Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറില്‍ 1100 പേര്‍ പെരുവഴിയിലേക്ക്; അമേരിക്ക തീരുമാനം കടുപ്പിച്ചു, ആര് ഏറ്റെടുക്കുമെന്ന് ചോദ്യം

ദോഹ: പശ്ചിമേഷ്യയില്‍ വ്യാപിച്ചുകിടക്കുന്ന വിദേശ സൈനിക ശക്തിയാണ് അമേരിക്ക. ഏതാണ്ട് എല്ലാ രാജ്യത്തും അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യമുണ്ട്. സുരക്ഷയ്ക്ക് എന്ന പേരില്‍ തമ്പടിക്കുന്ന യുഎസ് സൈന്യം പലപ്പോഴും മേഖലയുടെ തലവേദനയുമാണ്. ഗള്‍ഫ് മേഖലയില്‍ ചില കടുത്ത തീരുമാനങ്ങള്‍ അമേരിക്ക എടുക്കാന്‍ പോകുന്നു എന്നാണ് പുതിയ വിവരം.

ഖത്തറില്‍ അഫ്ഗാന്‍ പൗരന്മാര്‍ അഭയാര്‍ഥികളായി കഴിയുന്ന ക്യാമ്പ് കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്ക മുന്‍കൈ എടുത്താണ് ഈ അഫ്ഗാന്‍ പൗരന്മാരെ ഖത്തറില്‍ എത്തിച്ചത്. ക്യാമ്പ് അമേരിക്ക അടയ്ക്കാന്‍ പോകുന്നു എന്നാണ് പുതിയ വിവരം. ഇതോടെ അഫ്ഗാന്‍ പൗരന്മാര്‍ എങ്ങോട്ട് പോകുമെന്ന ചോദ്യമാണ് ഉയരുന്നത്.

qatar afghan camp close

1100 അഫ്ഗാന്‍ പൗരന്മാരാണ് ദോഹയിലെ സയ്‌ലിയാഹ് ക്യാമ്പില്‍ കഴിയുന്നത്. നേരത്തെ അമേരിക്കന്‍ സൈന്യത്തിന്റെ ക്യാമ്പായിരുന്നു ഇത്. ഇടക്കാലത്ത് ഓസ്‌ട്രേലിയന്‍ സൈനികരും ഉപയോഗിച്ചിരുന്നു. ഇവിടേക്കാണ് 2021ല്‍ അഫ്ഗാന്‍ അഭയാര്‍ഥികളെ അമേരിക്ക എത്തിച്ചത്. മാര്‍ച്ച് 31ന് ക്യാമ്പ് അടച്ചുപൂട്ടാനാണ് അമേരിക്കയുടെ നീക്കം. യുഎസ് വിദേശകാര്യ വക്താവ് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

ലോക വ്യാപാര നിലയവും പെന്റഗണും ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് 2001ല്‍ അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ അധിനിവേശം തുടങ്ങിയത്. 20 വര്‍ഷത്തിന് ശേഷം അഫ്ഗാന്‍ വിട്ടു അമേരിക്കന്‍ സൈന്യം തിരിച്ചുപോരുന്ന വേളയില്‍ താലിബാന്‍ വീണ്ടും അധികാരം പിടിച്ചു. ഒടുവില്‍ ഖത്തര്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയാണ് അമേരിക്കന്‍ സൈന്യത്തിന് അഫ്ഗാനില്‍ നിന്ന് പുറത്തേക്ക് കടക്കുന്നതിന് വഴിയൊരുക്കിയത്.

അഫ്ഗാന്‍ പൗരന്മാര്‍ ഖത്തറില്‍ എത്തിയത് എങ്ങനെ?

അമേരിക്കന്‍ സൈന്യത്തെ പിന്തുണച്ചും ഒത്താശ ചെയ്തും നിരവധി അഫ്ഗാനികള്‍ പ്രവര്‍ത്തിച്ചിരുന്നു. താലിബാന്‍ അധികാരത്തിലെത്തുന്നതില്‍ ഇവര്‍ വലിയ ആശങ്കയിലായി. അമേരിക്കന്‍ സൈന്യം രാജ്യം വിടുന്ന വേളയില്‍ തന്നെ ഇവരും കൂട്ടത്തോടെ അഫ്ഗാന്‍ വിട്ടു. താലിബാന്‍ ഭരണത്തോട് താല്‍പ്പര്യമില്ലാത്തവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എല്ലാവരെയും അമേരിക്ക എത്തിച്ചത് ഖത്തറിലേക്ക് ആയിരുന്നു. ചിലരെ അമേരിക്കയിലേക്കും കൊണ്ടുപോയി.

സയ്‌ലിയാഹ് ക്യാമ്പ് അടച്ചുപൂട്ടിയാല്‍ 1100 അഫ്ഗാനികള്‍ പെരുവഴിയിലാകും. ഇവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം അമേരിക്കക്കുണ്ട് എന്ന് ഡെമോക്രാറ്റുകള്‍ പറയുന്നു. തിരിച്ച്് അഫ്ഗാനിലേക്ക് പോകാന്‍ അഭയാര്‍ഥികള്‍ക്ക് താല്‍പ്പര്യമില്ല. മാത്രമല്ല, ഇവരുടെ ജീവന് ഭീഷണി നേരിടുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ക്യാമ്പ് അടയ്ക്കരുത് എന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യത്തില്‍ കര്‍ക്കശമായ നിലപാട് സ്വീകരിക്കുകയാണ്.

അടുത്തിടെ 75 രാജ്യങ്ങള്‍ക്ക് കുടിയേറ്റ വിസ നിരോധിച്ച് അമേരിക്ക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതില്‍ അഫ്ഗാനും ഉള്‍പ്പെടും. നവംബറില്‍ അമേരിക്കയില്‍ നടന്ന അക്രമ സംഭവത്തില്‍ അഫ്ഗാന്‍ നിന്നെത്തിയ അഭയാര്‍ഥികള്‍ക്ക് പങ്കുണ്ട് എന്ന വിവരവും വന്നിരുന്നു. ഇതെല്ലാം അഫ്ഗാനികളുടെ ഭാവി എന്താകുമെന്ന ചോദ്യമുയര്‍ത്തുന്നു. ഖത്തര്‍ എന്തു നിലപാട് സ്വീകരിക്കുമെന്നതും ഇതില്‍ നിര്‍ണായകമാകും. മൂന്നാം രാജ്യത്തേക്ക് ഇവരെ മാറ്റുമെന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍ ഏത് രാജ്യത്തേക്കാണ് എന്ന് വ്യക്തമാക്കിയിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+