Get Updates
Get notified of breaking news, exclusive insights, and must-see stories!

തീർഥാടകർ ‘നുസുക് ഡിജിറ്റൽ കാർഡ്’ പ്രയോജനപ്പെടുത്തണം, 42 ഭാഷകളിൽ വിവരങ്ങൾ നൽകി സ്മാർട്ട് സ്ക്രീനുകൾ

ഹജ്ജ് തീർഥാടനം കൂടുതൽ സുഗമമാക്കുന്നതിന് തീർഥാടകർ 'നുസുക് ഡിജിറ്റൽ കാർഡ്’ സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. സ്മാർട്ട്‌ഫോണുകൾ വഴി തീർഥാടകർക്ക് അവരുടെ യാത്രാ വിവരങ്ങളും മറ്റ് സുപ്രധാന രേഖകളും എളുപ്പത്തിൽ ആക്സസ് ചെയ്യാൻ സാധിക്കുന്ന സംവിധാനമാണിത്. നുസുക് ആപ്, തവക്കൽനാ ആപ്പ് എന്നീ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി കാർഡിന്റെ ഇലക്ട്രോണിക് പതിപ്പ് ലഭ്യമാണ്.

നുസുക് ആപ് തുറക്കുമ്പോൾ തന്നെ ഹോം സ്ക്രീനിന്റെ മുകൾഭാഗത്ത് ഡിജിറ്റൽ കാർഡ് ദൃശ്യമാകും. ഇതിൽ അമർത്തുന്നതോടെ തീർഥാടകന്റെ മുഴുവൻ വിവരങ്ങളും പരിശോധിക്കാൻ സാധിക്കുന്ന ലളിതമായ മൂന്ന് ഘട്ടങ്ങളിലൂടെയാണ് കാർഡ് ക്രമീകരിച്ചിരിക്കുന്നത്. ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനൊപ്പം തന്നെ, ഹജ്ജ്-ഉംറ കർമങ്ങളിൽ ഏർപ്പെടുമ്പോഴും യാത്ര ചെയ്യുമ്പോഴും അച്ചടിച്ച കാർഡ് നിർബന്ധമായും കൈവശം വെക്കണം.

hajj

തീർഥാടകരുടെ സേവനത്തിനായി വിവിധ ആശയവിനിമയ മാർഗങ്ങളും മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. സംശയങ്ങൾക്കും അന്വേഷണങ്ങൾക്കുമായി haj.gov.sa എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. സൗദിക്കകത്ത് നിന്നുള്ളവർക്ക് 1966 എന്ന നമ്പറിലും വിദേശത്ത് നിന്നുള്ളവർക്ക് +966920002814 എന്ന അന്താരാഷ്ട്ര നമ്പറിലും സഹായത്തിനായി ബന്ധപ്പെടാം.

തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ഇരുഹറം മതകാര്യ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. ഹറമുകളിൽ 42 അന്താരാഷ്ട്ര ഭാഷകളിലായി 70ലധികം സംവേദനാത്മക സ്മാർട്ട് സ്ക്രീനുകളാണ് ഇപ്പോൾ പ്രവർത്തനസജ്ജമായിരിക്കുന്നത്. ഹജ്ജ് സീസൺ പ്രവർത്തന പദ്ധതിയുടെ ഭാഗമായിട്ടാണിത്. തിരക്കേറിയ സമയങ്ങളിൽ വർധിച്ചുവരുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാനും അവരുടെ ആവശ്യങ്ങൾക്ക് വേഗത്തിൽ മറുപടി നൽകാനും ഈ സംവിധാനത്തിലൂടെ സാധിക്കും.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് അവരുടെ മാതൃഭാഷകളിൽ തന്നെ മതപരമായ വിധികളും മാർഗനിർദേശങ്ങളും ഈ സ്ക്രീനുകളിലൂടെ വേഗത്തിൽ ആക്സസ് ചെയ്യാൻ കഴിയുമെന്ന് അതോറിറ്റി അറിയിച്ചു. ഇതുവഴി ആരാധനാകർമങ്ങളിലെ തെറ്റിദ്ധാരണകൾ തിരുത്താനും പൂർണമായ മനസ്സമാധാനത്തോടെ അനുഷ്ഠാനങ്ങൾ പൂർത്തിയാക്കാൻ വിശ്വാസികളെ പ്രാപ്തരാക്കാനും സാധിക്കും.

മക്ക ഹറമിനുള്ളിലെ പ്രധാന മേഖലകളായ മത്വാഫ് വിപുലീകരണം, സൗദി പോർട്ടിക്കോ, കിങ് ഫഹദ് വിപുലീകരണം, മൂന്നാം സൗദി വിപുലീകരണം തുടങ്ങി 70ലധികം ഇടങ്ങളിലാണ് ഈ സ്ക്രീനുകൾ സ്ഥാപിച്ചിരിക്കുന്നത്. മതപരമായ അറിവ് പ്രചരിപ്പിക്കുന്നതിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുക, മിതത്വത്തിന്റെയും സന്തുലിതാവസ്ഥയുടെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ സംയോജിത ഡിജിറ്റൽ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+