ഖത്തറിനെ കൈവിടാതെ ഇന്ത്യ; എല്‍എന്‍ജി ഡിമാന്‍ഡ് ആദ്യമായി കുറഞ്ഞു; പക്ഷെ പകുതിയിലേറേയും ഗള്‍ഫില്‍ നിന്ന്
ഇന്ത്യയുടെ വാർഷിക എൽഎൻജി ഡിമാൻഡില്‍ ഈ വർഷം ഇടിവ് വന്നേക്കും. ലോകത്തിലെ നാലാമത്തെ വലിയ ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) ഇറക്കുമതിക്കാരായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം സമീപകാലത്ത് ആദ്യമായാണ് ഇത്തരമൊരു ഇടിവിന് വഴിയൊരുങ്ങുന്നത്. വിതരണത്തിലുണ്ടാകുന്ന വർധനവ് സമീപ ഭാവിയില്‍ എല്‍ എന്‍ ജി വിലയില്‍ ഇടിവുണ്ടാകുമെന്ന പ്രതീക്ഷിയില്‍ ഇറക്കുമതിക്കാർ കാത്തിരിപ്പ് തുടരുന്നതാണ് ഡിമാന്‍ഡ് കുറയാന്‍ കാരണം.
2025 ഓഗസ്റ്റ് വരെയുള്ള എട്ട് മാസങ്ങളിൽ ഇന്ത്യ 16 ദശലക്ഷം ടൺ എൽഎൻജി വാങ്ങിയെന്നാണ് കപ്പൽ ട്രാക്കിംഗ് ഡാറ്റകള്‍ ഉദ്ധരിച്ചുകൊണ്ട് അന്തർദേശീയ മാധ്യമമായ ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് മുന്‍വർഷത്തെ അപേക്ഷിച്ച് 10 ശതമാനം കുറവാണ്. ഉയർന്നവിലകൾ എൽഎൻജിയെ മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് മത്സരക്ഷമത കുറഞ്ഞതാക്കുകയും ചയ്തു. മൺസൂൺ മഴ താപനില കുറച്ചതും വൈദ്യുതി ആവശ്യം കുറഞ്ഞതും വാങ്ങലിനെ ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

2022-ൽ റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന് ശേഷം യൂറോപ്പ് എൽഎൻജിയിലേക്ക് തിരിഞ്ഞത് ഏഷ്യയുമായുള്ള മത്സരം വർധിപ്പിച്ചിരുന്നു, ഇത് ആഗോള വാതക വിപണിയെ സമ്മർദ്ദത്തിലാക്കി. എന്നാൽ, ഇന്ത്യയുടെ ഇറക്കുമതി കുറവ് ഈ വിപണിക്ക് താത്കാലിക ആശ്വാസം നൽകുന്നതായും വിലയിരുത്തപ്പെടുന്നു. 2026 മുതൽ യുഎസ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ പുതിയ പ്രോജക്ടുകൾ ആരംഭിക്കുന്നതോടെ എൽഎൻജി വിതരണം വർധിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ വില വലിയ തോതില്‍ കുറയുമെന്നാണ് കണക്ക് കൂട്ടുന്നത്.
"2025-ലെ കുറവ് താത്കാലികവും വില മൂലമുണ്ടായതുമാണ്. വരും വർഷങ്ങളിൽ കൂടുതൽ കരാറുകളും കുറഞ്ഞ സ്‌പോട്ട് വിലകളും ഉണ്ടാകും," റിസ്റ്റാഡ് എനർജിയിലെ ഗ്യാസ് & എൽഎൻജി റിസർച്ച് വൈസ് പ്രസിഡന്റ് കൗശൽ രമേശിനെ ഉദ്ധരിച്ച് മണികണ്‍ട്രോള്‍ റിപ്പോർട്ട് ചെയ്യുന്നു. നിലവില്‍ ഇടിവ് നേരിടുന്നെങ്കിലും 2030-ഓടെ ഇന്ത്യയുടെ വാർഷിക എൽഎൻജി ഡിമാൻഡ് 40 ദശലക്ഷം ടണ്ണിലെത്തുമെന്നാണ് പ്രവചനം. 2030-ഓടെ ഇന്ത്യയുടെ വാതക ഡിമാൻഡ് ദിവസേന 365 ദശലക്ഷം ക്യുബിക് മീറ്ററിലുമെത്താം. അതായത് ഇപ്പോഴത്തെ നിലവാരത്തിന്റെ ഇരട്ടി.
ഇന്ത്യയുടെ ഊർജ്ജ മിശ്രിതത്തിൽ പ്രകൃതി വാതകത്തിന്റെ പങ്ക് 2030-ഓടെ 6%-ൽ നിന്ന് 15%-ലേക്ക് ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന് ഇറക്കുമതി വർധിപ്പിക്കേണ്ടതുണ്ട്, എന്നാൽ ഉയർന്ന വിലകൾ ഈ ലക്ഷ്യത്തിന് തടസ്സമായി. ഇന്ത്യയുടെ വാതക ഡിമാൻഡിന്റെ പകുതി ഇറക്കുമതി എൽ എൻ ജിയാണ്. നിക്ഷേപകരും ഈ വളർച്ചയിൽ പ്രതീക്ഷയർപ്പിക്കുന്നു. എൽഎൻജി വിതരണക്കാർ പുതിയ ബില്യൺ ഡോളർ എക്‌സ്‌പോർട്ട് പ്ലാന്റുകൾ നിർമ്മിക്കുന്നുണ്ട്. ദീർഘകാല വിതരണ കരാറുകളും (20-30 വർഷം) ചർച്ചയിലാണ്.
കഴിഞ്ഞ ആഴ്ച മിലാനിൽ നടന്ന ഗാസ്‌ടെക് ഇവന്റിന്റെ വക്കിൽ, ഗെയിൽ ഇന്ത്യ ലിമിറ്റഡ്, പെട്രോനെറ്റ് എൽഎൻജി തുടങ്ങിയ ഇറക്കുമതിക്കാർ ദീർഘകാല കരാറുകൾക്കായി വിതരണക്കാരുമായി ചർച്ച നടത്തിയിരുന്നു. ഷെൽ പിഎൽസി, ഇന്ത്യയുടെ പശ്ചിമ തീരത്തെ എൽഎൻജി ഇറക്കുമതി ടെർമിനൽ നാലിരട്ടിയാക്കാൻ പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും അനുമതി തേടിയിട്ടുണ്ട്.
2024-ൽ ഇന്ത്യയുടെ മൊത്തം എൽഎൻജി ഇറക്കുമതി ഏകദേശം 27 മില്യൺ ടൺ (എംഎംടി) ആയിരുന്നു, അതിൽ ഖത്തർ 42% (ഏകദേശം 11.34 എംഎംടി)യും യു.എസ് 19% (ഏകദേശം 5.13 എംഎംടി)യും സംഭാവന നൽകി. 2025-ൽ (ഏപ്രിൽ-ഓഗസ്റ്റ്) ഇറക്കുമതി 10% കുറഞ്ഞെങ്കിലും (16 എംഎംടി), ഈ രണ്ട് രാജ്യങ്ങളുടെ പങ്ക് സ്ഥിരതയോടെ തുടരുന്നു. യു എസിന്റെ വിവിഹം വർധിക്കുന്നുണ്ടെങ്കിലും ഖത്തറിനെ ഒരു തരത്തിലും കൈവിടാനും ഇന്ത്യക്ക് സാധിക്കില്ല. ഖത്തറും യു.എ.ഇയും ചേർന്നാണ് 2024-ൽ 72% ഇറക്കുമതിയും നിർവഹിച്ചത്. നിലവില്‍ ഉയർന്ന വിലകൾ കാരണം ഇറക്കുമതി കുറഞ്ഞെങ്കിലും, ഖത്തറിന്റെ പങ്ക് 40 ശതമാനത്തിന മുകളിലാണ്.
-
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications