ഖത്തറിലേക്ക് യുദ്ധ വിമാനങ്ങള്‍ അയച്ച് ബ്രിട്ടന്; ഐഎസിനെ ഒതുക്കിയ അതേ ആയുധം, ഗള്‍ഫില്‍ തിരക്കിട്ട നീക്കം
ദുബായ്: പശ്ചിമേഷ്യയും ഗള്‍ഫ് രാജ്യങ്ങളും ആശങ്കയുടെ കരിനിഴലില്‍. അമേരിക്കന്‍ യുദ്ധക്കപ്പല്‍ ഗള്‍ഫിലേക്ക് എത്തുന്നതിന് പുറമെ യുദ്ധവിമാനങ്ങള്‍ ഖത്തറിലേക്ക് അയച്ച് ബ്രിട്ടന്. ഗള്‍ഫ് മേഖലയുടെ സുരക്ഷയ്ക്ക് എന്നാണ് ബ്രിട്ടന് പറയുന്നത്. എന്നാല്‍ അമേരിക്ക ആക്രമണ ഭീഷണി മുഴക്കിയ സാഹചര്യത്തില്‍ എന്താണ് നടക്കാന്‍ പോകുന്നത് എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.
ടൈഫൂണ്‍ യുദ്ധവിമാനങ്ങളുടെ വ്യൂഹത്തെയാണ് ഖത്തറിലെ അല്‍ ഉദൈദ് താവളത്തിലേക്ക് ബ്രിട്ടന് അയച്ചിരിക്കുന്നത്. ഖത്തര്‍ സര്‍ക്കാരിന്റെ ക്ഷണം അനുസരിച്ചാണ് ഈ നടപടി എന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബ്രിട്ടന്റെയും ഖത്തറിന്റെയും സുരക്ഷയും സുസ്ഥിരതയുമാണ് ലക്ഷ്യമെന്നു ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി പറഞ്ഞു.

യുദ്ധവാഹിനി കപ്പലായ അമേരിക്കയുടെ യുഎസ്എസ് അബ്രഹാം ലിങ്കണ് വരും ദിവസങ്ങളില്‍ ഇറാന് അതിര്‍ത്തിയോട് അടുത്തെത്തും. എഫ്-35 യുദ്ധ വിമാനങ്ങളാണ് ഈ കപ്പലിലുള്ളത്. മലാക്ക കടലിടുക്ക് കടന്ന് യുദ്ധക്കപ്പല്‍ വരുന്നുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും മുങ്ങക്കപ്പലും അകമ്പടിയായുണ്ട്.
മിസൈലുകള്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള പാട്രിയറ്റ്, താഡ് ഡിഫന്‍സ് ബാറ്ററികളും മേഖലയില്‍ വിന്യസിക്കുകയാണ് അമേരിക്ക. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ മുന്നറിയിപ്പ് നല്‍കിയതോടെയാണ് ഈ നീക്കങ്ങളെല്ലാം നടക്കുന്നത്. അമേരിക്ക ഏത് സമയവും ഇറാനെ ആക്രമിച്ചേക്കാം എന്നാണ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുദ്ധം ഒഴിവാക്കണം എന്ന് ജിസിസി
അമേരിക്ക ആക്രമിച്ചാല്‍ ശക്തായ തിരിച്ചടി നല്‍കുമെന്ന് ഇറാന് വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിലും ഗള്‍ഫ് മേഖലയിലുമുള്ള അമേരിക്കയുടെ താവളങ്ങള്‍ ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ യുദ്ധം ഒഴിവാക്കണം എന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ എല്ലാം അവഗണിച്ചാണ് അമേരിക്കയുടെ പടയൊരുക്കം. സിറിയയില്‍ ഐഎസിനെയും യമനില്‍ ഹൂത്തികളെയും ബ്രിട്ടന് നേരിട്ടത് ടൈഫൂണ്‍ ഉപയോഗിച്ചായിരുന്നു.
ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായ വേളയില്‍ സമരക്കാരെ പിന്തുണച്ച് അമേരിക്ക രംഗത്തുവന്നിരുന്നു. ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്ക ഇടപെടരുത് എന്നായിരുന്നു ഇറാന്റെ പ്രതികരണം. എന്നാല്‍ തൊട്ടുപിന്നാലെയാണ് പടക്കപ്പലുകളും യുദ്ധ വിമാനങ്ങളുമായി അമേരിക്കയും ബ്രിട്ടനും എത്തുന്നത്. നേരത്തെ ഇറാഖ് അധിനിവേശത്തിന് മുമ്പും സമാനമായ സാഹചര്യമായിരുന്നു.
കഴിഞ്ഞ വര്‍ഷം ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളം ഇറാന് ആക്രമിച്ചിരുന്നു. ഇസ്രായേല്‍ ഖത്തറില്‍ ആക്രമണം നടത്തി ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഇറാന്റെ ആക്രമണം. അമേരിക്ക ഇറാനില്‍ ആക്രമണം നടത്തിയതിന് പ്രതികാരമായിട്ടായിരുന്നു ഇത്. മധ്യസ്ഥ ശ്രമങ്ങള്‍ക്ക് മുന്നിലുള്ള ഖത്തര്‍ ഇരുവിഭാഗത്തിന്റെയും ആക്രമണത്തിന് ഇരയാകുന്നു എന്നതാണ് വിരോധാഭാസം.
-
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
2026ൽ സംഭവിക്കുമെന്ന് ബാബ വംഗ പ്രവചിച്ചതൊക്കെ നടക്കുകയാണോ? യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും -
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
ഇറാന്റെ അടുത്ത പണി; ബാബ് അല്‍-മന്ദേബ് കടലിടുക്ക് തടയുമെന്ന് മുന്നറിയിപ്പ് -
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത്











Click it and Unblock the Notifications