ഒമാന്‍ ഇത്തവണ തന്ത്രം മാറ്റി; സൗദി അറേബ്യയ്ക്കൊപ്പം ചേര്‍ന്നു, ദോഫാറില്‍ അപകടം മണത്തു
മസ്കത്ത്: പശ്ചിമേഷ്യയിലെയും ഗള്‍ഫിലെയും വിരുദ്ധ അഭിപ്രായങ്ങളില്‍ സമവായം കണ്ടെത്താന്‍ ശ്രമിക്കുന്ന മധ്യസ്ഥന്റെ റോളിലായിരുന്നു ഒമാന്‍. ഖത്തറിനെതിരായ ഉപരോധം, യുഎസ് ഇറാന് തര്‍ക്കം, യമന്‍ യുഎസ് തര്‍ക്കം എന്നീ വിഷയങ്ങളിലെല്ലാം ഒമാന്‍ മധ്യസ്ഥന്റെ സ്ഥാനമാണ് നിര്‍വഹിച്ചത്. എന്നാല്‍ അടുത്തിടെ യമന്‍ വിഷയത്തില്‍ സൗദിയും യുഎഇയും രണ്ടുതട്ടിലായ വേളയില്‍ ഒമാന്‍ സൗദിക്കൊപ്പം നിന്നു.
യമനിലെ എസ്ടിസി വിമതര്‍ രണ്ട് ഗവര്‍ണറേറ്റുകളുടെ നിയന്ത്രണം പിടിച്ചതോടെയാണ് യുഎഇയും സൗദിയും ഉടക്കിയത്. യുഎഇ പിന്തുണ എസ്ടിസിക്കുണ്ട്. സൗദിയുടെ പിന്തുണ യമന്‍ സര്‍ക്കാരിനും. എസ്ടിസി കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കുകയും തെക്കന്‍ യമന്‍ കേന്ദ്രമായുള്ള പഴയ രാജ്യം വീണ്ടും സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് സൗദി ശക്തമായ ആക്രമണം നടത്തിയത്.

സൗദി അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് എസ്ടിസി സാന്നിധ്യം ശക്തമാക്കിയത് സൗദി ഭരണകൂടത്തെ ആശങ്കയിലാക്കി. ഈ വേളയില്‍ എസ്ടിസിക്ക് എതിരായ വിവരങ്ങള്‍ സൗദി സഖ്യസേനയ്ക്ക് ഒമാന്‍ കൈമാറി. സൈനിക നടപടിയില്‍ എല്ലാ പിന്തുണയും ഒമാന്‍ നല്‍കിയെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് കാരണം എസ്ടിസി ശക്തിപ്പെടുന്നത് ഒമാന്റെ അതിര്‍ത്തിയില്‍ കൂടെ ആയിരുന്നു എന്നതാണ്.
എസ്ടിസിയുടെ വരവില്‍ ഒമാനും ആശങ്കയുണ്ടായിരുന്നു. പണ്ട് ദോഫാര്‍ മേഖലയിലെ വിമതര്‍ക്ക് എല്ലാ പിന്തുണയും നല്‍കിയിരുന്നത് എസ്ടിസിക്ക് സ്വാധീനമുള്ള പ്രദേശത്തുള്ളവരായിരുന്നു. ഈ മേഖലയില്‍ എസ്ടിസി ശക്തിപ്പെട്ടാല്‍ ദോഫാര്‍ വീണ്ടും സംഘര്‍ഷ ഭരിതമാകുമെന്ന് ഒമന്‍ ഭയപ്പെടുന്നുണ്ട്. ഇതാണ് സൗദിയോടൊപ്പം ചേര്‍ന്ന് സൈനിക നടപടിക്ക് ഒമാന്‍ പിന്തുണ നല്കാന് കാരണം എന്ന് വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദോഫാറിലെ മാര്‍ക്സിസ്റ്റ് വിമതരെ പിന്തുണച്ചവര്‍
സൗദിയുടെ പിന്തുണയുള്ള ഔദ്യോഗിക സര്‍ക്കാര്‍, യുഎഇ പിന്തുണയ്ക്കുന്ന എസ്ടിസി, ഇറാന് പിന്തുണയുള്ള ഹൂത്തികള്‍ എന്നിവരാണ് യമനിലെ ശക്തികള്‍. എസ്ടിസിക്ക് പിന്തുണ നല്കുന്ന യുഎഇയുമായി സൗദി ഉടക്കിയിരുന്നു. സാധാരണ സമാധാന പാതയും മാധ്യസ്ഥതയും ഇഷ്ടപ്പെടുന്ന ഒമാന്‍ പക്ഷേ, എസ്ടിസിയെ ഒതുക്കണം എന്ന നിലപാടാണ് ഇത്തവണ എടുത്തത്.
സൗദി അറേബ്യ ആക്രമണം ശക്തമാക്കിയതോടെ എസ്ടിസിയുടെ മേധാവി ഐദറോസ് അല്‍ സുബൈദി സോമാലിലാന്റ് വഴി യുഎഇയിലേക്ക് കടന്നു എന്നാണ് സൗദി അറിയിച്ചത്. എസ്ടിസി സോമാലിലാന്റിന് എല്ലാ പിന്തുണയും നല്കുന്നുണ്ടത്രെ. സ്വതന്ത്രരാജ്യമായി സോമാലിലാന്റിനെ ഇസ്രായേല്‍ അടുത്തിടെ അംഗീകരിച്ചത് അറബ് രാജ്യങ്ങളുടെ എതിര്‍പ്പിന് കാരണമായിരുന്നു.
ദോഫാര്‍ മേഖലയില്‍ 1962 മുതല്‍ 1975 വരെ ശക്തമായ സംഘര്‍ഷം നടന്നിരുന്നു. യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണിത്. യമനിലെ അന്നത്തെ നേതാക്കള്‍ ദോഫാറിലെ മാര്‍കിസ്റ്റ് ഒളിപ്പോരാളികള്‍ക്ക് പിന്തുണ നല്‍കിയിരുന്നു. ഇനിയും സമാനമായ അവസ്ഥ വരുമെന്ന ആശങ്കയാണ് ഒമാനെ ഇത്തവണ സൗദിക്കൊപ്പം നില്ക്കാന് പ്രേരിപ്പിച്ചത് എന്നാണ് വിലയിരുത്തല്‍.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications