സൗദി അറേബ്യയ്ക്ക് തിരിച്ചടി കിട്ടിത്തുടങ്ങി; അരാംകോയുടെ ലാഭം ഇടിഞ്ഞു, ഇനിയും ഇടിഞ്ഞേക്കും
റിയാദ്: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തിനിടെ, സൗദി അറേബ്യയ്ക്ക് മറ്റൊരു തിരിച്ചടി. സൗദിയുടെ എണ്ണ കമ്പനിയായ അരാംകോയുടെ ലാഭത്തില്‍ വന്‍ ഇടിവ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. നിലവില്‍ പശ്ചിമേഷ്യ നേരിടുന്ന പ്രതിസന്ധിയുടെ ആഴം അടുത്ത പാദത്തിലെ കണക്കിലാകും അറിയാന്‍ സാധിക്കുക.
ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതാണ് അരാംകോയ്ക്ക് ലാഭം കുറച്ചത്. ഏകദേശം 63 ഡോളറിലാണ് ക്രൂഡ് ഓയില്‍ വില്‍പ്പന നടന്നത്. ബാരലിന് 96 ഡോളര്‍ എത്തിയാല്‍ മാത്രമാണ് എല്ലാ പ്രതിസന്ധിയും തീര്‍ന്ന് ബജറ്റ് പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കുക എന്നാണ് സൗദിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇപ്പോള്‍ വില കൂടിയിട്ടുണ്ടെങ്കിലും എണ്ണ വില്‍പ്പന നടത്താന്‍ സാധിക്കുന്നില്ല എന്നതും എടുത്തു പറയണം.

നാലാം പാദത്തില്‍ സൗദി അരാംകോയുടെ അറ്റാദായം 66630 ദശലക്ഷം റിയാല്‍ ആണ്. കഴിഞ്ഞ വര്‍ഷം ഇത് 83776 ദശലക്ഷം റിയാല്‍ ആയിരുന്നു. അതേസമയം, മൊത്തം വരുമാനത്തില്‍ നേരിയ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. 428591 റിയാലില്‍ നിന്ന് 416290 ദശലക്ഷം റിയാല്‍ ആയിട്ടാണ് കുറഞ്ഞത്. ക്രൂഡ് ഓയിലിനും സംസ്കരിച്ച ഇന്ധനങ്ങള്‍ക്കും കഴിഞ്ഞ പാദത്തില്‍ വലിയ വിലക്കുറവ് നേരിട്ടിരുന്നു. ഇതാണ് വരുമാനത്തില്‍ തിരിച്ചടി ലഭിക്കാന്‍ കാരണം എന്നാണ് വിലയിരുത്തല്‍.
അതേസമയം, നാലാം പാദത്തില്‍ അരാംകോ 22 ബില്യണ്‍ ഡോളറിന്റെ ലാഭവിഹിതം പ്രഖ്യാപിച്ചു. അടുത്ത മാസം മുതല്‍ ഇത് വിതരണം ചെയ്തേക്കും. കഴിഞ്ഞ വര്‍ഷം മൊത്തം 85 ബില്യണ്‍ ഡോളര്‍ ഓഹരി ഉടമകള്‍ക്ക് വിതരണം ചെയ്തിരുന്നു. ഒന്നര വര്‍ഷത്തിനിടെ മൂന്ന് ബില്യണ്‍ ഡോളറിന്റെ ഓഹരി തിരിച്ചുവാങ്ങുകയും ചെയ്തു.
യുദ്ധം നീണ്ടാല്‍ വിപണി തകരുമെന്ന് അരാംകോ മേധാവി
ഈ മാസം അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ അരാംകോയുടെ വലിയ നേട്ടം പ്രകൃതി വാതക ഖനനം ശക്തിപ്പെടുത്തി എന്നതാണ്. ജാഫൂറ നിലയത്തില്‍ നിന്ന് വാതകം കയറ്റുമതി ആരംഭിച്ചു. നേരത്തെ എണ്ണയെ മാത്രം ആശ്രയിച്ചിരുന്ന സൗദി ഇനി വാതകത്തെയും വരുമാനത്തിന് വേണ്ടി ആശ്രയിക്കും. മര്‍ജാന്‍ ക്രൂഡ് ഓയില്‍, ബെറി ക്രൂഡ് ഓയില്‍ എന്നിവയുടെ വികസനം ആരംഭിച്ചതും നേട്ടമാണ്.
അതേസമയം, നിലവിലെ പശ്ചിമേഷ്യന്‍ യുദ്ധം നീണ്ടുപോയാല്‍ എണ്ണ വിപണിയില്‍ വലിയ ദുരന്തമായിരിക്കും എന്ന് അരാംകോ മേധാവി അമിന്‍ നാസര്‍ പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് ഇറാന് അടച്ചതിനാല്‍ ഇതുവഴിയുള്ള എണ്ണ ചരക്ക് പാത നിലച്ചിരിക്കുകയാണ്. സൗദി രണ്ട് റിഫൈനറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു.
ഇസ്രായേലും അമേരിക്കയും ഇറാനെതിരെ ആക്രമണം തുടങ്ങിയിട്ട് 11 ദിവസമായി. ഈ സാഹചര്യത്തിലാണ് ഇറാന് ഹോര്‍മുസ് അടച്ചതും ചരക്കുകള്‍ കയറ്റുമതി ചെയ്യാന്‍ പറ്റാത്ത സാഹചര്യമുണ്ടായതും. നേരത്തെ സമാനമായ സാഹചര്യം നമ്മള് നേരിട്ടതാണെങ്കിലും ഇത്തവണത്തേത് വലിയ പ്രത്യാഘാതം വിപണിയില്‍ സൃഷ്ടിക്കുമെന്ന് അരാംകോ മേധാവി നാസര്‍ കൂട്ടിച്ചേര്‍ത്തു.
-
കുടുങ്ങിയത് സൗദി അറേബ്യയും ഖത്തറും; നേട്ടമുണ്ടാക്കിയത് ഈ 'ഒരൊറ്റ രാജ്യം', കിട്ടുന്നത് വന്‍ ലാഭം -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സൗദി അറേബ്യ കൈവിട്ട നീക്കത്തിന്; ക്രൂഡ് വില്‍പ്പനയില്‍ അപൂര്‍വ നീക്കം, ഇരട്ടനീക്കം ഫലം കാണും -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
പ്രവാസികൾക്ക് ആശ്വാസം; 32 പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും -
കറുത്ത സ്വര്‍ണം നിറഞ്ഞ ഖാര്‍ഗ് ദ്വീപ്; ഇറാനില്‍ ട്രംപ് ഈ നീക്കം നടത്തുമോ, പെട്രോള്‍ 200 രൂപയാകും -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പെട്രോൾ-ഡീസൽ വില വർധന; നിർണായക തീരുമാനം എടുത്ത് കേന്ദ്ര സർക്കാർ -
ഗള്‍ഫിലെ സിബിഎസ്ഇ പരീക്ഷകള്‍ വീണ്ടും മാറ്റി വെച്ചു; പുതുക്കിയ തിയതി പിന്നീട് -
പശ്ചിമേഷ്യയിലെ സംഘർഷത്തിൽ വലഞ്ഞ ഒമാൻ പ്രവാസികൾക്ക് ആശ്വാസം; ശമ്പളം നേരത്തെ കിട്ടും, കാരണം? -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക് -
ആക്രമിച്ചാൽ നോക്കി നിൽക്കില്ല; ഇറാന് സൗദിയുടെ അന്ത്യശാസനം! -
വീഴാതെ പിടിച്ചുനിന്ന് ദുബായിലെ സ്വര്‍ണ വിപണി; യുദ്ധത്തിന് ശേഷം സംഭവിച്ചത് ഇത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ്















Click it and Unblock the Notifications