വിവാഹത്തിന് മുന്‍പ് വധൂ-വരന്മാര് വൈദ്യപരിശോധന നടത്തണം; ഉത്തരവിറക്കി ഒമാനും
മസ്കത്ത്: വിവാഹത്തിന് മുന്‍പ് വൈദ്യപരിശോധന നടത്തണമെന്ന നിയമം പുറപ്പെടുവിച്ച് ഒമാന്‍. ഇത് സംബന്ധിച്ച് പുതിയ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതായി സുല്‍ത്താനേറ്റിന്റെ സംസ്ഥാന വാര്‍ത്താ ഏജന്‍സി അറിയിച്ചു. പുതിയ ഉത്തരവ് പ്രകാരം പ്രതിശ്രുത വധൂ - വരന്മാര് വിവാഹപൂര്‍വ വൈദ്യപരിശോധനയ്ക്ക് നിര്‍ബന്ധമായും വിധേയമായിരിക്കണം. ജനുവരി 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു.
വിവാഹ കരാര്‍ സംബന്ധിച്ച നടപടികള്‍ അവസാനിക്കുന്നതിന് മുമ്പ് ഇനി മുതല്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന ഒമാനി പൗരന്മാര് അവരുടെ പങ്കാളിയോടൊപ്പം വൈദ്യപരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പുറപ്പെടുവിച്ച വിവാഹപൂര്‍വ വൈദ്യപരിശോധനയുടെ നിയന്ത്രണം സംബന്ധിച്ച റോയല്‍ ഡിക്രി നമ്പര്‍ 111/2025 ല്‍ പരിഷ്കരണം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിവാഹ കരാര്‍ രാജ്യത്തിനകത്തോ പുറത്തോ അവസാനിച്ചാലും രണ്ട് പേരില്‍ ഒരാള്‍ ഒമാനി പൗരനാണെങ്കിലും ആവശ്യമായ പരിശോധനകള്‍ ബാധകമാണ്. വൈദ്യപരിശോധന നടത്തുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന ഇരു കക്ഷികളെയും പരിശോധനയുടെ ഫലം അറിയിക്കുകയും വൈദ്യപരിശോധനാ ഫലങ്ങളുടെ വെളിച്ചത്തില്‍ ആവശ്യമെങ്കില്‍ വേണ്ട മെഡിക്കല്‍ കൗണ്‍സിലിംഗ് നല്‍കുകയും വേണം.
അതേസമയം ഏതെങ്കിലും മൂന്നാം കക്ഷിക്ക് പരിശോധനാ ഫലങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ല എന്നും ഉത്തരവില്‍ നിഷ്കര്ഷിച്ചിരിക്കുന്നു. രണ്ട് കക്ഷികളും വൈദ്യപരിശോധനയ്ക്ക് വിധേയരായിട്ടുണ്ടെന്ന് തെളിയിക്കുന്ന ഒരു സര്‍ട്ടിഫിക്കറ്റും അവര്‍ നല്‍കണം. രണ്ട് കക്ഷികളും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതുവരെ വിവാഹ ഉദ്യോഗസ്ഥര്‍ വിവാഹ കരാര്‍ അവസാനിപ്പിക്കരുത് എന്നാണ് നിര്‍ദേശം.
ഈ രാജകീയ ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് പത്ത് ദിവസത്തില്‍ കുറയാത്തതും ആറ് മാസത്തില്‍ കൂടാത്തതുമായ തടവും 100 ഒമാനി റിയാലില്‍ കുറയാത്തതും 1,000 ഒമാനി റിയാലിലും കൂടാത്തതുമായ പിഴയും ലഭിക്കും. യുഎഇയില്‍, എല്ലാ ദമ്പതികള്‍ക്കും വിവാഹപൂര്‍വ വൈദ്യപരിശോധന നിര്‍ബന്ധമാണ്. കഴിഞ്ഞ വര്‍ഷമാണ്് യുഎഇയില്‍ ഇത് പ്രാബല്യത്തില്‍ വന്നത്.
കുട്ടികള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള ജനിതക രോഗങ്ങള്‍ കണ്ടുപിടിക്കുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത്. ജനിതക മാറ്റങ്ങള്‍ ജനിതക പരിശോധനയിലൂടെ കണ്ടെത്താനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഇത്തരം ജനിതക മാറ്റങ്ങള്‍ കാര്‍ഡിയോമയോപതി, ജനറ്റിക് എപ്പിലെപ്സി, സ്പൈനല്‍ മസ്കുലാര്‍ അസ്ട്രോഫി, കേള്‍വി തകരാര്‍, സിസ്റ്റിക് ഫൈബ്രോസിസ്, ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്ത മറ്റ് മാരകരോഗങ്ങള്‍ എന്നിവയിലേയ്ക്ക് നയിക്കും. നേരത്തെ തന്നെ ജനിതക രോഗങ്ങള്‍ കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications