Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗോള വിപണിയില്‍ വിലയിടിഞ്ഞു; ഇന്ധനവില കുറയ്ക്കാന്‍ യുഎഇ

ദുബായ്: ഏപ്രിലില്‍ യുഎഇയിലെ പെട്രോള്‍ വില കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ ആഗോള വിപണിയില്‍ വില താഴ്ന്ന നിലയില്‍ തുടരുന്നതിനാല്‍ ഏപ്രില്‍ മാസത്തില്‍ യുഎഇയില്‍ പെട്രോള്‍ വില കുറയാന്‍ സാധ്യതയുണ്ട് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഫെബ്രുവരിയിലെ 75 ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ മാര്‍ച്ചില്‍ ബ്രെന്റ് വില ശരാശരി 70.93 ഡോളറായിരുന്നു.

വരും ദിവസങ്ങളില്‍ അടുത്ത മാസത്തേക്ക് പുതിയ വിലകള്‍ പ്രഖ്യാപിക്കുമ്പോള്‍ യുഎഇയിലെ പെട്രോള്‍ വിലയില്‍ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണയായി എല്ലാ മാസത്തിന്റെയും അവസാന ദിവസം യുഎഇ സര്‍ക്കാര്‍ പുതുക്കിയ ഇന്ധന നിരക്കുകള്‍ പ്രഖ്യാപിക്കാറുണ്ട്. മാര്‍ച്ചില്‍, സൂപ്പര്‍ 98 ലിറ്ററിന് 2.73 ദിര്‍ഹവും സ്‌പെഷ്യല്‍ 95 ന് 2.61 ദിര്‍ഹവും ഇ-പ്ലസിന് 2.54 ദിര്‍ഹവുമായിരുന്നു വില.

petrol price

ആഗോളതലത്തില്‍, വെള്ളിയാഴ്ച ആദ്യ വ്യാപാരത്തില്‍ ബ്രെന്റ് ബാരലിന് 74.11 ഡോളറും ഡബ്ല്യുടിഐ ബാരലിന് 70.01 ഡോളറുമായിരുന്നു വില. ആഗോള സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം മറികടക്കുമ്പോള്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ ചാഞ്ചാട്ടം വര്‍ദ്ധിച്ചേക്കാമെന്ന് ടിക്മില്ലിലെ മാനേജിംഗ് പ്രിന്‍സിപ്പല്‍ ജോസഫ് ഡാഹ്രി ഖലീജ് ടൈംസിനോട് പറഞ്ഞു.

വെനിസ്വേലന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് യുഎസ് തീരുവ ചുമത്തും എന്ന പ്രഖ്യാപനവും ആഗോള ഡിമാന്‍ഡ് ദുര്‍ബലപ്പെടുത്താന്‍ ഭീഷണിയാകുന്ന വ്യാപാര പിരിമുറുക്കങ്ങളുടെയും സാമ്പത്തിക ആഘാതങ്ങളേയും കുറിച്ചുള്ള ആശങ്കകള്‍ക്കും വിപണി പ്രതികരിക്കുന്നുണ്ട്. വെനിസ്വേലന്‍ എണ്ണ കയറ്റുമതിയിലെ സാധ്യത കുറയ്ക്കുന്നതിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം ഹ്രസ്വകാലത്തേക്ക് വിതരണം ഒരു പരിധിവരെ നിയന്ത്രണത്തിലാക്കിയേക്കാം.

അതുപോലെ, ഇറാനിയന്‍ എണ്ണയ്ക്കുമേലുള്ള ഉപരോധങ്ങള്‍ വിപണി കൂടുതല്‍ ഇറുകിയതാക്കാന്‍ കാരണമാകും. എന്നിരുന്നാലും താരിഫ് പ്രേരിത ചെലവുകള്‍ മൂലമുള്ള സാമ്പത്തിക മാന്ദ്യം ക്രൂഡ് ഓയില്‍ വിലയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുമെന്ന് ഡാഹ്രിപറഞ്ഞു. അതേസമയം, ഒപെക് പ്ലസ് ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തിലെ മാറ്റങ്ങളും വിപണിയെ ബാധിച്ചേക്കാം.

സംഘടന എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വിലകളെ കൂടുതല്‍ ഭാരപ്പെടുത്തിയേക്കാം. മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ എണ്ണവില ഉയരാന്‍ കാരണമായി എന്നാണ് നാഗ ഡോട്ട് കോം മിഡില്‍ ഈസ്റ്റിലെ ജനറല്‍ മാനേജര്‍ ജോര്‍ജ്ജ് പവല്‍ പറയുന്നത്. ചെങ്കടലില്‍ ഹൂത്തി വിമതര്‍ക്കെതിരെ അടുത്തിടെ യുഎസ് നടത്തിയ സൈനിക ആക്രമണങ്ങളും ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേലി പ്രവര്‍ത്തനങ്ങളും ആശങ്കകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

എന്നിരുന്നാലും, സമാധാന ചര്‍ച്ചകള്‍ വിജയിച്ചാല്‍ റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തിലെ സംഭവവികാസങ്ങള്‍ ഒരു പ്രതിസന്തുലിതാവസ്ഥയായി വര്‍ത്തിക്കും. ഇത് കൂടുതല്‍ അസ്ഥിരത സൃഷ്ടിക്കും എന്നും പവല്‍ പറഞ്ഞു, വിപണിയിലെ അസ്ഥിരതയ്ക്ക് പുറമേ, 2025 ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വെനിസ്വേലന്‍ എണ്ണ വാങ്ങുന്നവര്‍ക്ക് പുതിയ താരിഫ് ചുമത്തുമെന്ന യുഎസ് പ്രഖ്യാപനവും ആഗോള എണ്ണ വിപണികളില്‍ അലയൊലികള്‍ സൃഷ്ടിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+