Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ മാറുന്നു: സ്ത്രീകള്‍ക്ക് സന്തോഷ ചിരി; മുന്‍ നിര കമ്പനികള്‍ നിയമിക്കുന്നതില്‍ 42 ശതമാനവും സ്ത്രീകള്‍

യു എ ഇയിലേയും ജി സി സി മേഖലയിലേയും മുൻനിര കമ്പനികളിൽ പുതിയതായി നിയമിക്കപ്പെട്ടവരിൽ 42 ശതമാനവും സ്ത്രീകള്‍. ജി സി സിയിലെ ഉയർന്ന റേറ്റിംഗുള്ള കമ്പനികളിലെ തൊഴിലാളികളിൽ 33 ശതമാനം സ്ത്രീകളാണെന്നും തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വർക്ക്‌പ്ലേസ് കൾച്ചർ കൺസൾട്ടൻസിയായ അവതാർ ഗ്രൂപ്പിന്റെ പഠനത്തില്‍ വ്യക്തമാക്കുന്നു. എന്നാൽ 28 ശതമാനം സ്ത്രീകൾക്ക് മാത്രമാണ് പ്രമോഷൻ ലഭിച്ചതെന്നും റിപ്പോർട്ടില്‍ പറയുന്നു.

യു എ ഇയിലേയും ജി സി സിയിലേയും 95 ശതമാനം കമ്പനികളം ഇപ്പോൾ സ്ത്രീകൾക്കായി ലീഡർഷിപ് പരിശീലനം നൽകുന്നുണ്ട്. കൂടാതെ, 79 ശതമാനം കമ്പനികൾ സ്ത്രീകളുടെ കരിയർ പുരോഗതിക്കായി ഔപചാരിക മെന്ററിംഗും എക്സിക്യൂട്ടീവ് കോച്ചിംഗും വാഗ്ദാനം ചെയ്യുന്നുവെന്നതും ശുഭകരമായ കാര്യമാണ്. "കൂടുതൽ സ്ത്രീകളെ കമ്പനികൾ എന്തിന് നിയമിക്കണമെന്ന് പല സ്ഥാപനങ്ങൾക്കും ഇപ്പോഴും പൂർണമായി മനസ്സിലായിട്ടില്ല. അതിനാൽ, സ്ത്രീകൾക്ക് നൽകപ്പെടുന്ന ജോലികൾ 'എളുപ്പമുള്ള' തസ്തികകളാണ്-ഉയർന്ന പദവികളല്ല. ഇതാണ് 42 ശതമാനം എൻട്രി-ലെവൽ തസ്തികകളിൽ മാത്രം സ്ത്രീകൾ ഉള്ളതിന്റെ കാരണം," അവതാർ ഗ്രൂപ്പിന്റെ സ്ഥാപക-പ്രസിഡന്റ് ഡോ. സൗന്ദര്യ രാജേഷിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് പറയുന്നു.

uae-govt-job

42 ശതമാനം എൻട്രി-ലെവൽ തസ്തികകളിൽ സ്ത്രീകൾ ഉണ്ടെങ്കിലും ഇത് ആശ്വാസകരമായ കണക്കുകള്‍ അല്ല. ഇത് 50 ശതമാനമോ അതിൽ കൂടുതലോ ആയിരുന്നെങ്കിൽ ഞങ്ങൾ സന്തോഷിക്കുമായിരുന്നു. ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് പ്രത്യേകം ശ്രദ്ധേയമാണ്. ഗ്ലോബൽ ഇൻസൈറ്റ്സിന്റെ കണക്കനുസരിച്ച്, യുഎഇയിലെ 11.35 ദശലക്ഷം ജനസംഖ്യയിൽ 63.8 ശതമാനം പുരുഷന്മാരും 36.2 ശതമാനം സ്ത്രീകളുമാണ്. ജിസിസി മേഖലയിൽ, 38.5 ദശലക്ഷം (62.8%) പുരുഷന്മാരും 22.7 ദശലക്ഷം (37.2%) സ്ത്രീകളുമാണ് (ജിസിസി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ).

പുരുഷന്മാരിൽ ഒരു വലിയ വിഭാഗം, സ്വദേശത്തെ കുടുംബങ്ങളെ പിന്തുണയ്ക്കാൻ ജിസിസിയിലേക്ക് കുടിയേറുന്ന ബ്ലൂ-കോളർ തൊഴിലാളികളാണ്. 100 പേർ എൻട്രി ലെവലിൽ ഒരു കോർപ്പറേഷനിൽ ചേർന്നാൽ, 60 ശതമാനം സ്ത്രീകളും 40 ശതമാനം പുരുഷന്മാരുമാണെങ്കിൽ, വർഷങ്ങൾ കഴിയുന്തോറും സ്ത്രീകളുടെ എണ്ണം കുറഞ്ഞുവരും. 42 ശതമാനം സ്ത്രീകൾ മാത്രമാണ് എൻട്രി ലെവലിൽ ഉള്ളതെങ്കിൽ, ഉയർന്ന തസ്തികകളിൽ ഇത് ഒറ്റയക്കത്തിലേക്ക് കുറയും - ഡോ. സൗന്ദര്യ രാജേഷ് പറഞ്ഞു.

ജിസിസിയിൽ പുരുഷാധിപത്യ മേഖലകളിൽ, പ്രത്യേകിച്ച് എണ്ണ, വാതക വ്യവസായത്തിൽ, സ്ത്രീകൾക്ക് ഇപ്പോഴും തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എണ്ണ-വാതക മേഖലയിൽ, സ്ത്രീകൾ സാങ്കേതിക എൻട്രി-ലെവൽ റോളുകളിൽ നിയമിക്കപ്പെടുന്നത് വിരളമാണ്. പകരം അവരെ എച്ച്ആർ, കസ്റ്റമർ സർവീസ്, സെക്രട്ടേറിയൽ, ഫ്രണ്ട് ഡെസ്ക് റോളുകളിലേക്ക് പരിമിതപ്പെടുത്തപ്പെടുന്നു. എഞ്ചിനീയർ, ശാസ്ത്രജ്ഞ, ചാർട്ടേഡ് അക്കൗണ്ടന്റ്, ലീഗൽ അഡ്വൈസർ തുടങ്ങിയ റോളുകളിൽ അവർ നിയമിക്കപ്പെടാൻ സാധ്യത കുറവാണെന്നും അവർ വിശദീകരിച്ചു.

എന്നിരുന്നാലും, ഈ സാഹചര്യം വലിയ തോതില്‍ മാറിത്തുടങ്ങിയിട്ടുണ്ട്. മുമ്പ് കഴിവുള്ള വനിത ഉദ്യോഗാർത്ഥികള്‍ ലഭ്യമല്ലായിരുന്നു. എന്നാൽ ഇന്ന്, ജിസിസി മേഖലയിലെ വിദ്യാഭ്യാസത്തിലെ വൻ നിക്ഷേപങ്ങൾ മൂലം, എമിറാത്തി, അറബ്, പ്രവാസി സ്ത്രീകൾ ഉൾപ്പെടെ യോഗ്യരായ വനിതകൾ വർധിച്ചുവരുന്നുവെന്നും സൗന്ദര്യ രാജേഷ് കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+