സൗദി അറേബ്യയ്ക്ക് കൈ കൊടുക്കാന്‍ ലബനീസ് സംഘം; പാകിസ്താന് കരാറിന് പിന്നാലെ, ഗള്‍ഫില്‍ മാറ്റം
റിയാദ്: ഖത്തറില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം ഗള്‍ഫ് മേഖലയില്‍ വ്യത്യസ്ത ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. സൗദി അറേബ്യയും പാകിസ്താനും പ്രതിരോധ കരാര്‍ ഒപ്പുവച്ചത് ഇസ്രായേലും അമേരിക്കയും സംശയത്തോടെയാണ് നോക്കുന്നത്. ഖത്തറുമായി അടുത്ത ബന്ധമുള്ള അമേരിക്ക, ഇസ്രായേല്‍ ആക്രമിച്ച വേളയില്‍ കാര്യമായ ഇടപെടല്‍ നടത്തിയില്ല എന്ന ആരോപണം ശക്തമാണ്.
ഈ സാഹചര്യത്തില്‍ അമേരിക്കയുമായുള്ള സഖ്യത്തില്‍ എന്തുകാര്യം എന്ന ചോദ്യമാണ് ഉയരുന്നത്. തൊട്ടുപിന്നാലെയാണ് സൗദി അറേബ്യ പാകിസ്താനുമായി പ്രതിരോധ കരാറുണ്ടാക്കിയത്. ഇനി സൗദി അറേബ്യയെ ആരെങ്കിലും ആക്രമിച്ചാല്‍ ഇടപെടാന്‍ പാകിസ്താന് സാധിക്കും. മുസ്ലിം രാജ്യങ്ങളിലെ ഏക ആണവ ശക്തിയാണ് പാകിസ്താന്. ഇതിനിടെയാണ് മറ്റൊരു നീക്കം കൂടി നടക്കുന്നത്...

ചൈനയുടെ മധ്യസ്ഥതയില്‍ സൗദി അറേബ്യയും ഇറാനും തമ്മിലുള്ള പിണക്കം മാറിയിട്ടുണ്ട്. ഏഴ് വര്‍ഷം നീണ്ട അകല്‍ച്ച ഒഴിവാക്കി ഇരുവരും നയതന്ത്ര ബന്ധം പുനസ്ഥാപിച്ചു. അടുത്തിടെ സൗദിയുടെ പ്രതിനിധി ഇറാന് സന്ദര്‍ശിക്കുകയും ഇറാന്റെ സുരക്ഷാ ഉപദേഷ്ടാവ് അലി ലാരിജാനി റിയാദ് സന്ദര്‍ശിക്കുകയും ചെയ്തു. ഇറാനുമായി അടുത്ത സൗഹൃദമുള്ള ലബ്നാനിലെ ഹിസ്ബുല്ലയാണ് സൗദിയുമായി സഖ്യം ചേരാന്‍ ഇപ്പോള്‍ തയ്യാറായിരിക്കുന്നത്.
നയിം ഖാസിമിന്റെ അഭ്യര്‍ഥന
ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറല്‍ നയിം ഖാസിം കഴിഞ്ഞ ദിവസം സൗദിയോട് പുതിയ അഭ്യര്‍ഥന നടത്തി. എല്ലാ അകല്‍ച്ചയും മാറ്റിവച്ച് സൗദിയുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഇസ്രായേലിനെതിരായ പോരാട്ടത്തില്‍ ഒന്നിച്ച് മുന്നോട്ട് പോകാമെന്ന് അദ്ദേഹം പറയുന്നു. ദക്ഷിണ ലബ്നാനില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിച്ച വേളയില്‍ കൂടിയാണ് ഹിസ്ബുല്ലയുടെ നീക്കം.
ഹിസ്ബുല്ല നേരിടുന്നത് സൗദിയെയോ ലബ്നാനെയോ അല്ല. ഇസ്രായേലിനെ മാത്രമാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. മറ്റൊരു രാജ്യങ്ങളുമായും തങ്ങള്‍ക്ക് തര്‍ക്കമില്ല. ഹിസ്ബുല്ലക്കെതിരെ സൗദി സമ്മര്‍ദ്ദം ചെലുത്തിയാല്‍ ഗുണം ഇസ്രായേലിന് മാത്രമാകും. ഹിസ്ബുല്ല ഇല്ലാതായാല്‍ മറ്റു രാജ്യങ്ങള്‍ തേടി ഇസ്രായേല്‍ വരുമെന്നും നയിം ഖാസിം മുന്നറിയിപ്പ് നല്കി.
ഇസ്രായേലിന്റെ അപ്രതീക്ഷിത നീക്കം
ഇസ്രായേല്‍ അധിനിവേശത്തിനെതിരെ രൂപം കൊണ്ട സംഘമാണ് ലബ്നാനിലെ ഹിസ്ബുല്ല. പല തവണ ഇസ്രായേല്‍ സൈന്യവുമായി യുദ്ധം ചെയ്ത് ചെറുത്തുനിന്ന ചരിത്രം ഇവര്‍ക്കുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന യുദ്ധത്തില്‍ സംഘടനയുടെ മുതിര്‍ന്ന നേതവ് ഹസന് നസറുല്ല അടക്കം കൊല്ലപ്പെട്ടു. ഇസ്രായേല്‍ നടത്തിയ പേജര്‍ ആക്രമണം ഹിസ്ബുല്ലയുടെ സംഘടനാ സംവിധാനം തകര്‍ത്തു എന്നായിരുന്നു വാര്‍ത്തകള്‍.
സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ പിന്തുണച്ച സംഘമാണ് ഹിസ്ബുല്ല. അതുകൊണ്ടുതന്നെ 2016 മുതല്‍ ഇവരെ ഭീകര സംഘടനകളുടെ ഗണത്തിലാണ് സൗദി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബശ്ശാറുല്‍ അസദിന്റെ ഭരണം ഇപ്പോള്‍ അവസാനിച്ചു. തൊട്ടുപിന്നാലെയാണ് ഹിസ്ബുല്ലയ്ക്കും അടിപതറിയത്. ഇറാന്റെയും യമനിലെ ഹൂത്തികളുടെയും പിന്തുണയും ഹിസ്ബുല്ലയ്ക്കുണ്ട്. എന്നാല്‍ സൗദി അറേബ്യയുടെ സഹകരണം കൂടി ലഭിച്ചാല്‍ ഇസ്രായേലിനെതിരെ ശക്തമായ നീക്കം നടത്താന്‍ സാധിക്കുമെന്നാണ് ഹിസ്ബുല്ല കരുതുന്നത്.
-
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications