Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയുടെ പ്രത്യേക നിർദേശം: ക്രൂഡ് ഓയില്‍ ഉല്‍പാദനം പരമാവധി വർധിപ്പിക്കുക; ലക്ഷ്യം മേധാവിത്വം

എണ്ണ ഉൽപ്പാദനം പരമാവധി വേഗത്തിൽ വർധിപ്പിക്കാൻ ഒപെക് പ്ലസ് (ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് കൺട്രീസ് പ്ലസ്) കൂട്ടായ്മയിലെ രാജ്യങ്ങളോട് ആവശ്യപ്പെട്ട് സൗദി അറേബ്യ. 2026 അവസാനം വരെ നിർത്തിവെച്ച 16.6 ലക്ഷം ബാരൽ എണ്ണ (പ്രതിദിനം) മുൻകൂട്ടി പുറത്തിറക്കാൻ സൗദി അറേബ്യ ആഗ്രഹിക്കുന്ന വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്.

വിപണി വിഹിതം തിരിച്ചുപിടിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് സൗദി അറേബ്യയുടെ ഈ നീക്കം. യുഎസ് ഷെയ്‌ൽ ഓയിൽ ഉൽപ്പാദകരുമായിട്ടാണ് നിലവില്‍ സൗദി അറേബ്യയുടെ പ്രധാന പോരാട്ടം. വിതരണം ശക്തമാക്കിയാല്‍ വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയും. ഡോളറിന് 70 ന് ഡോളറിന് താഴേക്ക് പോകുകയാണെങ്കില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും. എന്നാല്‍ സൗദി അറേബ്യക്ക് ഈ വില നിലവാരത്തിലും ലാഭകരമായ ഉല്‍പ്പാദനം നടത്താന്‍ സാധിക്കും.

saudi-arabia

ഒപെക് പ്ലസ് കൂട്ടായ്മ, സൗദി അറേബ്യയുടെയും റഷ്യയുടെയും നേതൃത്വത്തിൽ, 2022 മുതൽ എണ്ണ വില സ്ഥിരപ്പെടുത്താൻ ഉൽപ്പാദനം കുറച്ചിരുന്നു. എന്നാൽ ഈ വർഷം ഏപ്രിൽ മുതൽ 22 ലക്ഷം ബാരലിന്റെ കുറവ് ഘട്ടം ഘട്ടമായി പുനഃസ്ഥാപിച്ചു. ഓഗസ്റ്റിൽ 5.48 ലക്ഷം ബാരൽ പ്രതിദിനം വർധിപ്പിച്ചതോടെ നേരത്തെ തീരുമാനിച്ച 4.11 ലക്ഷം ബാരലിനെ മറികടക്കുകയും ചെയ്തു. ഇപ്പോൾ, 16.6 ലക്ഷം ബാരലിന്റെ അവശേഷിക്കുന്ന കുറവ് 2026-ന് മുമ്പ് തന്നെ പുറത്തിറക്കാൻ സൗദി നിർദേശിക്കുന്നു. ഈ വിഷയം ചർച്ച ചെയ്യാൻ സെപ്റ്റംബർ 7-ന് കൂട്ടായ്മയിലെ മന്ത്രിമാർ വീഡിയോ കോൺഫറൻസ് വഴി യോഗം ചേരും.

എന്തുകൊണ്ട് സൗദി ഈ തീരുമാനം എടുക്കുന്നു?

വിപണി വിഹിതം തിരിച്ചുപിടിക്കൽ: 2019 മുതൽ സൗദി അറേബ്യയുടെ ആഗോള എണ്ണ കയറ്റുമതി വിഹിതം ഏകദേശം 2.3% കുറഞ്ഞിരുന്നു. യുഎസ്, ബ്രസീൽ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ കൂടുതൽ എണ്ണ വിതരണം ചെയ്തതായിരുന്നു ഇതിന് പ്രധാന കാരണം. ഏഷ്യ പോലുള്ള പ്രധാന വിപണികളിലാണ് മത്സരം ശക്തം.

സാമ്പത്തികം: വിഷൻ 2030 എന്ന സൗദിയുടെ സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതിക്ക് 1 ട്രില്യൺ ഡോളറിലധികം നിക്ഷേപം ആവശ്യമാണ്. എണ്ണ വില 65 ഡോളറിനടുത്താണ് നിലവില്‍ തുടരുന്നത്. ( സെപ്റ്റംബർ 5-ന് ബ്രെന്റ് ക്രൂഡ് 65.70 ഡോളർ) സൗദിയുടെ ബജറ്റിന് അനുസരിച്ച് 75-85 ഡോളർ എന്ന നിരക്കില്‍ വില ആവശ്യമാണ്. കൂടുതൽ ഉൽപ്പാദനത്തിലൂടെ വരുമാനം നിലനിർത്താൻ കഴിയുമെന്നാണ് സൗദി അറേബ്യയുടെ പ്രതീക്ഷ.

ജിയോപൊളിറ്റിക്കൽ സമ്മർദ്ദം: അമേരിക്കന്‍ കമ്പനികള്‍ക്ക് തിരിച്ചടിയാകുമെങ്കിലും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും എണ്ണ വില കുറയ്ക്കാന്‍ താല്‍പര്യമുണ്ട്. ഇത് ജീവിതച്ചെലവ് കുറയ്ക്കുന്നതിനോടൊപ്പം തന്നെ റഷ്യ-യുക്രൈൻ യുദ്ധത്തിൽ സമ്മർദ്ദം ചെലുത്താനും സഹായിക്കും.

എണ്ണ ഉൽപ്പാദനം വർധിപ്പിക്കുന്നത് വില കുറയാൻ ഇടയാക്കുന്നത് ഇറാഖ്, കസാഖ്സ്ഥാൻ അടക്കമുള്ള ഒപെക് അംഗ രാജ്യങ്ങള്‍ക്ക് തന്നെപ്രശ്നമാകുന്ന അവസ്ഥയുണ്ട്. സൗദിയെ പോലെ വലിയ തോതില്‍ ഉത്പാദനം നടത്തുന്നവർ അല്ല അവർ. ഇന്റർനാഷണൽ എനർജി ഏജൻസി (IEA) 2025-ന്റെ നാലാം പാദത്തിൽ എണ്ണ സർപ്ലസ് പ്രതീക്ഷിക്കുന്നു, ഇത് വിലയിൽ കൂടുതൽ ഇടിവുണ്ടാക്കാം. ഗോൾഡ്മാൻ സാക്സ് പ്രവചിക്കുന്നത് 2026-ൽ ബ്രെന്റ് വില 50 ഡോളറിനടുത്തേക്ക് എത്താം എന്നാണ്. അതും കൊണ്ട് തന്നെ ചില അംഗ രാജ്യങ്ങള്‍ വില സ്ഥിരത നിലനിർത്താൻ ഉൽപ്പാദന വർധനവിനെ എതിർക്കുകയും ചെയ്യുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+