Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറിന് ലോട്ടറി അടിച്ചു; വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് തുര്‍ക്കി, സൈന്യത്തെ രക്ഷക്ക് അയച്ച രാജ്യം

ദോഹ/അങ്കാറ: ഖത്തറുമായി അടുത്ത സൗഹൃദം നിലനിര്‍ത്തുന്ന രാജ്യമാണ് തുര്‍ക്കി. അമേരിക്കന്‍ സൈനികര്‍ക്ക് പുറമെ തുര്‍ക്കി സൈനികരും ഖത്തറില്‍ തമ്പടിക്കുന്നത് ഇതിന്റെ തെളിവാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായത് 2017ന് ശേഷമാണ്. സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും ഈജിപ്തും ചേര്‍ന്ന് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ ആദ്യം സഹായത്തിനെത്തിയത് തുര്‍ക്കി ആയിരുന്നു.

തുര്‍ക്കിയില്‍ കോടികളുടെ നിക്ഷേപമാണ് ഖത്തര്‍ നടത്തിയിരിക്കുന്നത്. ഖത്തറില്‍ തുര്‍ക്കി കമ്പനികള്‍ എമ്പാടും പ്രവര്‍ത്തിക്കുന്നുമുണ്ട്. ഖത്തറിലെ മിക്ക പൊതു കരാറുകളും തുര്‍ക്കി കമ്പനികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നുമുണ്ട്. ഇപ്പോള്‍ തുര്‍ക്കി ഖത്തറിന് പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഖത്തറില്‍ നിന്ന് ഇറക്കുന്ന ചരക്കുകള്‍ക്ക് തുര്‍ക്കിയില്‍ താരിഫ് ഉണ്ടാകില്ല. 90 ശതമാനം ഉല്‍പ്പന്നങ്ങളും ഈ പരിധിയില്‍ വരും.

qatar turkey trade tariff-

ഖത്തറിലെ ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ഒഴിവാക്കുന്ന ഉത്തരവില്‍ തുര്‍ക്കി പ്രസിഡന്റ് ഒപ്പുവച്ചു. ഓഗസ്റ്റ് ഒന്ന് മുതലാണ് പുതിയ ഇളവ് നടപ്പാകുക. ഖത്തറില്‍ നിന്ന് ക്രൂഡ് ഓയിലും വാതകവും മാത്രമല്ല തുര്‍ക്കി വാങ്ങുന്നത്. സിമന്റ്, സള്‍ഫര്‍, എല്‍ഇഡി ബള്‍ബുകള്‍, മിനറല്‍ ഓയിലുകള്‍, ലോഹങ്ങള്‍, മരം, പ്ലാസ്റ്റിക്, ഗ്ലാസ് നിര്‍മാണ വസ്തുക്കള്‍ എന്നിവയെല്ലാമുണ്ട്. സമാനമായ ഇളവ് തുര്‍ക്കിക്ക് ഖത്തറിലും ലഭിച്ചേക്കുമെന്നാണ് വിവരം.

ഖത്തറും തുര്‍ക്കിയും തമ്മില്‍ 110 കോടി ഡോളറിന്റെ വാര്‍ഷിക വ്യാപാരമാണ് നടത്തുന്നത് എന്ന് കഴിഞ്ഞ മെയ് മാസത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് 500 കോടി ഡോളറില്‍ എത്തിക്കാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം. ചുങ്കം ഇളവ് നല്‍കുന്നതിലൂടെ വ്യാപാരം ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ. ഖത്തറില്‍ നിന്ന് ഇറക്കുന്ന വസ്തുക്കള്‍ക്ക് തുര്‍ക്കിയില്‍ താരിഫ് ഇളവുള്ളതിനാല്‍ വില കുറയും. ഖത്തറില്‍ നിന്ന് കയറ്റുമതി ചെയ്യുന്നവര്‍ക്ക് വലിയ ലാഭവും കിട്ടും.

അമേരിക്ക ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും താരിഫ് ചുമത്തുന്ന വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തിലാണ് തുര്‍ക്കിയുടെ നടപടി മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നത്. ഇന്ത്യയ്ക്ക് 25 ശതമാനം താരിഫ് പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. റഷ്യയുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്നതാണ് ഇതിന് കാരണമായി ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരിക്കുന്നത്.

ഹമാസ് നേതാക്കള്‍ ദോഹയില്‍ നിന്ന് മടങ്ങി

ഇസ്രായേലുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ച എവിടെയും എത്താത്ത സാഹചര്യത്തില്‍ ഹമാസ് നേതാക്കള്‍ ദോഹയില്‍ നിന്ന് തുര്‍ക്കിയിലേക്ക് മടങ്ങി. മുഹമ്മദ് ദാര്‍വിഷിന്റെ നേതൃത്വത്തിലുള്ള ഹമാസ് പ്രതിനിധി സംഘമാണ് ഇതുവരെ ഖത്തറില്‍ കഴിഞ്ഞിരുന്നത്. ഖലീലുല്‍ ഹയ്യക്കൊപ്പം ദാര്‍വിഷ് ഇസ്താംബൂറിലേക്ക് പോയി എന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 22 മാസമായി ഗാസയില്‍ ഇസ്രായേല്‍ സൈന്യം ശക്തമായ ആക്രമണമാണ് നടത്തുന്നത്.

വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കുന്നത് ഖത്തറാണ്. ഇതാണ് ദോഹയില്‍ ചര്‍ച്ചകള്‍ നടക്കാന്‍ കാരണം. ഇസ്രായേല്‍ പ്രതിനിധികളും ദോഹയില്‍ എത്തിയിരുന്നു. തടവുകാരെ കൈമാറുക, വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക തുടങ്ങിയ വിഷയങ്ങളിലായിരുന്നു ചര്‍ച്ച. ഇതുവരെ നടത്തിവന്ന ചര്‍ച്ച പരാജയപ്പെട്ടു എന്ന് കഴിഞ്ഞ ദിവസം അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് അറിയിച്ചു. ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം മടങ്ങാതെ ചര്‍ച്ചയില്‍ കാര്യമില്ല എന്നാണ് ഹമാസ് നിലപാട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+