ഗള്‍ഫ് രാജ്യങ്ങള്‍ ഇനി കുതിക്കും, തീരുമാനിച്ചു: 2177 കി.മീ ഒരു നൂലിലെന്ന പോല്‍, ഇതാ പുതിയ റെയില്‍ വേ
ദുബായ്: ഗള്‍ഫ് രാഷ്ട്രങ്ങളുടെ സുപ്രധാന പദ്ധതിയായ റെയില്‍ വേ പദ്ധതിയുടെ വികസനത്തില്‍ സുപ്രധാന ചുവടുവെപ്പ്. ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) റെയിൽവേ പദ്ധതിയുടെ നിർണ്ണായ വശങ്ങള്‍ ചർച്ച ചെയ്ത ജിസിസി ഗതാഗത, വാർത്താവിനിമയ മന്ത്രിമാരുടെ 25-ാമത് യോഗത്തിന് ഒമാന്‍ സുല്‍ത്താനേറ്റ് കഴിഞ്ഞ ദിവസം ആതിഥേയത്വം വഹിക്കുകയും ചെയ്തു.
യോഗത്തില്‍ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അംഗരാജ്യങ്ങളിൽ 2,177 കിലോമീറ്ററുകളോളം വ്യാപിക്കുന്ന ജിസിസി റെയിൽവേയുടെ പ്രവർത്തനം 2030 ഡിസംബറിൽ തുടങ്ങണമെന്നതാണ് യോഗത്തിലുണ്ടായ ഏറ്റവും പ്രധാന തീരുമാനം.

സൗദി അറേബ്യ 695 കിലോമീറ്റർ, യുഎഇ 684 കിലോമീറ്റർ, ഒമാൻ 306 കിലോമീറ്റർ, ബഹ്‌റൈൻ 64 കിലോമീറ്റർ, കുവൈറ്റ് 145 കിലോമീറ്റർ, ഖത്തർ 283 കിലോമീറ്റർ എന്നിങ്ങനെയാണ് റെയില്‍ വേ കടന്ന് പോകുന്ന ദൂരങ്ങള്‍. ജിസിസി റെയിൽവേ അതോറിറ്റിയുടെ 2024ലെ ബജറ്റും യോഗം അംഗീകരിച്ചു.
കൂടാതെ, മൂന്ന് അവശ്യ ബൈലോകൾ/നിയമങ്ങൾക്ക് അംഗീകാരം ലഭിച്ചതായും റിപ്പോർട്ടുകള്‍ പറയുന്നു. "ജിസിസി അഡ്മിനിസ്ട്രേറ്റീവ് റെഗുലേഷൻ," "ഫിനാൻഷ്യൽ ആൻഡ് അക്കൌണ്ടിംഗ് റെഗുലേഷൻ," കൂടാതെ "ദി പ്രൊക്യുർമെന്റ് ആൻഡ് സ്റ്റോറേജ് റെഗുലേഷൻ" എന്നിവയാണ് യോഗം അംഗീകരിച്ച ബൈലോകള്‍.
സാമ്പത്തിക വളർച്ചയിലും സുസ്ഥിര വികസനത്തിലും ഗതാഗത, വാർത്താവിനിമയ മേഖലയുടെ നിർണായക പങ്കിനെക്കുറിച്ച് ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എഞ്ചിനീയർ സെയ്ദ് ഹമൂദ് അൽ മവാലി യോഗ ശേഷം വിശദീകരിച്ചു. ഉൽപ്പാദന-ഉപഭോഗ മേഖലകളെ ബന്ധിപ്പിക്കുന്നതിലും ജനങ്ങളുടെയും വസ്തുക്കളുടെയും ചരക്കുകളുടെയും സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിലും പ്രകൃതിവിഭവങ്ങളുടെ കാര്യക്ഷമമായ ചൂഷണം സാധ്യമാക്കുന്നതിലും ഈ പദ്ധതി നിർണ്ണായക പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളെല്ലാം തങ്ങളുടേതായ റെയില്‍ ശൃംഖലകള്‍ നിര്‍മിക്കുന്നത് പുരോഗമിക്കുകയാണ്. ജിസിസി റെയില്‍ പദ്ധതിയിലേക്ക് കൂടുതല്‍ അടുത്തിരിക്കുന്ന രാജ്യങ്ങള്‍ യുഎഇയും സൗദി അറേബ്യയുമാണെന്ന് ജിസിസി റെയില്‍വേ അതോറിറ്റി വിദഗ്ധന്‍ നാസര്‍ അല്‍ ഖഹ്താനി പറഞ്ഞു.
കൂടാതെ, സമുദ്ര പ്രവർത്തന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ജിസിസി തുറമുഖങ്ങളിലെ കപ്പലുകളിൽ ബാലസ്റ്റ് വാട്ടർ ടെസ്റ്റിംഗിനായി ഏകീകൃത നിയന്ത്രണ ചട്ടക്കൂട് നടപ്പിലാക്കാനും യോഗം ശുപാർശ ചെയ്തു. പ്രദേശത്തിന്റെ ഗതാഗത, ആശയവിനിമയ മേഖലകളെ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി നടപടികളിൽ ഒന്നാണ് ഈ സംരംഭം.
-
കറുത്ത സ്വര്‍ണം നിറഞ്ഞ ഖാര്‍ഗ് ദ്വീപ്; ഇറാനില്‍ ട്രംപ് ഈ നീക്കം നടത്തുമോ, പെട്രോള്‍ 200 രൂപയാകും -
സൗദി അറേബ്യ കൈവിട്ട നീക്കത്തിന്; ക്രൂഡ് വില്‍പ്പനയില്‍ അപൂര്‍വ നീക്കം, ഇരട്ടനീക്കം ഫലം കാണും -
വീഴാതെ പിടിച്ചുനിന്ന് ദുബായിലെ സ്വര്‍ണ വിപണി; യുദ്ധത്തിന് ശേഷം സംഭവിച്ചത് ഇത് -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക് -
ആക്രമിച്ചാൽ നോക്കി നിൽക്കില്ല; ഇറാന് സൗദിയുടെ അന്ത്യശാസനം! -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
യൂസഫലി പറഞ്ഞ വാക്ക് പാലിച്ചു; യുഎഇയിലേക്ക് 80000 കിലോ ചരക്കുകള്‍ പറന്നെത്തി, ഇനിയും വരും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില











Click it and Unblock the Notifications