Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയ്ക്ക് തിരിച്ചടി; പ്രവാസികള്‍ക്ക് നേട്ടം, ഇന്ത്യയും പാടുപെടും, വിപണി മാറ്റങ്ങള്‍

ദുബായ്: വിപണിയില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഓഹരി വിപണികള്‍ തകര്‍ച്ച നേരിടുമ്പോള്‍ സ്വര്‍ണവും വീഴുന്ന കാഴ്ചയാണ്. രാജ്യാന്തര വിപണിയില്‍ ഇന്ന് രാവിലെ രേഖപ്പെടുത്തിയ സ്വര്‍ണവിലയേക്കാള്‍ കുറവാണ് ഉച്ചയ്ക്ക്. വൈകാതെ കേരള വിപണിയിലും സ്വര്‍ണവില കുറഞ്ഞേക്കും. അതേസമയം, തിരിച്ചടിയാകുന്ന ഘടകം രൂപയുടെ മൂല്യത്തകര്‍ച്ചയാണ്.

ക്രൂഡ് ഓയില്‍ വില കുത്തനെ കുറയുന്നു എന്നതാണ് മറ്റൊരു കാര്യം. കറന്‍സിയുടെ മൂല്യത്തകര്‍ച്ചയും ക്രൂഡ് ഓയില്‍ വിലയിലെ മാറ്റവുമെല്ലാം എല്ലാ രാജ്യങ്ങളെയും ഒരുപോലെ അല്ല ബാധിക്കുക. ക്രൂഡ് ഓയില്‍ വില താഴുന്നത് ഇന്ത്യയ്ക്ക് സന്തോഷമാണ്. എന്നാല്‍ സൗദി അറേബ്യയ്ക്ക് തിരിച്ചടിയാകും. അതേസമയം, രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. പ്രവാസികള്‍ക്ക് സന്തോഷവുമാണ്. അറിയാം പുതിയ മാറ്റങ്ങള്‍...

gold crude oil rupee updates-

സ്വര്‍ണവില ഇന്ന് രാവിലെ ഔണ്‍സിന് രേഖപ്പെടുത്തിയത് 4290 ആയിരുന്നു. കഴിഞ്ഞ ദിവസം 4350 വരെ ഉയര്‍ന്ന ശേഷമാണ് ഇടിഞ്ഞത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും കുറഞ്ഞ് 4275 ഡോളറിലെത്തി. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ കേരളത്തിലും വില കുറയും. അതേസമയം, ആശങ്കയായി നില്‍ക്കുന്നത് രൂപയുടെ മൂല്യത്തകര്‍ച്ചയാണ്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞാലും കേരളത്തില്‍ വില കുറയാതെ നില്‍ക്കാന്‍ ഒരു കാരണം രൂപയുടെ മൂല്യം ഇടിയുന്നതാണ്. രാജ്യന്തര വിപണിയിലെ സ്വര്‍ണവില, മുംബൈ വിപണിയില്‍ നേരിട്ട് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണവിപണിയിലെ വില, രൂപ-ഡോളര്‍ മൂല്യം എന്നിവ ഒത്തുനോക്കിയാണ് കേരളത്തില്‍ സ്വര്‍ണവില വ്യാപാരികള്‍ തീരുമാനിക്കുന്നത്.

രൂപ 91ല്‍; ക്രൂഡ് ആറ് മാസത്തെ ഇടിവില്‍

ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 91 എന്ന റെക്കോര്‍ഡ് തകര്‍ച്ചയിലെത്തി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വലിയ തകര്‍ച്ചയാണ് രൂപ നേരിടുന്നത്. ഇറക്കുമതിക്ക് വലിയ ചെലവ് വരാന്‍ ഇത് കാരണമാകും. അതേസമയം, കയറ്റുമതിക്കാര്‍ക്ക് ലാഭം കൂടാനും വഴിയൊരുക്കും. എന്നാല്‍ ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ ഇറക്കുമതിയെ ആണ് കൂടുതല്‍ ആശ്രയിക്കുന്നത് എന്നതാണ് വെല്ലുവിളി.

ഉദാഹരണത്തിന് ലോകത്തെ പ്രധാന പെട്രോളിയം കയറ്റുമതി രാജ്യമാണ് ഇന്ത്യ. വിദേശത്ത് നിന്ന് ഇറക്കുതി ചെയ്യുന്ന ക്രൂഡ് ഓയില്‍ സംസ്‌കരിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളാക്കിയാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. ഇറക്കുമതിക്ക് ചെലവ് കൂടുമ്പോള്‍ കയറ്റുമതിക്ക് ലഭിക്കേണ്ട ലാഭം അനുഭവപ്പെടില്ല. ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കുകയും ചെയ്യും.

പ്രവാസികള്‍ക്ക് നേട്ടമാണ്, പക്ഷേ...

ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് സൗദി അറേബ്യ. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് ഇപ്പോള്‍ 60 ഡോളറിന് താഴെ എത്തി. ഇത് സൗദിക്ക് വലിയ തിരിച്ചടിയാണ്. ബാരലിന് 96 ഡോളര്‍ എത്തിയാല്‍ മാത്രമാണ് സൗദിക്ക് ബജറ്റ് പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കാന്‍ സാധിക്കുക. ഈ വേളയില്‍ ക്രൂഡ് വില ഇടിയുന്നത് സൗദിക്ക് വിപരീത ഫലം ചെയ്യും. സൗദിക്ക് മാത്രമല്ല, ഇറാഖ്, യുഎഇ, റഷ്യ ഉള്‍പ്പെടെ ക്രൂഡ് വരുമാനം ആശ്രയിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും തിരിച്ചടിയാണ്.

രൂപയുടെ മൂല്യം കുറഞ്ഞത് ദിര്‍ഹം ഉള്‍പ്പെടെ എല്ലാ കറന്‍സികളുടെയും മൂല്യം കൂടാന്‍ കാരണമായി. ഇത് പ്രവാസികള്‍ക്ക് നേട്ടമാണ്. ദിര്‍ഹത്തിന് 24.75 എന്ന നിരക്കില്‍ എത്തിയിട്ടുണ്ട്. നാട്ടിലെ ബാങ്ക് അടവ് ഉള്‍പ്പെടെ വേഗത്തില്‍ തീര്‍ക്കാന്‍ അവര്‍ക്ക് സാധിക്കും. എന്നാല്‍ ഇറക്കുമതി ചെലവ് കൂടുമെന്നതിനാല്‍ അവശ്യ വസ്തുക്കളുടെ വിലയും കൂടും. പ്രവാസികള്‍ നാട്ടിലേക്ക് കൂടുതല്‍ പണം അയച്ചാലും ചെലവ് ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ വലിയ നേട്ടം കൊയ്യാനാകില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+