Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ ഒരാഴ്ചക്കിടെ അറസ്റ്റ് ചെയ്തത് 22500 പ്രവാസികളെ: 11000 പേരെ നാടുകടത്തി; നടപടി ശക്തം

റിയാദ്: രാജ്യത്തെ പ്രവാസികള്‍ക്കിടയില്‍ പരിശോധന ശക്തമാക്കി സൗദി അറേബ്യന്‍ അധികൃതർ. പ്രവാസി സമൂഹത്തിന് ഇടയില്‍ നടത്തിയ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ ഒരാഴ്ച നീണ്ട വ്യാപക പരിശോധനയിൽ 22500 പേർ അറസ്റ്റിലായെന്നാണ് ആഭ്യന്തര മന്ത്രാലയം അധികൃതർ അറിയിച്ചിരിക്കുന്നത്.

13800 പേർ താമസ നിയമങ്ങൾ ലംഘിച്ചതിനും 5200 പേർ അതിർത്തി സുരക്ഷാ നിയമലംഘനങ്ങൾക്കും 3400 പേർ തൊഴിൽ നിയമലംഘനങ്ങൾക്കുമാണ് അറസ്റ്റിലായത്. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച 1687 പേരും പിടിയിലായിട്ടുണ്ട്. ഇവരിൽ 61 ശതമാനം എത്യോപ്യൻ പൗരന്മാരും 38 ശതമാനം യെമനികളും 1 ശതമാനം മറ്റ് ദേശീയതക്കാരുമാണ്. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 40 പേരും അറസ്റ്റിലായിട്ടുണ്ട്.

saudi-arabia-

നിയമലംഘകരെ വാഹനത്തില്‍ കൊണ്ടുപോകുക, ജോലി നൽകുക, അല്ലെങ്കിൽ താമസസൗകര്യം ഒരുക്കുക എന്നിവയിൽ ഏർപ്പെട്ട 15 പേരും പിടിയിലായി.നിലവിൽ 18300 പേർക്കെതിരേയും നിയമനടപടികൾ പുരോഗമിക്കുകയാണ്. ഇതിൽ 15700 പുരുഷന്മാരും 2500 സ്ത്രീകളുമാണ്. 11000 പേർ ഇതിനോടകം നാടുകടത്തപ്പെട്ടു. മറ്റൊരു 11000 പേർ യാത്രാ രേഖകൾക്കായി നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്യപ്പെട്ടു, 3200 പേർ യാത്രാ ക്രമീകരണങ്ങൾക്കായി കാത്തിരിക്കുകയാണ്.

നിയമലംഘകർക്ക് പ്രവേശനം, തൊഴിൽ, അല്ലെങ്കിൽ താമസം ഒരുക്കുന്നവർക്ക് 15 വർഷം വരെ തടവ്, 10 ലക്ഷം റിയാൽ വരെ പിഴ, വാഹനങ്ങളോ സ്വത്തുക്കളോ കണ്ടുകെട്ടൽ, കുറ്റവാളികളുടെ പേര് പരസ്യപ്പെടുത്തൽ എന്നിവ ശിക്ഷയായി ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൗരന്മാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിൽ 999, 996 എന്നീ എമർജൻസി ഹോട്ട്‌ലൈനുകളിലും ബന്ധപ്പെടാം.

അതേസമയം, കഴിഞ്ഞ ദിവസം കുവൈത്തിലും വലിയ രീതിയിലുള്ള പരിശോധന നടന്നിരുന്നു. വിവിധ ഗവർണറേറ്റുകളിലായി റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പരിശോധനയുടെ ഭാഗമായി റെസിഡൻസ്, തൊഴിൽ നിയമങ്ങൾ ലംഘിച്ച 192 പേരെ പിടികൂടി. ഇവരിൽ കുറ്റവാളികളോടൊപ്പം റെസിഡൻസി നിയമലംഘകരും ഉൾപ്പെടുന്നുവെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് അൽ സബാഹിന്‍റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+