Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറിന് പിന്നാലെ ഒമാനെയും കൂടെകൂട്ടാന്‍ ഇന്ത്യ: ലാഭം ഉറപ്പ്; യുഎഇ ഉദാഹരണം, വന്നത് കോടികള്‍

ഒമാന് പിന്നാലെ ഖത്തറുമായും സ്വതന്ത്ര വ്യാപാര കരാറിനുള്ള നീക്കങ്ങള്‍ സജീവമാക്കി ഇന്ത്യ. കരാർ സംബന്ധിച്ച ചർച്ചകള്‍ക്ക് ഇരു രാജ്യങ്ങളും ഉടന്‍ തന്നെ നേതൃത്വം നല്‍കുമെന്നാണ് പ്രതീക്ഷ. വ്യാപാര മേഖലയിലെ തടസ്സങ്ങൾ കുറയ്ക്കുന്നതിനും, വിവിധ മേഖലകളിലെ ഉഭയകക്ഷി സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിനുമുള്ള സമഗ്രമായ ഫ്രെയിംവർക്ക് സ്ഥാപിക്കാനാണ് ചർച്ചകളിലൂടെ ലക്ഷ്യമിടുന്നത്.

ജിസിസി രാജ്യങ്ങളിൽ ഇന്ത്യയുമായി ഉഭയകക്ഷി വ്യാപാര കരാറുകൾ സ്ഥാപിക്കാനുള്ള താൽപ്പര്യം വർധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു നീക്കം. വലിയ തോതിലുള്ള സോവറിൻ വെൽത്ത് ഫണ്ട്, ഊർജ്ജ സമ്പത്ത്, ആഗോള നിക്ഷേപ താൽപ്പര്യം എന്നിവയുള്ള ഖത്തർ ഇന്ത്യയ്ക്ക് പ്രധാന പങ്കാളിയാകാം. പ്രത്യേകിച്ച് ഊർജ്ജം, എൽഎൻജി വിതരണ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, സേവനങ്ങൾ, സോവറിൻ ഫണ്ട് നിക്ഷേപം തുടങ്ങിയ മേഖലകളില്‍ ഖത്തറിന് ഇന്ത്യയില്‍ നിർണ്ണായക സ്വാധീനം ചെലുത്താന്‍ സ്വാധീനിക്കുമെന്ന വിലയിരുത്തലും ശക്തമാണ്.

qatar-oman-india

ഇന്ത്യയും ഒമാനും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനുള്ള ചർച്ചകൾ അടുത്തിടെ പൂർത്തിയാക്കിയിരുന്നു. കരാർ സംബന്ധിച്ച അവസാനവട്ട പേപ്പർ വർക്കുകള്‍ മാത്രമാണ് നടക്കുന്നതെന്നും വരുന്ന ആഴ്ചകളിൽ തന്നെ ഔദ്യോഗികമായി ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷയെന്നും ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

ഒമാന്റെ തൊഴിൽ പ്രാദേശികവത്കരണ നയമായ 'ഒമാനൈസേഷൻ' അനുസരിച്ചുള്ള പതിവ് പരിഷ്കാരങ്ങളിൽ തങ്ങള്‍ക്ക് ഇളവ് വേണമെന്ന ആവശ്യം ഇന്ത്യ മുന്നോട്ട് വെച്ചിരുന്നു. ഇത് ഒമാന്‍ അംഗീകരിച്ചിരുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രാദേശികവത്കരണത്തിലൂടെ ഒരു നിശ്ചിത ശതമാനം പ്രാദേശിക തൊഴിലാളികളെ നിയമിക്കാൻ ഒമാന്‍ കമ്പനികളെ നിർബന്ധിക്കുന്നു. പലപ്പോഴും ഈ പരിതിയില്‍ മാറ്റമുണ്ടാകുന്നതാണ് കമ്പനിയെ സംബന്ധിച്ച പ്രധാന വെല്ലുവിളി.

എന്നാല്‍ ഇന്ത്യൻ കമ്പനികൾക്ക് നിലവിലുള്ള പ്രാദേശികവത്കരണ ചട്ടങ്ങള്‍ മാത്രം പാലിച്ചാല്‍ മതിയെന്ന ധാരണയിലേക്ക് ഇരു രാജ്യങ്ങളും എത്തുകയായിരുന്നു. പ്രൊഫഷണലുകളുടെ എളുപ്പത്തിലുള്ള നിയമനമാണ് സ്വതന്ത്ര വ്യാപാര കരാറിലൂടെ ലക്ഷ്യം വെക്കുന്ന പ്രധാന ഘടകം. ഇതിലൂടെ ഒമാൻ വിപണിയില്‍ ഭാവിയില്‍ ഇന്ത്യക്കാർക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങലളും നിക്ഷേപ അവസരങ്ങളും ഉറപ്പ് നല്‍കുന്നു.

നിർണ്ണായക ആഗോള സാഹചര്യത്തിലാണ് ഗൾഫുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധങ്ങള്‍ വികസിക്കുന്നത്. അമേരിക്ക ഏർപ്പെടുത്തിയ അധിക തീരുവ ഭീഷണികളെ മറികടക്കാന്‍ ഇന്ത്യ മറ്റ് രാജ്യങ്ങളിലെ വിപണി സാധ്യതകള്‍ കൂടുതല്‍ മുതലെടുക്കാനാണ് നോക്കുന്നത്. നിലവില്‍ മേഖലയില്‍ യു എ ഇയുമായിട്ടാണ് ഇന്ത്യക്ക് സ്വന്തത്ര വ്യാപാര കരാർ ഉള്ളത്. കരാർ വന്നതോടെ 2021 ല്‍ 43.3 ബില്യണ്‍ ഡോളർ ആയിരുന്ന ഇന്ത്യ-യുഎഇ ഉഭയകക്ഷി വ്യാപാര മൂല്യം 2025 ല്‍ ബില്യൺ ഡോളറിന് മുകളിലേക്ക് എത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+