Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യ: മേലാല്‍ അക്കൂട്ടരെ ഇങ്ങോട്ട് അയക്കരുത്

ജിദ്ദ: ഹജ്,ഉംറ തീർത്ഥാടനവുമായി ബന്ധപ്പെട്ട് പാകിസ്ഥാന് പ്രത്യേക മുന്നറിയിപ്പുമായി സൗദി അറേബ്യ. തീർത്ഥാടന കാലയളവില്‍ തീർത്ഥാടകർ എന്ന വ്യാജേന ഭിക്ഷാടകർ രാജ്യത്തേക്ക് എത്തുന്നത് കർശനമായി തടയണമെന്നാണ് സൗദി അറേബ്യന്‍ അധികൃർ പാകിസ്ഥാനോട് നിർദേശിച്ചിരിക്കുന്നത്. ഇത്തരം ആളുകള്‍ക്ക് വിസ ലഭിക്കുന്നതും ഭിക്ഷാടനത്തിനായി യാത്രപുറപ്പെടുന്നതും തടയണമെന്നും സൗദി പാകിസ്ഥാനിലെ മതകാര്യ മന്ത്രാലയത്തോട് നിർദേശിച്ചു.

രാജ്യത്ത് ഭിക്ഷാടനം നടത്തുന്ന നിരവധി പാക്കിസ്ഥാൻ പൗരന്മാരെ പിടികൂടി നാടുകടത്തിയതിന് പിന്നാലെയാണ് സൗദി ഭരണകൂടം പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയത് എന്നതും ശ്രദ്ധേയമാണ്. പാക്കിസ്ഥാനി യാചകർ ഉംറ, ഹജ് വിസകളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നുവെന്നും മക്കയിലെയും മദീനയിലെയും തെരുവുകളിൽ ഭിക്ഷാടനം നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

saudi-pakisthan

ഉംറ വിസയിൽ രാജ്യത്തേക്ക് എത്തുന്ന പാകിസ്ഥാൻ ഭിക്ഷാടകരുടെ എണ്ണത്തിൽ സൗദി അറേബ്യ ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ടെന്ന് പാകിസ്ഥാൻ മതകാര്യ മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ അത് പാക്കിസ്ഥാനില്‍ നിന്നുള്ള ഉംറ, ഹജ്ജ് തീർഥാടകരെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതായത് കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകേണ്ടി വരുമെന്ന സൂചനയാണ് സൗദി അറേബ്യ നല്‍കുന്നത്. പുതിയ നിർദേശങ്ങളുടെ പശ്ചാത്തലത്തില്‍ ഉംറ യാത്രകൾ സുഗമമാക്കുന്ന ട്രാവൽ ഏജൻസികളെ നിയന്ത്രിക്കാനും അവരെ ഒരു നിയമത്തിന്റെ കുടക്കീഴിൽ കൊണ്ടുവരാനും ലക്ഷ്യമിട്ട് പാകിസ്ഥാനിലെ മതകാര്യ മന്ത്രാലയം അടുത്തിടെ ഒരു 'ഉംറ നിയമം' അവതരിപ്പിച്ചിരുന്നു.

പാകിസ്ഥാനില്‍ നിന്നും ഭിക്ഷാടകർ സൗദി അറേബ്യയിലേക്ക് എത്തുന്നത് കുറച്ചുകാലമായി ഷെഹ്ബാസ് ഷെരീഫ് സർക്കാരിന് കടുത്ത നാണക്കേടാണ് സൃഷ്ടിക്കുന്നത്. അടുത്തിടെ പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വിയും ഇസ്ലാമാബാദിലെ സൗദി പ്രതിനിധി നവാഫ് ബിൻ സെയ്ദ് അഹമ്മദ് അൽ മാൽക്കിയും തമ്മിലുള്ള കൂടിക്കാഴ്ചയിലും ഈ വിഷയം ചർച്ചയായിരുന്നു.

സൗദി അറേബ്യയിലേക്ക് യാചകരെ അയച്ചതിന് ഉത്തരവാദികളായ "മാഫിയ"ക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് നഖ്വി അന്ന് ഉറപ്പ് നൽകുകയും ചെയ്തു. രാജ്യത്തിന് നാണക്കേടും അപമാനവും ഉണ്ടാക്കുന്ന ഇത്തരം നെറ്റ്‌വർക്കുകൾക്കും ട്രാവൽ ഏജൻസികൾക്കും എതിരെ നടപടിയെടുക്കാൻ പാകിസ്ഥാൻ സർക്കാർ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയെ (എഫ്ഐഎ) ചുമതലപ്പെടുത്തുകയും ചെയ്തു.

യാചകരുടെ മാഫിയ പാക്കിസ്ഥാൻ്റെ പ്രതിച്ഛായ തകർക്കുകയാണെന്നും രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി അന്ന് അഭിപ്രായപ്പെട്ടു. പാക്കിസ്ഥാനികളായ പ്രവാസികള്‍ താമസിക്കുന്ന നിരവധി ഗൾഫ് രാജ്യങ്ങൾ പാകിസ്ഥാൻ പൗരന്മാരുടെ ഇത്തരം പെരുമാറ്റത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉന്നയിക്കുകയും അവർക്കായുള്ള സൂക്ഷ്മപരിശോധന പ്രക്രിയ കൂടുതൽ കർശനമാക്കുകയും ചെയ്തിട്ടുണ്ട്.

"വിദേശ പാകിസ്ഥാനികളുടെ പെരുമാറ്റം, പ്രത്യേകിച്ച് തൊഴിൽ നൈതികത, മനോഭാവം, ക്രിമിനൽ പ്രവർത്തനങ്ങളിലെ പങ്കാളിത്തം എന്നിവയെക്കുറിച്ച് ഗൾഫ് രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് വലിയ പ്രതികൂലമായ പ്രത്യാഘാതം ഉണ്ടാക്കുകയും വിദേശത്തുള്ള പാകിസ്ഥാൻ തൊഴിലാളികളുടെ പ്രശസ്തിക്ക് ഹാനി വരുത്തുകയും ചെയ്യുന്നു, "ഓവർസീസ് പാകിസ്ഥാനികളുടെ സെക്രട്ടറി അർഷാദ് മഹമൂദിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പറയുന്നു.

കഴിഞ്ഞ മാസം 11 യാചകരെ കറാച്ചി വിമാനത്താവളത്തിൽ പിടികൂടിയിരുന്നു. സൗദി അറേബ്യയിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഒരുങ്ങിയവരായിരുന്നു ഇവർ. എമിഗ്രേഷൻ നടപടിക്കിടെ എഫ്ഐഎ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി ചോദ്യം ചെയ്തതിന് ശേഷമാണ് ഇവരെ പിടികൂടിയത്. ഇവരെല്ലാം സൗദി അറേബ്യയിൽ യാചക വൃത്തി നടത്തി ജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര ചെയ്തതെന്ന് പിന്നീട് വ്യക്തമായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+