ഖത്തറിന് പിന്നാലെ ഒമാനെയും കൂടെകൂട്ടാന്‍ ഇന്ത്യ: ലാഭം ഉറപ്പ്; യുഎഇ ഉദാഹരണം, വന്നത് കോടികള്‍
ഒമാന് പിന്നാലെ ഖത്തറുമായും സ്വതന്ത്ര വ്യാപാര കരാറിനുള്ള നീക്കങ്ങള്‍ സജീവമാക്കി ഇന്ത്യ. കരാർ സംബന്ധിച്ച ചർച്ചകള്‍ക്ക് ഇരു രാജ്യങ്ങളും ഉടന്‍ തന്നെ നേതൃത്വം നല്‍കുമെന്നാണ് പ്രതീക്ഷ. വ്യാപാര മേഖലയിലെ തടസ്സങ്ങൾ കുറയ്ക്കുന്നതിനും, വിവിധ മേഖലകളിലെ ഉഭയകക്ഷി സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിനുമുള്ള സമഗ്രമായ ഫ്രെയിംവർക്ക് സ്ഥാപിക്കാനാണ് ചർച്ചകളിലൂടെ ലക്ഷ്യമിടുന്നത്.
ജിസിസി രാജ്യങ്ങളിൽ ഇന്ത്യയുമായി ഉഭയകക്ഷി വ്യാപാര കരാറുകൾ സ്ഥാപിക്കാനുള്ള താൽപ്പര്യം വർധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു നീക്കം. വലിയ തോതിലുള്ള സോവറിൻ വെൽത്ത് ഫണ്ട്, ഊർജ്ജ സമ്പത്ത്, ആഗോള നിക്ഷേപ താൽപ്പര്യം എന്നിവയുള്ള ഖത്തർ ഇന്ത്യയ്ക്ക് പ്രധാന പങ്കാളിയാകാം. പ്രത്യേകിച്ച് ഊർജ്ജം, എൽഎൻജി വിതരണ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, സേവനങ്ങൾ, സോവറിൻ ഫണ്ട് നിക്ഷേപം തുടങ്ങിയ മേഖലകളില്‍ ഖത്തറിന് ഇന്ത്യയില്‍ നിർണ്ണായക സ്വാധീനം ചെലുത്താന്‍ സ്വാധീനിക്കുമെന്ന വിലയിരുത്തലും ശക്തമാണ്.

ഇന്ത്യയും ഒമാനും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനുള്ള ചർച്ചകൾ അടുത്തിടെ പൂർത്തിയാക്കിയിരുന്നു. കരാർ സംബന്ധിച്ച അവസാനവട്ട പേപ്പർ വർക്കുകള്‍ മാത്രമാണ് നടക്കുന്നതെന്നും വരുന്ന ആഴ്ചകളിൽ തന്നെ ഔദ്യോഗികമായി ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷയെന്നും ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ഒമാന്റെ തൊഴിൽ പ്രാദേശികവത്കരണ നയമായ 'ഒമാനൈസേഷൻ' അനുസരിച്ചുള്ള പതിവ് പരിഷ്കാരങ്ങളിൽ തങ്ങള്‍ക്ക് ഇളവ് വേണമെന്ന ആവശ്യം ഇന്ത്യ മുന്നോട്ട് വെച്ചിരുന്നു. ഇത് ഒമാന്‍ അംഗീകരിച്ചിരുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രാദേശികവത്കരണത്തിലൂടെ ഒരു നിശ്ചിത ശതമാനം പ്രാദേശിക തൊഴിലാളികളെ നിയമിക്കാൻ ഒമാന്‍ കമ്പനികളെ നിർബന്ധിക്കുന്നു. പലപ്പോഴും ഈ പരിതിയില്‍ മാറ്റമുണ്ടാകുന്നതാണ് കമ്പനിയെ സംബന്ധിച്ച പ്രധാന വെല്ലുവിളി.
എന്നാല്‍ ഇന്ത്യൻ കമ്പനികൾക്ക് നിലവിലുള്ള പ്രാദേശികവത്കരണ ചട്ടങ്ങള്‍ മാത്രം പാലിച്ചാല്‍ മതിയെന്ന ധാരണയിലേക്ക് ഇരു രാജ്യങ്ങളും എത്തുകയായിരുന്നു. പ്രൊഫഷണലുകളുടെ എളുപ്പത്തിലുള്ള നിയമനമാണ് സ്വതന്ത്ര വ്യാപാര കരാറിലൂടെ ലക്ഷ്യം വെക്കുന്ന പ്രധാന ഘടകം. ഇതിലൂടെ ഒമാൻ വിപണിയില്‍ ഭാവിയില്‍ ഇന്ത്യക്കാർക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങലളും നിക്ഷേപ അവസരങ്ങളും ഉറപ്പ് നല്‍കുന്നു.
നിർണ്ണായക ആഗോള സാഹചര്യത്തിലാണ് ഗൾഫുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധങ്ങള്‍ വികസിക്കുന്നത്. അമേരിക്ക ഏർപ്പെടുത്തിയ അധിക തീരുവ ഭീഷണികളെ മറികടക്കാന്‍ ഇന്ത്യ മറ്റ് രാജ്യങ്ങളിലെ വിപണി സാധ്യതകള്‍ കൂടുതല്‍ മുതലെടുക്കാനാണ് നോക്കുന്നത്. നിലവില്‍ മേഖലയില്‍ യു എ ഇയുമായിട്ടാണ് ഇന്ത്യക്ക് സ്വന്തത്ര വ്യാപാര കരാർ ഉള്ളത്. കരാർ വന്നതോടെ 2021 ല്‍ 43.3 ബില്യണ്‍ ഡോളർ ആയിരുന്ന ഇന്ത്യ-യുഎഇ ഉഭയകക്ഷി വ്യാപാര മൂല്യം 2025 ല്‍ ബില്യൺ ഡോളറിന് മുകളിലേക്ക് എത്തി.
-
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ്












Click it and Unblock the Notifications