ഒമാനെയും യുഎഇയെയും വീഴ്ത്തി ഖത്തര്‍; 27 വര്‍ഷം പ്രകൃതി വാതകം ഒഴുകും, ജപ്പാന് വിപണിയില്‍ നേട്ടം
ദോഹ: ലോകത്തെ പ്രധാന പ്രകൃതി വാതക കയറ്റുമതി രാജ്യമാണ് ഖത്തര്‍. അടുത്ത കാലത്തായി ജിസിസിയിലെ മറ്റു രാജ്യങ്ങളും ഇക്കാര്യത്തില്‍ ഖത്തറിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. യുഎഇയും ഒമാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാതകം വില്‍ക്കുന്നവരാണ്. വിപണികള്‍ പിടിക്കുന്നതിന് കരാറുകളില്‍ ഇവര്‍ ഇളവുകളും നല്‍കുന്നുണ്ട്. സൗദി അറേബ്യ ജാഫുറ മേഖലയില്‍ നിന്ന് വാതക ഖനനം ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്.
ഈ വേളയിലാണ് ഖത്തര്‍ സുപ്രധാനമായ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഏഷ്യയിലെ പ്രധാന വിപണിയായ ജപ്പാനിലേക്ക് വാതകം കയറ്റുമതി ചെയ്യുന്നതാണ് കരാര്‍. ജപ്പാനിലെ ഏറ്റവും വലിയ ഊര്‍ജ കമ്പനിയായ ജെറയുമായിട്ടാണ് കരാര്‍. യുഎഇയും ഒമാനും ഒട്ടേറെ ഇളവ് നല്‍കിയെങ്കിലും ഒടുവില്‍ കരാര്‍ ലഭിച്ചത് ഖത്തറിനാണ്.

ദ്രവ്യ പ്രകൃതി വാതകം (എല്‍എന്‍ജി) ആണ് ഖത്തര്‍ കയറ്റുമതി ചെയ്യുന്നത്. 27 വര്‍ഷത്തേക്കാണ് ജെറയുമായുള്ള കരാര്‍. ഖത്തര്‍ എനര്‍ജിയും ജെറയുടെ പ്രതിനിധികളും ദോഹയില്‍ നടന്ന 'എല്‍എന്‍ജി 2026' സമ്മേളനത്തിലാണ് കരാര്‍ ഒപ്പുവച്ചത്. ഓരോ വര്‍ഷവും 30 ദശലക്ഷം ടണ്‍ എല്‍എന്‍ജി കയറ്റുമതി ചെയ്യുന്നതാണ് കരാര്‍. 2028ലാണ് കയറ്റുമതി ആരംഭിക്കുക.
ജപ്പാനുമായുള്ള കരാര്‍ ഒപ്പുവയ്ക്കുന്നതില്‍ ഖത്തറിന് വെല്ലുവിളിയായി യുഎഇക്കും ഒമാനും പുറമെ അമേരിക്കന്‍ കമ്പനികളും രംഗത്തുണ്ടായിരുന്നു. ഖത്തര്‍ എനര്‍ജിക്ക് വലിയ നേട്ടമാണ് ജപ്പാനുമായുള്ള കരാറിലൂടെ ലഭിച്ചിരിക്കുന്നത് എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു കമ്പനികളും മാസങ്ങളായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി വരികയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നത്.
2014ന് ശേഷമുള്ള തിരിച്ചുവരവ്
വാതകം വിദൂര സ്ഥലങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ സാധ്യമല്ല. ഇതിന് പരിഹാരമായി ചില പദാര്‍ഥങ്ങള്‍ ചേര്‍ത്താണ് ദ്രവ്യ പ്രകൃതി വാതകമാക്കി മാറ്റുന്നതും കപ്പല്‍ വഴി കയറ്റുമതി ചെയ്യുന്നതും. ഖത്തര്‍ എനര്‍ജിയുമായി കരാര്‍ ഒപ്പുവച്ചത് വലിയ നേട്ടമായിട്ടാണ് ജെറ അവകാശപ്പെടുന്നത്. ജപ്പാന്റെ വൈദ്യുതി ഉപയോഗം പതിന്മടങ്ങായി വര്‍ധിപ്പിക്കാന്‍ ഇനി സാധിക്കുമെന്നും ജെറ പ്രസ്താവനയില്‍ അറിയിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പു വരെ ജപ്പാനിലേക്ക് വാതകം കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമായിരുന്നു ഖത്തര്‍. 16 മെട്രിക് ടണ്‍ വാതകമാണ് ഖത്തര്‍ അന്ന് ഓരോ വര്‍ഷവും കയറ്റുമതി ചെയ്തിരുന്നത്. 2014ന് ശേഷം ഇതില്‍ ഗണ്യമായ കുറവ് വന്നു. 2025ലെ കണക്കു പ്രകാരം ജപ്പാനിലേക്കുള്ള കയറ്റുമതി 3.5 മെട്രിക് ടണ്‍ ആയി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ഒപ്പുവച്ച കരാര്‍ ഖത്തറിനും നേട്ടമാണ്.
ഖത്തറില്‍ നിന്നുള്ള വാതക ഇറക്കുമതി കുറച്ച വേളയില്‍ ജപ്പാന് പ്രധാനമായും ആശ്രയിച്ചിരുന്നത് അമേരിക്കന്‍ കമ്പനികളെയും യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളെയുമാണ്. വലിയ ഇളവ് നല്കി ഇവര്‍ ജപ്പാനുമായി ഹൃസ്വകാല കരാറുകള്‍ ഒപ്പുവച്ചിരുന്നു. ജപ്പാനിലേക്ക് ഏറ്റവും കൂടുതല്‍ എല്‍എന്‍ജി ഇറക്കുന്ന കമ്പനിയാണ് ജെറ. ഓസ്ട്രേലിയ, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെയും ജെറ എല്‍എന്‍ജിക്ക് വേണ്ടി ആശ്രയിക്കുന്നുണ്ട്.
-
പശ്ചിമേഷ്യയിലെ സംഘർഷത്തിൽ വലഞ്ഞ ഒമാൻ പ്രവാസികൾക്ക് ആശ്വാസം; ശമ്പളം നേരത്തെ കിട്ടും, കാരണം? -
സൗദി അറേബ്യ കൈവിട്ട നീക്കത്തിന്; ക്രൂഡ് വില്‍പ്പനയില്‍ അപൂര്‍വ നീക്കം, ഇരട്ടനീക്കം ഫലം കാണും -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രവാസികൾക്ക് ആശ്വാസം; വ്യോമപാത ഭാഗികമായി തുറന്ന് ഖത്തർ, യാത്രക്കാർ ശ്രദ്ധിക്കുക -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക് -
ആക്രമിച്ചാൽ നോക്കി നിൽക്കില്ല; ഇറാന് സൗദിയുടെ അന്ത്യശാസനം! -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും -
വീഴാതെ പിടിച്ചുനിന്ന് ദുബായിലെ സ്വര്‍ണ വിപണി; യുദ്ധത്തിന് ശേഷം സംഭവിച്ചത് ഇത് -
യൂസഫലി പറഞ്ഞ വാക്ക് പാലിച്ചു; യുഎഇയിലേക്ക് 80000 കിലോ ചരക്കുകള്‍ പറന്നെത്തി, ഇനിയും വരും -
പെട്രോൾ-ഡീസൽ വില വർധന; നിർണായക തീരുമാനം എടുത്ത് കേന്ദ്ര സർക്കാർ -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു?











Click it and Unblock the Notifications