‍ത്തിച്ചുകൊണ്ട് എമിറേറ്റിന്റെ ബിസിനസ് അന്തരീക്ഷം രൂപപ്പെടുത്തുന്നതില്‍ അബുദാബി ചേംബര്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

യൂസഫലിയുടെ പുനര്‍നിയമനം അന്താരാഷ്ട്രതലത്തില്‍ യുഎഇയുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അബുദാബി ഒരു ആഗോള ബിസിനസ്, നിക്ഷേപ കേന്ദ്രമായി സ്വയം സ്ഥാനം പിടിക്കുന്നത് തുടരുകയാണ്. ഇതിനിടെയാണ് ലോകത്തെമ്പാടും റീട്ടെയ്ല്‍ ബിസിനസ് ശൃംഖലകളുള്ള ലുലുവിന്റെ തലവനെ തന്നെ ചേംബറിലേക്ക് വീണ്ടും തിരഞ്ഞെടുത്തിരിക്കുന്നത്.

യുഎഇയിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരനാണ് യൂസഫലി. ഏകദേശം 5.8 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. യുഎഇ, ഒമാന്‍, കുവൈറ്റ്, ബഹ്റൈന്‍, സൗദി അറേബ്യ, ഖത്തര്‍, ഈജിപ്ത്, ഇന്തോനേഷ്യ, തായ്ലന്‍ഡ്, വിയറ്റ്‌നാം, മലേഷ്യ, ഫിലിപ്പീന്‍സ്, ചൈന, ശ്രീലങ്ക, കെനിയ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, സ്‌പെയിന്‍, ഇറ്റലി, യുകെ, യുഎസ്, ഇന്ത്യ എന്നിവിടങ്ങളിലാ 75,000-ത്തിലധികം ജീവനക്കാരാണ് ലുലു ഗ്രൂപ്പിനുള്ളത്.

ഷോപ്പിംഗ് മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, മണി ആന്‍ഡ് റെമിറ്റന്‍സ് എക്‌സ്‌ചേഞ്ച് സ്ഥാപനം എന്നിവയുടെ ഒരു വലിയ ശൃംഖല ലുലു ഗ്രൂപ്പ് നടത്തുന്നു. 2025 ലെ മൂന്നാം പാദത്തില്‍ ലുലു റീട്ടെയില്‍ 36 മില്യണ്‍ ഡോളര്‍ (132 മില്യണ്‍ ദിര്‍ഹം) അറ്റാദായം നേടി, ഇത് വര്‍ഷം തോറും 24 ശതമാനം വര്‍ധനവാണ്.

അതേസമയം ഭൗരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ഷിപ്പിംഗ് തടസ്സങ്ങള്‍, പണപ്പെരുപ്പം എന്നിവ വന്‍കിട ചില്ലറ വ്യാപാരികള്‍ക്ക് വിതരണ ശൃംഖല നിയന്ത്രണം നിര്‍ണായകമാക്കിയിട്ടുണ്ടെന്ന് യൂസഫലി പറഞ്ഞു. 2026 ലെ ഗള്‍ഫുഡ് സമ്മേളനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2024 നവംബര്‍ മുതല്‍ അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ലുലു, ലിത്വാനിയ, യുഎസ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിതരണക്കാരുമായും സര്‍ക്കാര്‍ പിന്തുണയുള്ള സ്ഥാപനങ്ങളുമായും പുതിയ കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്. അതേസമയം ഇറക്കുമതി വിപുലീകരിക്കുന്നതിനായി കാനഡ, ഓസ്ട്രേലിയ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി.

വിതരണ ആഘാതങ്ങളോട് വേഗത്തില്‍ പ്രതികരിക്കാന്‍ അനുവദിക്കുന്ന തരത്തില്‍ 27 രാജ്യങ്ങളില്‍ ഗ്രൂപ്പ് സോഴ്സിംഗ്, ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന് യൂസഫലി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+