Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം

ഇന്ത്യയില്‍ പാചക വാതക പ്രതിസന്ധി രൂക്ഷമാകുകയാണ്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വാതകം ലഭിക്കുന്നുണ്ടെങ്കിലും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ നിയന്ത്രിച്ചിരിക്കുകയാണ്. ഇതോടെ ഹോട്ടലുകള്‍ പ്രതിസന്ധിയിലായി. പലരും അടച്ചു. പലതും അടയ്ക്കുന്നതിന്റെ വക്കിലാണ്. വിറക് അടുപ്പിലേക്ക് തിരികെ പോയവരുമുണ്ട്. ലക്ഷക്കണക്കിന് ആളുകളുടെ ജോലിയെ ബാധിക്കുന്ന വിഷയമായി ഇത് മാറി.

പാസ്‌പോര്‍ട്ടും ലൈസന്‍സും ഒറിജിനല്‍ മുന്നില്‍ വച്ചു; ആധാര്‍ 4 സ്ഥലത്താണ് ചോദിച്ചത് എന്ന് സുരേഷ് ഗോപി
പാസ്‌പോര്‍ട്ടും ലൈസന്‍സും ഒറിജിനല്‍ മുന്നില്‍ വച്ചു; ആധാര്‍ 4 സ്ഥലത്താണ് ചോദിച്ചത് എന്ന് സുരേഷ് ഗോപി

ഇറാനെതിരെ ഇസ്രായേലും അമേരിക്കയും ആക്രമണം തുടങ്ങിയതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. എല്‍പിജിയും എല്‍എന്‍ജിയും ക്രൂഡ് ഓയിലും ഇന്ത്യയിലേക്ക് പ്രധാനമായും എത്തുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. ഇറാനോട് ചേര്‍ന്ന ഹോര്‍മുസ് കടലിടുക്ക് വഴിയാണ് ഇവ എത്തിയിരുന്നത്. ഇറാന്‍ ഈ വഴി അടച്ചതോടെയാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ പെട്ടുപോയത്.

qatar lng export to india

യുദ്ധം തുടങ്ങിയ ദിവസം തന്നെ ഖത്തര്‍ വാതക ഉള്‍പ്പാദനം നിര്‍ത്തിവച്ചു. ഇതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഖത്തറിലെ രണ്ട് കേന്ദ്രങ്ങളില്‍ ഇറാന്റെ ആക്രമണം ഉണ്ടായതാണ് ഖത്തര്‍ എനര്‍ജി എല്ലാ പ്രവര്‍ത്തനവും നിര്‍ത്തിവയ്ക്കാന്‍ കാരണം. മാത്രമല്ല, ഹോര്‍മുസ് അടച്ചതിനാല്‍ ഉല്‍പ്പാദിപ്പിക്കുന്ന വാതകം കയറ്റുമതി ചെയ്യാന്‍ സാധിക്കില്ല എന്നും ഖത്തര്‍ മനസിലാക്കി.

സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന്‍ വില അറിയാം
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന്‍ വില അറിയാം

ഖത്തര്‍ ഇത്ര വേഗം കടുത്ത നടപടി എടുക്കുമെന്ന് പ്രതീക്ഷിച്ചതല്ല. ഖത്തര്‍ ഉല്‍പ്പാദനം നിര്‍ത്തിയതും ഹോര്‍മുസ് അടച്ചതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഖത്തര്‍, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് പ്രധാനമായും എല്‍പിജി വരുന്നത്. ഖത്തര്‍, യുഎഇ ഒമാന്‍, യുഎസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് പ്രധാനമായും എല്‍എന്‍ജി എത്തുന്നത്.

ഇന്ത്യ ബദല്‍ മാര്‍ഗം കണ്ടെത്തുന്നു

എല്‍എന്‍ജി ഇറക്കുമതിക്ക് ഇന്ത്യ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഖത്തറിനെയാണ്. ഇന്ത്യയിലേക്ക് വരുന്ന എല്‍എന്‍ജിയില്‍ 40 ശതമാനത്തില്‍ അധികം ഖത്തറില്‍ നിന്നാണ്. യുഎഇയില്‍ നിന്ന് ഏകദേശം പത്ത് ശതമാനം എത്തുന്നു, ഒമാനില്‍ നിന്നു 5 മുതല്‍ 10 ശതമാനം വരെ എത്തുന്നു. അമേരിക്കയില്‍ നിന്ന് ഏകദേശം 15 ശതമാനം വരുന്നുണ്ട്. ഓസ്‌ട്രേലിയയില്‍ നിന്ന് 5 ശതമാനം വരുന്നുണ്ട്.

ഖത്തര്‍, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് ഏകദേശം 60 ശതമാനം എല്‍എന്‍ജി എത്തുന്നത്. ഹോര്‍മുസ് അടച്ചതിനാല്‍ വരവ് നിലച്ചു. ഇത് ഇന്ത്യയെ പ്രതിസന്ധിയിലാക്കി. കപ്പലുകള്‍, ട്രക്കുകള്‍, വ്യവസായ ശാലകള്‍ എന്നിവിടങ്ങളില്‍ ഇന്ധനമായിട്ടാണ് എല്‍എന്‍ജി ഉപയോഗിക്കുന്നത്. ഇത് ലഭ്യമല്ലാതിരുന്നാല്‍ ഇന്ത്യയുടെ വ്യവസായ മേഖലയെ തളര്‍ത്തും.

സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്‌നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്‌നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ

പശ്ചിമേഷ്യയില്‍ നിന്ന് വരുന്ന വാതകം നിലച്ചതിനാല്‍ ഇന്ത്യ ബദല്‍ മാര്‍ഗം തേടുന്നുണ്ട്. ഹോര്‍മുസ് വഴി അല്ലാതെ എത്തുന്ന വാതകം വാങ്ങാനാണ് നീക്കം. യൂറോപ്പില്‍ നിന്നുള്ള കാര്‍ഗോ കഴിഞ്ഞ ദിവസം ഗെയ്ല്‍ വാങ്ങി എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, നൈജീരിയ, അംഗോള തുടങ്ങിയ രാജ്യങ്ങളെയും ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് കൂടുതല്‍ വാങ്ങാന്‍ പെട്രോനെറ്റ് എല്‍എന്‍ജി ശ്രമിച്ചുവരികയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+