Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ കനത്ത മഴ, റിയാദില്‍ വെള്ളപ്പൊക്ക സാധ്യത; ജാഗ്രതാ നിര്‍ദേശം, പഠനം ഓണ്‍ലൈനില്‍

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ അധികൃതര്‍. ഞായറാഴ്ച റിയാദ്, നജ്റാന്‍, മക്ക, കിഴക്കന്‍ പ്രവിശ്യ, എമിറേറ്റിന്റെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കനത്ത വെള്ളപ്പൊക്കവും പേമാരിയും ഉണ്ടായി. പലയിടത്തും ദൈനംദിന ജീവിതം തടസപ്പെട്ടു. ശനിയാഴ്ച പെയ്ത കനത്ത മഴയെത്തുടര്‍ന്ന് സൗദി തലസ്ഥാനത്തെ തെരുവുകളിലൂടെ വെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായി.

കനത്ത മഴയെ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ ദൃശ്യപരത കുറഞ്ഞു. മധ്യ, വടക്കന്‍ പ്രദേശങ്ങളില്‍ പൊടിപടലങ്ങള്‍ നിറഞ്ഞ കാറ്റുണ്ടാകുമെന്നും, കൊടുങ്കാറ്റ് ആക്റ്റിവിറ്റി സമയത്ത് അറേബ്യന്‍ ഗള്‍ഫില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും ചില സ്ഥലങ്ങളില്‍ ചെങ്കടലില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.

Saudi Arabia Weather

നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി പ്രകാരം, ഞായറാഴ്ചയ്ക്ക് ശേഷം റിയാദിലെ മഴ ക്രമേണ കുറയും. സൗദി സിവില്‍ ഡിഫന്‍സ് റിയാദിലെയും കിഴക്കന്‍ പ്രവിശ്യയിലെയും താമസക്കാര്‍ ജാഗ്രത പാലിക്കാനും ഔദ്യോഗിക സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം പ്രതികൂല കാലാവസ്ഥ കാരണം സൗദി അറേബ്യയിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളിലും സര്‍വകലാശാലകളിലും നേരിട്ടുള്ള ക്ലാസുകള്‍ നിര്‍ത്തിവച്ചിരിക്കുന്നു. അല്‍-ബഹ യൂണിവേഴ്‌സിറ്റി, കിംഗ് സൗദ് ബിന്‍ അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ഫോര്‍ ഹെല്‍ത്ത് സയന്‍സസ്, കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റി തുടങ്ങിയ സര്‍വകലാശാലകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അല്‍-ബഹ, അസീര്‍ എന്നിവയുള്‍പ്പെടെ കിഴക്കന്‍ പ്രവിശ്യയിലെ വിദ്യാഭ്യാസ വകുപ്പുകള്‍ 'മദ്രസതി' പ്ലാറ്റ്ഫോം വഴി വിദൂര പഠനത്തിലേക്ക് മാറി.

ഇവിടെ, ഖോബാര്‍, ഖത്തീഫ്, ജുബൈല്‍, റാസ് തനൂറ, അബ്‌ഖൈഖ്, അല്‍-അഹ്സ തുടങ്ങിയ ഗവര്‍ണേറ്റുകള്‍ക്കൊപ്പം ദമ്മാമിലും ക്ലാസുകള്‍ നിര്‍ത്തിവച്ചു. സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി അല്‍-ബഹയില്‍ സെന്‍ട്രല്‍ സെക്ടറുകളിലും ബാനി ഹസ്സന്‍, ബല്‍ജുരാഷി, അല്‍-മന്ദഖ് തുടങ്ങിയ ഗവര്‍ണറേറ്റുകളിലും ക്ലാസുകള്‍ നിര്‍ത്തിവച്ചു.

അസീറില്‍, അബഹ, ഖാമിസ് മുഷൈത്ത്, അഹദ് റാഫിദ, ശരത് അബിദ, അല്‍-നമാസ്, ദഹ്റാന്‍ അല്‍-ജനൂബ്, തനോമ, ബല്‍ഖര്‍ണ്‍, അല്‍-ഹര്‍ജ, അല്‍-റബോഅ, അല്‍-ഫര്‍ഷ എന്നിവയുള്‍പ്പെടെ റെഡ് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ച പ്രദേശങ്ങളിലെ സ്‌കൂളുകളിലാണ് തീരുമാനം ബാധകമായത്. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പാലിക്കുന്നതിനുമായി വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും വിദൂരമായി ക്ലാസുകള്‍ തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.

കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ചൊവ്വാഴ്ച വരെ മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിയാദില്‍ മഴ, വെള്ളപ്പൊക്ക ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായി സമ്പൂര്‍ണ ജാഗ്രത പ്രഖ്യാപിച്ചതായും സൗദി റെഡ് ക്രസന്റ് അതോറിറ്റി അറിയിച്ചു. ആകെ 143 ആംബുലന്‍സ് യൂണിറ്റുകളും 25 ദ്രുത പ്രതികരണ സംഘങ്ങളും അനുവദിച്ചിട്ടുണ്ട്.

ഒന്നിലധികം അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി അധിക വാഹനങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്നും അതോറിറ്റി പറഞ്ഞു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങള്‍ ഒഴിവാക്കാന്‍ താമസക്കാരെ ഏജന്‍സി ഉപദേശിച്ചു. കൂടാതെ 997 ഹോട്ട്ലൈന്‍ വഴിയും ''ആസിഫ്‌നി,'' ''തവക്കല്‍ന'', ''അബ്‌ഷെര്‍'' പോലുള്ള മൊബൈല്‍ ആപ്പുകള്‍ വഴിയും അടിയന്തര സേവനങ്ങളില്‍ എത്തിച്ചേരാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+