പ്രവാസികള്‍ക്ക് തിരിച്ചടി; കുവൈത്ത് വിസ ഫീസ് കുത്തനെ കൂട്ടി, പിന്നാലെ യുഎഇ മോഡല്‍ ഗോള്‍ഡന്‍ വിസ
കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി നല്കി വിസ ഫീസ് കുത്തനെ വര്‍ധിപ്പിച്ച് കുവൈത്ത്. കൂടാതെ ദീര്‍ഘകാലം കുവൈത്തില്‍ താമസിക്കാന്‍ അനുമതി നല്കുന്ന വിസയും പ്രഖ്യാപിച്ചു. വിസാ നടപടികളില്‍ കാതലായ മാറ്റം വരുത്തിയിരിക്കുകയാണ് ഭരണകൂടം. ഡിസംബര്‍ 23 മുതല്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരും.
കുടുംബ വിസകള്‍ നിയമവിരുദ്ധമായി ജോലിക്കാരെ കൊണ്ടുവരാനുള്ള വഴിയായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ഭരണകൂടം കണ്ടെത്തിയിരുന്നു. ഫീസ് ഘടനയില്‍ മാറ്റം വരുത്തിയതോടെ നിയമവിരുദ്ധമായി പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ പിന്മാറുമെന്നും സര്‍ക്കാര്‍ കരുതുന്നു. വലിയ നിക്ഷേപം നടത്താന്‍ തയ്യാറുള്ളവര്‍ക്കാണ് ദീര്‍ഘകാല വിസകള്‍ അനുവദിക്കുക.

എല്ലാ വിസിറ്റ്, എന്‍ട്രി വിസകള്‍ക്കുമുള്ള ഫീസ് 10 കുവൈത്ത് ദിനാര്‍ ആണ്. നേരത്തെ ഇത് 4 ദിനാര്‍ വരെ ആയിരുന്നു. തമസ രേഖ പുതുക്കുന്നതിന് 20 ദിനാര്‍ നല്‍കണം. നേരത്തെയുള്ളതിന്റെ ഇരട്ടിയാക്കി ഈ ഫീസ് ഉയര്‍ത്തി. സ്വയം സ്പോണ്സര് ചെയ്യുന്ന താമസ വിസകള്‍ക്ക് 500 ദിനാര്‍ ആണ് ഫീസ്. മികച്ച വരുമാനമുള്ളവര്‍ക്കാണ് ഈ വിസ അനുവദിക്കുക.
വിദേശ നിക്ഷേപകര്‍ക്കും കുവൈത്തില്‍ സ്വത്ത് വാങ്ങാന്‍ ശേഷിയുള്ളവര്‍ക്കും വിസ ഫീസ് 50 ദിനാര്‍ ആയിരിക്കും. വന്‍കിട നിക്ഷേപകരെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഇവര്‍ക്ക് വിസാ ഫീസ് കുറച്ചിരിക്കുന്നത്. അകന്ന ബന്ധുക്കളെ സ്പോണ്സര് ചെയ്യുന്നതിന് 300 ദിനാര്‍ നല്‍കണം. നേരത്തെ ഇത് 200 ദിനാര്‍ ആയിരുന്നു. പൊതു-സ്വകാര്യ മേഖലയിലെ ജോലിക്കാരുടെ ആശ്രിതരായ പങ്കാളിക്കും മക്കള്‍ക്കുമുള്ള വിസയ്ക്ക് 20 ദിനാര്‍ ആണ് ഫീസ്.
നിക്ഷേപകര്‍, സ്വത്ത് വാങ്ങിയവര്‍, മതസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരുടെ ആശ്രിതര്‍ക്കുള്ള വിസയ്ക്ക് 40 ദിനാര്‍ ആയിരിക്കും ഫീസ്. സ്വയം തൊഴില്‍ ചെയ്യുന്ന താമസക്കാരുടെ ആശ്രിതര്‍ക്ക് 100 കുവൈത്ത് ദിനാര്‍ ആണ് ഫീസ്. സാധാരണ താമസക്കാരുടെ വിസയ്ക്ക് 5 വര്‍ഷമാണ് കാലാവധി. അതേസമയം, കുവൈത്തി വനിതകളുടെ വിദേശികളായ മക്കള്‍, റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് 10 വര്‍ഷം കാലാവധിയുള്ള വിസ നല്‍കും.
എന്തിനാണ് പുതിയ മാറ്റം
വന്‍കിട നിക്ഷേപകര്‍ക്ക് 15 വര്‍ഷത്തെ വിസയും നല്‍കും. മന്ത്രിസഭ തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ ഇവര്‍ പാലിക്കണം. കുവൈത്തിന്റെ ഭാവി മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. യോഗ്യതയുള്ള വ്യക്തികള്‍ മാത്രം രാജ്യത്തേക്ക് എത്തുന്നു എന്ന് ഉറപ്പാക്കുകയാണ് ഭരണകൂടം. മാത്രമല്ല, വന്‍തോതില്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് സഹായിക്കുന്നവരെ ആകര്‍ഷിക്കാനും കുവൈത്ത് തീരുമാനിച്ചിരിക്കുകയാണ്.
അടുത്തിടെ മറ്റു ജിസിസി രാജ്യങ്ങളും ദീര്‍ഘകാല വിസകള്‍ അനുവദിച്ചിരുന്നു. യുഎഇ അനുവദിച്ച ഗോള്‍ഡന്‍ വിസയാണ് ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. കലാകാരന്മാര്, ബിസിനസുകാര്‍ തുടങ്ങി പ്രമുഖരെ യുഎഇയിലേക്ക് ആകര്‍ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. തൊട്ടുപിന്നാലെയാണ് ഒമാനും സൗദി അറേബ്യയുമെല്ലാം സമാനമായ വിസകള്‍ പുറത്തിറക്കിയത്.
-
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
ഖത്തറും സൗദി അറേബ്യയും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ












Click it and Unblock the Notifications