സൗദി അറേബ്യ ഇനി കയറ്റുമതി ചെയ്യുക ക്രൂഡ് ഓയില്‍ അല്ല മറ്റൊരു 'സൂപ്പർ പവർ'; മൂന്ന് വന്‍ പദ്ധതി ഒരുങ്ങുന്നു
എണ്ണ കയറ്റുമതിയിലൂടെ ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ നിർണായക സ്ഥാനം നേടിയ രാജ്യമാണ് സൗദി അറേബ്യ. ഇന്നും രാജ്യത്തിന്‍റെ പ്രധാന സാമ്പത്തിക സ്രോതസ്സ് ക്രൂഡ് ഓയില്‍ ആണെങ്കിലും എണ്ണ ഇതര വരുമാനം വർധിപ്പിക്കാനുള്ള വിവിധ പദ്ധതികളും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഡിജിറ്റല്‍ രംഗത്തെ വികസന പ്രവർത്തനങ്ങളാണ്.
സൗദി അറേബ്യ ഇപ്പോൾ ഡിജിറ്റൽ യുഗത്തിന്റെ ഏറ്റവും വിലപ്പെട്ട വിഭവമായ കമ്പ്യൂട്ടിംഗ് പവറിന്റെ കയറ്റുമതിയിലേക്ക് ചുവടുവയ്ക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് ചെങ്കടലിന് സമീപം 5 ബില്യൺ മൂല്യമുള്ള ഒരു ഡാറ്റാ സെന്റർ പദ്ധതിയും, കിഴക്കൻ തീരത്ത് മറ്റൊരു ബഹുകോടി ഡോളർ പദ്ധതിയും ആസൂത്രണം ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഡെവലപ്പർമാർക്ക് ഈ ഡാറ്റാ സെന്ററുകൾ ഉപയോഗിക്കാനാകും. അതായത് രാജ്യത്തിന്റെ എണ്ണ സമ്പത്തിനെ സാങ്കേതിക സ്വാധീനമാക്കി മാറ്റാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തുകയാണ് മുഹമ്മദ് ബിൻ സൽമാൻ. ഈ വിഷയത്തിൽ ഒക്ടോബർ 27-ന് ആരംഭിക്കുന്ന വാർഷിക ഫ്യൂചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് (എഫ്ഐഐ) കോൺഫറൻസിൽ, 'ഡെസേർട്ടിലെ ഡാവോസ്' എന്നറിയപ്പെടുന്ന പരിപാടിയിൽ, ഓപ്പൺഎഐ, ഗൂഗിൾ, ക്വാൽകോം, ഇന്റൽ, ഓറക്കിൾ തുടങ്ങിയ അമേരിക്കൻ ടെക് ഭീമന്മാരുടെ എക്സിക്യൂട്ടീവുകളും പങ്കെടുക്കും.
2025 മേയിൽ കിരീടാവകാശി സ്ഥാപിച്ച ഹ്യൂമെയ്ൻ എന്ന പുതിയ കമ്പനി, ലോകത്തിന്റെ 6% എഐ വർക്ക് ലോഡ് കൈകാര്യം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 1% ൽ താഴെ മാത്രം കൈകാര്യം ചെയ്യുന്ന സൗദി അറേബ്യ, ഈ പദ്ധതിയിലൂടെ അമേരിക്ക, ചൈന എന്നിവയ്ക്ക് പിന്നിൽ മൂന്നാം സ്ഥാനത്തെത്താമെന്ന് സിനർജി റിസർച്ച് ഗ്രൂപ്പും വിലയിരുത്തുന്നു.
എലോൺ മസ്കിന്റെ xAI-ന് കമ്പ്യൂട്ടിംഗ് പവർ നൽകാനുള്ള ഒരു കരാർ അന്തിമഘട്ടത്തിലാണെന്ന് ഹ്യൂമെയ്‌നിന്റെ മുതിർന്ന എക്സിക്യൂട്ടീവ് സഈദ് അൽ-ദോബാസ് പറഞ്ഞു. . "അമേസോൺ ഇന്നലെ ഇവിടെ ഉണ്ടായിരുന്നു, മൈക്രോസോഫ്റ്റിനെ ഇന്ന് രാവിലെ കണ്ടു. മസ്കുമായുള്ള ചർച്ച വളരെ വലിയ പദ്ധതിയെക്കുറിച്ചാണെന്നും അദ്ദേഹം വെളിപ്പെടുത്തി. മൂന്ന് പ്രധാന ഡാറ്റാ സെന്റർ കോംപ്ലക്സുകളാണ് സൗദി അറേബ്യ നിർമ്മിക്കുന്നത്. ഇത് വിദേശ കമ്പനികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതായിരിക്കും.
യുഎസിനെ അപേക്ഷിച്ച് 30% വരെ ചെലവ് കുറഞ്ഞ രീതിയിൽ എഐ വർക്കിന് ഈ സെന്ററുകൾ ഉപയോഗിക്കാമെന്നാണ് സൗദി വാഗ്ധാനം ചെയ്യുന്നത്. ഏകാധിപത്യ ഭരണ സംവിധാനത്തിൽ സുരക്ഷാ ആശങ്കകൾ പരിഹരിക്കാൻ, "ഡാറ്റാ എംബസി" മേഖലകൾ സൃഷ്ടിക്കാനുള്ള ആലോചനയും സൗദി അറേബ്യക്കുണ്ട്. ഇവിടെ വിദേശ കമ്പനികൾക്ക് സൗദി നിയമങ്ങൾക്ക് പകരം അവരുടെ രാജ്യത്തിന്റെ നിയമങ്ങൾ പ്രകാരം പ്രവർത്തിക്കാം.
സൗദിയുടെ ഈ പദ്ധതിയെക്കുറിച്ച് പലരും സംശയം പ്രകടിപ്പിക്കുന്നു എന്നത് തന്നെയാണ് പ്രധാന വെല്ലുവിളി. എണ്ണ കയറ്റുമതിയിൽ ഒപെക് പ്ലസ് വഴി മറ്റ് എണ്ണ ഉൽപ്പാദക രാഷ്ട്രങ്ങളുമായി സഹകരിച്ച് വിജയിച്ചെങ്കിലും, എഐ മേഖലയിൽ അത്തരമൊരു സഹകരണം ഇല്ല. പ്രാദേശിക തലത്തിൽ, യുഎഇ ഓപ്പൺഎഐയുമായി ചേർന്ന് അബുദാബിയിൽ ഒരു മില്യണ്‍ ഡോളർ പദ്ധതി പ്രഖ്യാപിച്ചതോടെ മത്സരം ശക്തമാണ്.
സൗദിയുടെ പദ്ധതികൾക്ക് മറ്റൊരു വലിയ വെല്ലുവിളി യുഎസ് നിർമിത എഐ ചിപ്പുകളുടെ ലഭ്യതയാണ്. ഡാറ്റാ സെന്ററുകളെ ശക്തിപ്പെടുത്തുന്ന ഈ ചിപ്പുകൾ അപൂർവവും ലഭിക്കാൻ ബുദ്ധിമുട്ടുള്ളതുമാണ്. യുഎസ് എക്സ്പോർട്ട് കൺട്രോൾ നിയമങ്ങൾ ചിപ്പുകളുടെ ഉപയോഗത്തെ പരിമിതപ്പെടുത്തുന്നതിനെ സൗദി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ചൈനീസ് ചിപ്പുകൾ യുഎസ് ചിപ്പുകളിൽ നിന്ന് വേർതിരിച്ച് ഡാറ്റാ സെന്ററുകളിൽ ഉപയോഗിക്കാനുള്ള നിർദേശവും ഉയർന്നിരുന്നു.
2019-ൽ, സൗദി ഡാറ്റ & എഐ അതോറിറ്റി സ്ഥാപിച്ച് അറബി ചാറ്റ്ബോട്ട് പോലുള്ള ഉപകരണങ്ങൾ വികസിപ്പിക്കാൻ തുടങ്ങിയിരുന്നു. 2023-ൽ, അരാംകോ ഒരു ഡിജിറ്റൽ യൂണിറ്റ് രൂപീകരിച്ച് എഐയിലും മറ്റ് സാങ്കേതികവിദ്യകളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. മനുഷ്യാവകാശ ആശങ്കകൾ മുൻപ് ചില കമ്പനികളെ പിന്തിരിപ്പിച്ചിരുന്നെങ്കിലും, സൗദിയുടെ വിലകുറഞ്ഞ വൈദ്യുതി എഐ നിർമാണവും വിന്യാസവും ചെലവ് കുറഞ്ഞതാക്കുന്നു എന്നതിനാൽ ടെക് കമ്പനികൾ ആകർഷിക്കപ്പെടുന്നു.
ഹ്യൂമെയ്‌നും ഡാറ്റാവോൾട്ടും ചൈനീസ് കമ്പനികളെ തങ്ങളുടെ ഡാറ്റാ സെന്ററുകളിൽ അനുവദിക്കില്ലെന്ന് പറഞ്ഞെങ്കിലും, 2019 മുതൽ ചൈനയും സൗദിയും തമ്മിലുള്ള ബന്ധം ശക്തമാണ്. ചൈനീസ് കമ്പനികൾ സൗദിയുടെ ടെലികോം നെറ്റ്‌വർക്ക് നവീകരിക്കാൻ സഹായിച്ചിരുന്നു. 2025 ഫെബ്രുവരിയിൽ, ചൈനയിലെ ഡീപ്‌സീക് അരാംകോ ഡാറ്റാ സെന്ററുകൾ ഉപയോഗിക്കാൻ കരാർ ഒപ്പിട്ടു.
സൗദി അറേബ്യയുടെ ഈ പദ്ധതി വെറുമൊരു സാമ്പത്തിക പരിവർത്തനം മാത്രമല്ല എണ്ണയിലൂടെ നേടിയ സ്വാധീനം എഐയിലൂടെ നിലനിർത്താനുള്ള ശ്രമമാണെന്നും വിദഗ്ധർ പറയുന്നു. എഐ ചിപ്പുകളുടെ ലഭ്യത, മേഖലയിലെ മത്സരം, മനുഷ്യാവകാശ ആശങ്കകൾ എന്നിവ വെല്ലുവിളികളാണെങ്കിലും, വിലകുറഞ്ഞ വൈദ്യുതിയും ഡാറ്റാ സെന്റർ പദ്ധതികളും സൗദിയെ എഐ മേഖലയിൽ ഒരു പ്രധാന ശക്തിയാക്കി മാറ്റിയേക്കാം. 2025 ഒക്ടോബർ 28-ന് തുടങ്ങുന്ന എഫ്ഐഐ കോൺഫറൻസ് ഈ ദിശയിലുള്ള ചർച്ചകൾക്ക് വേദിയാകും, ലോക ടെക് ഭീമന്മാരുമായുള്ള കരാറുകൾ സൗദിയുടെ എഐ സ്വപ്നത്തെ യാഥാർഥ്യമാക്കാൻ സഹായിക്കും.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications