സൗദി അറേബ്യയ്ക്ക് കൈ കൊടുക്കാന്‍ ലബനീസ് സംഘം; പാകിസ്താന് കരാറിന് പിന്നാലെ, ഗള്‍ഫില്‍ മാറ്റം
റിയാദ്: ഖത്തറില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം ഗള്‍ഫ് മേഖലയില്‍ വ്യത്യസ്ത ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. സൗദി അറേബ്യയും പാകിസ്താനും പ്രതിരോധ കരാര്‍ ഒപ്പുവച്ചത് ഇസ്രായേലും അമേരിക്കയും സംശയത്തോടെയാണ് നോക്കുന്നത്. ഖത്തറുമായി അടുത്ത ബന്ധമുള്ള അമേരിക്ക, ഇസ്രായേല്‍ ആക്രമിച്ച വേളയില്‍ കാര്യമായ ഇടപെടല്‍ നടത്തിയില്ല എന്ന ആരോപണം ശക്തമാണ്.
ഈ സാഹചര്യത്തില്‍ അമേരിക്കയുമായുള്ള സഖ്യത്തില്‍ എന്തുകാര്യം എന്ന ചോദ്യമാണ് ഉയരുന്നത്. തൊട്ടുപിന്നാലെയാണ് സൗദി അറേബ്യ പാകിസ്താനുമായി പ്രതിരോധ കരാറുണ്ടാക്കിയത്. ഇനി സൗദി അറേബ്യയെ ആരെങ്കിലും ആക്രമിച്ചാല്‍ ഇടപെടാന്‍ പാകിസ്താന് സാധിക്കും. മുസ്ലിം രാജ്യങ്ങളിലെ ഏക ആണവ ശക്തിയാണ് പാകിസ്താന്. ഇതിനിടെയാണ് മറ്റൊരു നീക്കം കൂടി നടക്കുന്നത്...

ചൈനയുടെ മധ്യസ്ഥതയില്‍ സൗദി അറേബ്യയും ഇറാനും തമ്മിലുള്ള പിണക്കം മാറിയിട്ടുണ്ട്. ഏഴ് വര്‍ഷം നീണ്ട അകല്‍ച്ച ഒഴിവാക്കി ഇരുവരും നയതന്ത്ര ബന്ധം പുനസ്ഥാപിച്ചു. അടുത്തിടെ സൗദിയുടെ പ്രതിനിധി ഇറാന് സന്ദര്‍ശിക്കുകയും ഇറാന്റെ സുരക്ഷാ ഉപദേഷ്ടാവ് അലി ലാരിജാനി റിയാദ് സന്ദര്‍ശിക്കുകയും ചെയ്തു. ഇറാനുമായി അടുത്ത സൗഹൃദമുള്ള ലബ്നാനിലെ ഹിസ്ബുല്ലയാണ് സൗദിയുമായി സഖ്യം ചേരാന്‍ ഇപ്പോള്‍ തയ്യാറായിരിക്കുന്നത്.
നയിം ഖാസിമിന്റെ അഭ്യര്‍ഥന
ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറല്‍ നയിം ഖാസിം കഴിഞ്ഞ ദിവസം സൗദിയോട് പുതിയ അഭ്യര്‍ഥന നടത്തി. എല്ലാ അകല്‍ച്ചയും മാറ്റിവച്ച് സൗദിയുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഇസ്രായേലിനെതിരായ പോരാട്ടത്തില്‍ ഒന്നിച്ച് മുന്നോട്ട് പോകാമെന്ന് അദ്ദേഹം പറയുന്നു. ദക്ഷിണ ലബ്നാനില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിച്ച വേളയില്‍ കൂടിയാണ് ഹിസ്ബുല്ലയുടെ നീക്കം.
ഹിസ്ബുല്ല നേരിടുന്നത് സൗദിയെയോ ലബ്നാനെയോ അല്ല. ഇസ്രായേലിനെ മാത്രമാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. മറ്റൊരു രാജ്യങ്ങളുമായും തങ്ങള്‍ക്ക് തര്‍ക്കമില്ല. ഹിസ്ബുല്ലക്കെതിരെ സൗദി സമ്മര്‍ദ്ദം ചെലുത്തിയാല്‍ ഗുണം ഇസ്രായേലിന് മാത്രമാകും. ഹിസ്ബുല്ല ഇല്ലാതായാല്‍ മറ്റു രാജ്യങ്ങള്‍ തേടി ഇസ്രായേല്‍ വരുമെന്നും നയിം ഖാസിം മുന്നറിയിപ്പ് നല്കി.
ഇസ്രായേലിന്റെ അപ്രതീക്ഷിത നീക്കം
ഇസ്രായേല്‍ അധിനിവേശത്തിനെതിരെ രൂപം കൊണ്ട സംഘമാണ് ലബ്നാനിലെ ഹിസ്ബുല്ല. പല തവണ ഇസ്രായേല്‍ സൈന്യവുമായി യുദ്ധം ചെയ്ത് ചെറുത്തുനിന്ന ചരിത്രം ഇവര്‍ക്കുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന യുദ്ധത്തില്‍ സംഘടനയുടെ മുതിര്‍ന്ന നേതവ് ഹസന് നസറുല്ല അടക്കം കൊല്ലപ്പെട്ടു. ഇസ്രായേല്‍ നടത്തിയ പേജര്‍ ആക്രമണം ഹിസ്ബുല്ലയുടെ സംഘടനാ സംവിധാനം തകര്‍ത്തു എന്നായിരുന്നു വാര്‍ത്തകള്‍.
സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ പിന്തുണച്ച സംഘമാണ് ഹിസ്ബുല്ല. അതുകൊണ്ടുതന്നെ 2016 മുതല്‍ ഇവരെ ഭീകര സംഘടനകളുടെ ഗണത്തിലാണ് സൗദി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബശ്ശാറുല്‍ അസദിന്റെ ഭരണം ഇപ്പോള്‍ അവസാനിച്ചു. തൊട്ടുപിന്നാലെയാണ് ഹിസ്ബുല്ലയ്ക്കും അടിപതറിയത്. ഇറാന്റെയും യമനിലെ ഹൂത്തികളുടെയും പിന്തുണയും ഹിസ്ബുല്ലയ്ക്കുണ്ട്. എന്നാല്‍ സൗദി അറേബ്യയുടെ സഹകരണം കൂടി ലഭിച്ചാല്‍ ഇസ്രായേലിനെതിരെ ശക്തമായ നീക്കം നടത്താന്‍ സാധിക്കുമെന്നാണ് ഹിസ്ബുല്ല കരുതുന്നത്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
സൗദി അറേബ്യ മറുകണ്ടം ചാടിയോ; തുര്‍ക്കിക്ക് വാതില്‍ തുറന്നു, പാകിസ്താന് മുഖ്യ കേന്ദ്രം -
സ്വര്‍ണം വില കുറയും; ക്രൂഡ് ഓയില്‍ വില കൂടും, ഹോര്‍മുസ് ഉപരോധത്തിന് അമേരിക്ക -
സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി താളംതെറ്റി; ക്രൂഡ് ഓയില്‍ വില കുതിച്ചു, പെട്രോള്‍ വില കൂടിയേക്കും -
51 ദിവസങ്ങള്‍ കൂടി... അത് കഴിഞ്ഞാല്‍ ദുബായ് ചുട്ടുപൊള്ളും! ശരിക്കുള്ള ചൂട് വരാന്‍ പോകുന്നേ ഉള്ളൂ -
സൗദി അറേബ്യയിൽ 80 ജോലി ഒഴിവുകൾ; സൗജന്യ നിയമനം..വിസയും ടിക്കറ്റും താമസവും സൗജന്യം -
ഗള്‍ഫ് പ്രവാസികള്‍ ശരിക്കും പെട്ടു; വിമാനങ്ങളുടെ റദ്ദാക്കല്‍ തിരിച്ചടി, പുതിയ തീരുമാനം ടിക്കറ്റ് താഴ്ത്തുമോ? -
ദുബായ് സ്വർണം ആഗോള ട്രെൻഡ് മറികടന്നു; ഇന്നത്തെ നിരക്കിൽ ഇടിവ്, 24 കാരറ്റിന് 4 ദിർഹം കുറഞ്ഞു, വില? -
നിങ്ങളുടെ ഫോണിൽ ഈ ആപ്പ് ഉണ്ടോ? ബാങ്ക് അക്കൗണ്ട് കാലിയാകും; മുന്നറിയിപ്പ് അവഗണിക്കരുത് -
ദുബായ് ഗ്ലോബൽ വില്ലേജ് എപ്പോൾ തുറക്കും? അധികൃതരുടെ മറുപടി ഇതാണ് -
'ഭീകര ഭരണകൂടത്തെ തകർക്കും'; സമാധാന ചർച്ചകൾക്കിടയിലും ഇറാന് മുന്നറിയിപ്പുമായി നെതന്യാഹു










Click it and Unblock the Notifications