ഒമാനില്‍ മിന്നല്‍പ്രളയം.. രണ്ട് മലയാളികള്‍ മരിച്ചു; അതിശക്തമായ മഴ മുന്നറിയിപ്പ്
മസ്കറ്റ്: ഒമാനിലെ മിന്നല്‍ പ്രളയത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാളെ കാണാതായി. പാലക്കാട് തൃത്താല സ്വദേശികളായ ഷംല, യൂസഫ്, എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാവ് റംലയ്ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. ഒമാനിലെ ഇന്‍കാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെ കുടുംബത്തോടൊപ്പം പെരുന്നാള്‍ യാത്രയ്ക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്.
ഇവര്‍ സഞ്ചരിച്ച വാഹനം മിന്നല്‍ പ്രളയത്തില്‍ പെടുകയായിരുന്നു. നാല് കുട്ടികള്‍ ഉള്‍പ്പടെ 6 പേര് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാജ്യത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതിശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ ഒമാന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴ പെയ്തു, താഴ്വരകള്‍ വെള്ളത്തിനടിയിലായി, ഗതാഗതം തടസ്സപ്പെട്ടു. വരും ദിവസങ്ങളിലും അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം പ്രളയക്കൈടുതിയില് നിന്ന് 40 പേരെ രക്ഷിച്ചതായി അധികൃതര്‍ അറിയിച്ചു. ശക്തമായ മഴയില്‍ വാദുകളിലും താഴ്ന്ന പ്രദേശങ്ങളിലും അപകടകരമായ രീതിയില്‍ വെള്ളം ഒഴുകിയെത്തിയതിനെത്തുടര്‍ന്ന് നിരവധി ഗവര്‍ണറേറ്റുകളില്‍ അടിയന്തര പ്രതികരണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്ന് ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.
വെള്ളക്കെട്ടില്‍ കുടുങ്ങിക്കിടക്കുന്ന വാഹനമോടിക്കുന്നവരെയും താമസക്കാരെയും കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഡസന്‍ കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സൗത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ വാദി അല്‍ മാവിലില്‍ അതിവേഗം ഒഴുകിയെത്തിയ വെള്ളപ്പൊക്കത്തില്‍ മൂന്ന് വാഹനങ്ങള്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്.
മസ്കറ്റിന്റെയും അല്‍ ബത്തിനയുടെയും ചില ഭാഗങ്ങളില്‍ റോഡുകള്‍ വിച്ഛേദിക്കപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടതിനാല്‍ അടിയന്തര സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. വെള്ളപ്പൊക്കമുള്ള താഴ്വരകള്‍ മുറിച്ചുകടക്കുന്നത് ഒഴിവാക്കാനും സുരക്ഷാ ഉപദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും അധികൃതര്‍ ഡ്രൈവര്‍മാരോട് അഭ്യര്‍ത്ഥിച്ചു. അസ്ഥിരമായ അന്തരീക്ഷ സാഹചര്യങ്ങളുടെ സ്വാധീനത്തില്‍ രാജ്യം തുടരുകയാണെന്നും ചില പ്രദേശങ്ങളില്‍ ഇടിമിന്നല്‍, ശക്തമായ കാറ്റ്, ആലിപ്പഴ വീഴ്ച എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
അല്‍ ബുറൈമി, അല്‍ ദാഹിറ, മസ്കറ്റ്, അല്‍ ഷര്‍ഖിയയുടെ ചില ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളെ കാലാവസ്ഥാ വ്യതിയാനം തുടര്‍ന്നും ബാധിച്ചേക്കാമെന്ന് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു. മഴവെള്ളത്തിന്റെ അളവ് ഉയര്‍ന്നതിനെത്തുടര്‍ന്ന് മസ്കറ്റ് ഗവര്‍ണറേറ്റിലെ ഒരു വീട്ടില്‍ നിന്ന് 30 പേരെയും സൗത്ത് ഷാര്‍ഖിയ ഗവര്‍ണറേറ്റിലെ വീടുകളില്‍ നിന്ന് നാല് പേരെയും ഒഴിപ്പിച്ചു.
എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോര്‍ട്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ ഇടങ്ങളില്‍ മഴ കനത്തതിനെ തുടര്‍ന്ന് അമറാത്ത്ബൗഷര് റോഡ് താല്‍ക്കാലികമായി അടച്ചു.
-
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
സൗദി അറേബ്യ വാതില്‍ തുറന്നിട്ടു; അമേരിക്കക്ക് തായിഫിലെ താവളം, ഇറാന്റെ ഉദ്യോഗസ്ഥര്‍ ഔട്ട് -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
സാധനങ്ങളെല്ലാം സ്റ്റോക്കുണ്ട്, ആശങ്ക വേണ്ട; ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തി പരിശോധിച്ച് യൂസഫലി -
ചുട്ടുപൊള്ളി കേരളം.. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, താപനില 40 ഡിഗ്രി സെല്‍ഷ്യസിലേക്ക്! -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക; കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത്! -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"















Click it and Unblock the Notifications