സൗദി അറേബ്യ പണി പറ്റിച്ചു, ക്രൂഡ് ഓയിലില്‍ പുതിയ തീരുമാനം, പിന്നാലെ വർധനവ്: ഇന്ത്യക്കും തിരിച്ചടി
ജിദ്ദ: എണ്ണ വിപണിയിലെ കടുംപിടുത്തം തുടർന്ന് ലോകത്തെ പ്രധാന എണ്ണ ഉത്പാദക രാഷ്ട്രമായ സൗദി അറേബ്യ. വില നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി എണ്ണവിലയില്‍ കാര്യമായ വർധനവ് അറബ് രാഷ്ട്രം വരുത്തുന്നുണ്ട്. ഇപ്പോഴിതാ തുടർച്ചയായ മൂന്നാം മാസവും സൗദി അറേബ്യ ഏഷ്യയിലേക്കുള്ള തങ്ങളുടെ മുൻനിര ക്രൂഡിൻ്റെ വില ഉയർത്തിയിരിക്കുകയാണ്.
സർക്കാർ ഉടമസ്ഥതയിലുള്ള സൗദി അരാംകോ, ഏഷ്യയിലെ ഉപഭോക്താക്കൾക്കുള്ള അറബ് ലൈറ്റ് ക്രൂഡിൻ്റെ ജൂണിലെ ഔദ്യോഗിക വിൽപ്പന വില, പ്രാദേശിക ഒമാൻ-ദുബായ് ബെഞ്ച് മാർക്കിനേക്കാള്‍ ബാരലിന് 90 സെൻറ് വർധിപ്പിച്ച് 2.90 ഡോളറായി ഉയർത്തി. മറ്റ് ഇനങ്ങളിലും സൗദി അറേബ്യ വർധനവ് വരുത്തിയിട്ടുണ്ട്.

മിഡിൽ ഈസ്റ്റിലെ യുദ്ധസാധ്യതകൾ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലണ്ടന്‍ ഉള്‍പ്പെടേയുള്ള പ്രധാന മാർക്കറ്റുകളില്‍ എണ്ണ വില കുറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ വിപണിയെ കർശനമായി നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് സൗദി അറേബ്യയുടെ ഈ വർദ്ധനവ് എടുത്തുകാണിക്കുന്നത്.
ബ്ലൂംബെർഗ് നടത്തിയ സർവേയിൽ പങ്കെടുത്ത മിക്ക വ്യാപാരികളും വിശകലന വിദഗ്ധരും ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങളും അതിൻ്റെ സഖ്യകക്ഷികളും വർഷാവസാനം വരെ തങ്ങളുടെ ഉൽപ്പാദന നിയന്ത്രണങ്ങൾ നീട്ടുമെന്നും പ്രവചിക്കുന്നു.
സൗദി അറേബ്യയുടെ നടപടി ആഗോണ എണ്ണ വിപണിയിലും പ്രതിഫലനങ്ങളുണ്ടാക്കിയിട്ടുണ്ട് ബ്രെൻ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 28 സെൻ്റ് അഥവാ 0.3% ഉയർന്ന് ബാരലിന് 83.24 ഡോളറിലെത്തി. അതേസമയം യുഎസ് വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 29 സെൻറ് അല്ലെങ്കിൽ 0.4% ഉയർന്ന് 78.40 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ഈ വേനൽക്കാലത്ത് ശക്തമായ ഡിമാൻഡ് പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഏഷ്യ, വടക്കുപടിഞ്ഞാറൻ യൂറോപ്പ്, മെഡിറ്ററേനിയൻ എന്നിവിടങ്ങളിലേക്ക് വിൽക്കുന്ന ക്രൂഡിൻ്റെ ഔദ്യോഗിക വിൽപ്പന വില (ഒഎസ്‌പി) സൗദി അറേബ്യ ഉയർത്തിയത്.
"ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ ലഘൂകരിച്ചതിനാൽ കഴിഞ്ഞ ആഴ്ച 7.3% ത്തിൽ കൂടുതൽ ഇടിഞ്ഞതിന് ശേഷം, ICE ബ്രെൻ്റ് പുതിയ വ്യാപാര ആഴ്‌ച ആരംഭിച്ചത് കൂടുതൽ ശക്തമായ നിലയിലാണ്," ചരക്ക് ഗവേഷണ മേധാവിയായ വാറൻ പാറ്റേഴ്‌സൺ വ്യക്തമാക്കുന്നു.
ആഗോള വിപണയില്‍ ക്രൂഡ് ഓയില്‍ വില ശക്തമായ ഇടിവ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് സൗദി അറേബ്യ തങ്ങളുടെ നിരക്കുകള്‍ ഉയർത്തിയിരിക്കുന്നത്. മെയ് രണ്ടാം തിയതി24 മണിക്കൂറിനിടെ ബെന്റ് ക്രൂഡ് ബാരലിന് 3 ശതമാനത്തോളം വിലയിടിഞ്ഞ് 83.66 ഡോളറിലെത്തിയിരുന്നു. ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 79.23 ഡോളറിലുമായിരുന്നു അന്നത്തെ വ്യാപാരം.
മിഡില്‍ ഈസ്റ്റില്‍ ഇറാനും ഇസ്രായേലും തമ്മിലുണ്ടായ സംഘർഷ സാഹചര്യത്തില്‍ ബ്രെൻ്റ് ഓയിൽ വില കഴിഞ്ഞ മാസം 90 ഡോളറിൽ എത്തിയിരുന്നു. എന്നാൽ ആശങ്കകൾ ഒഴിഞ്ഞതോടെയാണ് ബ്രെൻ്റ് ഓയിൽ വില താഴേക്കിറങ്ങുകയായിരുന്നു. ബ്രെൻ്റ് ക്രൂഡ് വിലയിലെ ഇടിവ് എണ്ണ വിപണന കമ്പനികൾക്ക് ഗുണകരമാകുമ്പോള്‍ എണ്ണ ഉത്പാദ രാഷ്ട്രങ്ങളെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയാണ്.












Click it and Unblock the Notifications