Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയുടെ നിർണ്ണായ നീക്കം: അറബ് ലോകം ഒന്നിക്കുമോ? 12 വർഷത്തിന് ശേഷം ആദ്യം

റിയാദ്: വർഷങ്ങള്‍ക്ക് ശേഷം സിറിയയില്‍ അംബാസഡറെ നിയമിച്ച് സൗദി അറേബ്യ. 12 വർഷങ്ങള്‍ക്ക് മുമ്പ് തകർന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ ചൈന ഉള്‍പ്പെടേയുള്ള രാജ്യങ്ങളുടെ മേല്‍നോട്ടത്തില്‍ നേരത്തെ ചർച്ചകള്‍ നടന്നിരുന്നു. വലിയ രീതിയിലുള്ള ആഭ്യന്തര സംഘർഷം നേരിടുന്ന സിറിയയെ കഴിഞ്ഞ വർഷം അറബ് ലീഗിലേക്ക് തിരിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഡമാസ്കസിലേക്ക് അംബാസിഡറെ അയക്കാനുള്ള സൗദി അറേബ്യയുടെ പ്രഖ്യാപനം.

2012 ന് ശേഷം സിറിയയിലെ ആദ്യത്തെ അംബാസഡറായി ഫൈസൽ അൽ മുജ്ഫെലിനെ നിയമിച്ചുവെന്നാണ് സൗദി പ്രസ് ഏജൻസി വാർത്താകുറിപ്പിലൂടെ അറിയിച്ചത്. 22 അംഗ അറബ് ലീഗിലേക്ക് സിറിയയെ വീണ്ടും ഉൾപ്പെടുത്തി ഒരു വർഷത്തിന് ശേഷത്തിനുള്ള ഈ നടപടി മേഖലയിലെ സമാധാന അന്തരീക്ഷം തിരികെ കൊണ്ടുവരുന്നതില്‍ നിർണ്ണായക പങ്ക് വഹിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2011-ൽ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ പ്രസിഡൻ്റ് ബാഷർ അസദ് നടത്തിയ ക്രൂരമായ അടിച്ചമർത്തലിൻ്റെ പേരിലായിരുന്നു സിറിയയെ അറബ് ലീഗില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.

saudi-syria-

അതേസമയം, സൗദി അംബാസഡറെ നിയമിച്ചത് സംബന്ധിച്ച് സിറിയയുടെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗികമായ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. സിറിയയിലെ ആഭ്യന്തരയുദ്ധമായി മാറിയ കലാപം, ഇപ്പോൾ 14-ാം വർഷത്തിലേക്ക് കടക്കുകയാണ്. കലാപാത്തില്‍ ഏകദേശം അരലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെടുകയും ജനസംഖ്യയുടെ പകുതിയുടേയും പലായനത്തിനും ഇടയാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി ആഭ്യന്തര കലാപത്തിന് ശമനമുണ്ട്. ഈ സാഹചര്യത്തില്‍ കലാപം അവസാനിപ്പിക്കാൻ പ്രായോഗികമായ ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളും നടന്ന് വരികയാണ്.

തുർക്കിയെയും വടക്കൻ സിറിയയെയും പിടിച്ചുകുലുക്കിയ 2023 ഫെബ്രുവരിയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പ്രസിഡൻ്റ് അസദുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന് മിക്ക അറബ് രാജ്യങ്ങൾക്കും ഒരു മാർഗ്ഗമായി മാറിയിരുന്നു. 2023 മാർച്ചിൽ, സൗദി അറേബ്യയും ഇറാനും ബെയ്ജിംഗിലെ ചർച്ചകൾക്ക് ശേഷം നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ സമ്മതിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കുറയ്ക്കുക എന്ന ലക്ഷ്യം പ്രഖ്യാപിച്ചതോടെ ഒരു വലിയ നയതന്ത്ര മുന്നേറ്റമായും ഇത് മാറി. സിറിയയിലെ അസദ് സർക്കാരിനും ലെബനൻ ഹിസ്ബുള്ള ഗ്രൂപ്പിനും ഇറാൻ ഒരു പ്രധാന രാഷ്ട്രീയ, സൈനിക സഖ്യകക്ഷിയായതാണ് ഈ പ്രഖ്യാപനത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്.

യെമനിൽ, അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ഗവൺമെൻ്റിനെ പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2015 മുതൽ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർക്കെതിരെ സൗദി അറേബ്യ ഒരു സഖ്യത്തിന് നേതൃത്വം നൽകി വരുന്നുണ്ട്. സമീപ വർഷങ്ങളിൽ ഈ സംഘർഷം സൗദി അറേബ്യയും ഇറാനും തമ്മിലുള്ള പ്രോക്സി യുദ്ധമായി മാറുകയും ചെയ്തിരുന്നു.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കഴിഞ്ഞ ആഴ്ച യുണൈറ്റഡ് സ്റ്റേറ്റ്സ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു, അവർ വിപുലമായ സുരക്ഷാ കരാറിലേക്ക് അടുക്കുന്നു, ഗാസ മുനമ്പിലെ ഹമാസിനെതിരായ ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കുന്നതും തകർന്നവർക്ക് സഹായം നൽകുന്നതും ഉൾപ്പെടുന്നുവെന്ന് സൗദി സ്റ്റേറ്റ് മീഡിയ പറഞ്ഞു. പ്രദേശവും, "പലസ്തീൻ ജനതയുടെ അഭിലാഷങ്ങളും ന്യായമായ അവകാശങ്ങളും നിറവേറ്റുന്ന" ദ്വിരാഷ്ട്ര പരിഹാരവും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+