ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി
പശ്ചിമേഷ്യയിലെ യുദ്ധം സാമ്പത്തികമായി വലിയ തിരിച്ചടി നല്‍കുന്നത് ജിസിസി രാജ്യങ്ങള്‍ക്കാണ്. ഖത്തര്‍, സൗദി അറേബ്യ, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പ്രധാന വരുമാനം പ്രകൃതി വരുമാനത്തില്‍ നിന്നാണ്. ഏഷ്യയിലേക്കും യൂറോപ്പിലേക്കും കയറ്റുമതി ചെയ്തിരുന്ന ഈ രാജ്യങ്ങള്‍ ഇപ്പോള്‍ വലിയ വെല്ലുവിളി നേരിടുന്നു. ക്രൂഡ് ഓയിലിനും വാതകത്തിനും വില കൂടിയിട്ടുണ്ടെങ്കിലും അതിന്റെ നേട്ടം ജിസിസി രാജ്യങ്ങള്‍ക്ക് കിട്ടുന്നില്ല.
ലോകത്തെ പ്രധാന രാജ്യങ്ങളുമായി വാതക കരാറുള്ള ജിസിസി രാജ്യമാണ് ഖത്തര്‍. അവരുടെ പ്രധാന വാതക മേഖലയായ റാസ് ലഫാനില്‍ ഇറാന് ആക്രമണം നടത്തിയതോടെ അടച്ചിടേണ്ടി വന്നു. മാത്രമല്ല, ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കയറ്റുമതിയും ഇറക്കുമതിയും തടയപ്പെട്ടതും ഖത്തറിന് തിരിച്ചടിയായി. ചെങ്കടല്‍ പാതയിലും ജിസിസി രാജ്യങ്ങള്‍ തടസം നേരിടുന്നുണ്ട്.

യൂറോപ്പിലെ എല്ലാ രാജ്യങ്ങളും പ്രകൃതി വാതകത്തിന് വേണ്ടി ആശ്രയിച്ചിരുന്നത് റഷ്യയെ ആയിരുന്നു. യുക്രൈന് യുദ്ധത്തെ തുടര്‍ന്ന് ഉപരോധം ചുമത്തിയതോടെ റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതി യൂറോപ്പ് നിര്‍ത്തി. ബദലായി അവര്‍ ആശ്രയിച്ചിരുന്നത് പ്രധാനമായും ഖത്തറിനെ ആയിരുന്നു. ഖത്തറില്‍ നിന്നുള്ള വരവും ഇപ്പോള്‍ നിലച്ചു.
ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ചരക്കുകള്‍ എന്ന് കയറ്റുമതി ചെയ്യാന്‍ സാധിക്കും എന്ന് വ്യക്തമല്ല. ഈ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇപ്പോഴും ഇറാന്റെ മിസൈലുകള്‍ വരുന്നുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ആലോചിച്ചിട്ടില്ല എന്നാണ് ഇറാന് പറയുന്നത്. യുഎഇയില്‍ ഇന്ന് രണ്ട് പേര് കൊല്ലപ്പെടുകയും ചെയ്തു.
യുദ്ധം തീര്‍ന്നാലും തിരിച്ചടി ബാക്കി
ഈ സാഹചര്യത്തില്‍ ഇനിയും ഖത്തറിന്റെ വാതകം കാത്തിരിക്കുന്നതില്‍ കാര്യമില്ല എന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ മനസിലാക്കുന്നു. തുടര്‍ന്ന് അമേരിക്കയെ സമീപിച്ചിരിക്കുകയാണ് ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍. ജപ്പാനും അമേരിക്കയില്‍ നിന്ന് കൂടുതല്‍ വാതകം ഇറക്കാന്‍ ചര്‍ച്ച തുടങ്ങി. ജപ്പാനില്‍ 21 ദിവസത്തേക്കുള്ള വാതകം മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ടുതന്നെ പുതിയ രാജ്യങ്ങള്‍ അതിവേഗം കണ്ടെത്താന്‍ ശ്രമിക്കുകയാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം അമേരിക്കയാണ് എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം 116 മെട്രിക് ടണ്‍ വാതകമാണ് അമേരിക്ക ഉല്‍പ്പാദിപ്പിച്ചത്. മൂന്നാം സ്ഥാനത്താണ് ഖത്തര്‍. ഈ വേളയിലാണ് ഖത്തറില്‍ നിന്നുള്ള വാതക ഉല്‍പ്പാദനം നിര്‍ത്തിവച്ചിരിക്കുന്നത്. അമേരിക്കന്‍ കമ്പനികള്‍ക്ക് അസുലഭമായ അവസരമാണ് കൈവന്നിരിക്കുന്നത്.
ഖത്തറില്‍ 82 മില്യണ്‍ മെട്രിക് ടണ്‍ വാതകമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. യുഎഇയില്‍ 5 മില്യണും. യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കക്ക് പുറമെ, ഓസ്ട്രേലിയ, കാനഡ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടിങ്ങളില്‍ നിന്നെല്ലാം വാതകം ഇറക്കുമതി ചെയ്യാനുള്ള വഴികള്‍ തേടുന്നുണ്ട്. ഖത്തറിന് ഭാവിയിലെ കരാറുകളും നഷ്ടപ്പെടാനുള്ള സാധ്യതയാണ് കാണുന്നത്. ജിസിസിയിലെ യൂറോപ്യന്‍ യൂണിയന് പ്രതിനിധി ലുഗി മയോ ഇന്ന് ഖത്തര്‍ ഊര്‍ജ വകുപ്പ് സഹമന്ത്രി സഅദ് ഷരിദ അല്‍ കഅബിയുമായി വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്.
-
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
ഗ്യാസ് കട്ടാകുമോ? പേടി വേണ്ട! എൽപിജി പ്രതിസന്ധിയിൽ കേന്ദ്രത്തിന്റെ നിർണ്ണായക ഇടപെടൽ -
ട്രിപ്പ് പ്ലാന്‍ ചെയ്യുകയാണോ? 12 രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ച് ഖത്തര്‍ എയര്‍വേയ്സ് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000















Click it and Unblock the Notifications