യുഎഇ പ്രവാസികള്‍ക്ക് സന്തോഷിക്കാം; പെട്രോള്‍, ഡീസല്‍ വില കുറച്ചു... 3400 പേര്‍ക്ക് ജയില്‍ മോചനം
ദുബായ്: യുഎഇയില്‍ നിന്ന് സന്തോഷം നല്കുന്ന രണ്ട് വാര്‍ത്തയാണ് വന്നിരിക്കുന്നത്. 52ാം ദേശീയ ദിന ആഘോഷത്തോട് അനുബന്ധിച്ച് 3400ലധികം തടവുകാര്‍ക്ക് മോചനം നല്കാന് തീരുമാനിച്ചു. നിരവധി വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഭരണാധികാരികള്‍ പൊതുമാപ്പ് നല്കി മോചനത്തിന് വഴിതെളിയിച്ചത്. അതേസമയം, യുഎഇയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ സന്തോഷിക്കാന്‍ സാധിക്കുന്നതാണ് മറ്റൊരു തീരുമാനം.
പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ ഇന്ധന വില നിര്‍ണയ സമിതി തീരുമാനിച്ചിരിക്കുകയാണ്. മൂന്ന് തരം പെട്രോളുകള്‍ക്കും ഡീസലിനും വില കുറഞ്ഞത് യുഎഇയിലുള്ളവര്‍ക്ക് നേട്ടമാകും. ഡിസംബര്‍ മാസത്തേക്കുള്ള വിലയാണ് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച മുതല്‍ പുതിയ വില ഈടാക്കും. വില സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ അറിയാം...

സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് ഡിസംബറില്‍ നല്‍കേണ്ട വില 2.96 ദിര്‍ഹമാണ്. നവംബറില്‍ 3.03 ദിര്‍ഹമായിരുന്നു. സ്പെഷ്യല്‍ 95 പെട്രോളിന് ഇനി നല്‍കേണ്ടത് 2.85 ദിര്‍ഹമാണ്. നവംബറില്‍ 2.92 ദിര്‍ഹമായിരുന്നു. ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.77 ദിര്‍ഹമാണ് ഇനി ചെലവ്. നവംബറില്‍ 2.85 ദിര്‍ഹമായിരുന്നു നല്‍കിയിരുന്നത്. ഡീസല്‍ ലിറ്ററിന് 3.19 ദിര്‍ഹം നല്‍കണം. നവംബറില്‍ 3.42 ദിര്‍ഹമായിരുന്നു.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമയിട്ടാണ് തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ ഭരണാധികാരികള്‍ തീരുമാനിച്ചത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് 1018 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം 1249 തടവുകാരെ മോചിപ്പിക്കാനാണ് നിര്‍ദേശിച്ചത്. വിവിധ രാജ്യക്കാര്‍ ഇതില്‍പ്പെടും.
ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 475 തടവുകാരെ വിട്ടയക്കാനാണ് നിര്‍ദേശിച്ചത്. അജ്മാന് ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി 143 തടവുകാരെ വിട്ടയക്കാന്‍ ഉത്തരവിട്ടു. ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി 113 തടവുകാരെ വിട്ടയക്കാന്‍ നിര്‍ദേശിച്ചു.
റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി 442 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. തടവുകാരുടെ സ്വഭാവവും അവര്‍ ചെയ്ത കുറ്റത്തിന്റെ തീവ്രതയും പരിശോധിച്ചാണ് മോചിപ്പിക്കുക. പൊതുമാപ്പ് നല്‍കുന്നത് ഉപാധിയോടെയാകും. വിശുദ്ധ റമദാന്, ചെറിയ പെരുന്നാള്‍ വേളയിലും സമാനമായ രീതിയില്‍ തടവുകാരെ മോചിപ്പിക്കാറുണ്ട്.
എല്ലാ വര്‍ഷവും ഡിസംബര്‍ രണ്ടിനാണ് യുഎഇ ദേശീയ ദിനം ആചരിക്കുക. 1971ല്‍ ഐക്യ എമിറേറ്റ്സ് രൂപീകരിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമാണിത്. ദുബായില്‍ പ്രത്യേക പരിപാടികള്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കും. രാജ്യത്തിന് വേണ്ടി ജീവന് ത്യജിച്ചവരെ ഓര്‍ക്കുന്നതിന് നവംബര്‍ 30ന് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
-
യൂസഫലി പറഞ്ഞ വാക്ക് പാലിച്ചു; യുഎഇയിലേക്ക് 80000 കിലോ ചരക്കുകള്‍ പറന്നെത്തി, ഇനിയും വരും -
പെട്രോൾ-ഡീസൽ വില വർധന; നിർണായക തീരുമാനം എടുത്ത് കേന്ദ്ര സർക്കാർ -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ്












Click it and Unblock the Notifications