Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോളിനും ഡീസലിനും വില കുറച്ച് യുഎഇ; ഏപ്രിലിലെ നിരക്കുകള്‍ ഇങ്ങനെ

ദുബായ്: ഏപ്രില്‍ മാസത്തിലെ ഇന്ധനവിലയില്‍ കുറവ് വരുത്തി യുഎഇ. ഫെബ്രുവരിയില്‍ വര്‍ധിപ്പിച്ചതിന് ശേഷം തുടര്‍ച്ചയായ രണ്ടാം മാസമാണ് ഇന്ധനവിലയില്‍ കുറവ് വരുത്തിയിരിക്കുന്നത്. 2015 ല്‍ യുഎഇ പെട്രോള്‍ വില നിയന്ത്രണം നീക്കി ആഗോള നിരക്കുകളുമായി യോജിപ്പിച്ചിരുന്നു. ഇതിന് ശേഷം എല്ലാം മാസാവസാനവും യുഎഇയിലെ ഇന്ധന നിരക്കുകള്‍ പരിഷ്‌കരിക്കാറുണ്ട്.

ഇത് പ്രകാരമാണ് ഏപ്രിലിലേക്കുള്ള ഇന്ധനവില ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 1 മുതല്‍ പുതിയ നിരക്കുകള്‍ ബാധകമാകും. ഏപ്രില്‍ ഒന്ന് മുതല്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.57 ദിര്‍ഹമായിരിക്കും. മാര്‍ച്ചില്‍ ഇത് 2.73 ദിര്‍ഹമായിരുന്നു. സ്പെഷ്യല്‍ 95 പെട്രോള്‍ വില ലിറ്ററിന് 2.61 ദിര്‍ഹം എന്നുള്ളതില്‍ നിന്ന് ലിറ്ററിന് 2.46 ദിര്‍ഹമായി കുറച്ചു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.38 ദിര്‍ഹമായും വില കുറച്ചു.

UAE

മാര്‍ച്ചില്‍ ഇത് 2.54 ദിര്‍ഹമായിരുന്നു. ഡീസലിന് ലിറ്ററിന് 2.63 ദിര്‍ഹമായിരിക്കും പുതിയ വില. നിലവിലെ നിരക്ക് 2.77 ദിര്‍ഹമായിരുന്നു. മാര്‍ച്ചില്‍ ആഗോള വിപണിയില്‍ ഇന്ധന വില താഴ്ന്ന നിലയില്‍ തുടര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് ഏപ്രില്‍ മാസത്തിലെ വില കുറച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ ഫെബ്രുവരിയിലെ 75 ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ മാര്‍ച്ചില്‍ ബ്രെന്റ് വില ശരാശരി 70.93 ഡോളറായിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആദ്യ വ്യാപാരത്തില്‍ ബ്രെന്റ് ബാരലിന് 74.11 ഡോളറും ഡബ്ല്യുടിഐ ബാരലിന് 70.01 ഡോളറുമായിരുന്നു വില. ആഗോള സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വമാണ് അസംസ്‌കൃത എണ്ണയുടെ വിലയിലെ ചാഞ്ചാട്ടത്തിന് കാരണമാകുന്നത്. വെനിസ്വേലന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് യുഎസ് തീരുവ ചുമത്തും എന്ന് പ്രഖ്യാപിച്ചിരുന്നു.

ഇതിനൊപ്പം വ്യാപാര പിരിമുറുക്കങ്ങളുടെയും സാമ്പത്തിക ആഘാതങ്ങളേയും കുറിച്ചുള്ള ആശങ്കകളും വിപണിയെ സ്വാധീനിച്ചു. പ്രതികരിക്കുന്നുണ്ട്. ഒപെക് പ്ലസ് ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തിലെ മാറ്റങ്ങളും വിപണിയെ ബാധിക്കുന്നുണ്ട് എന്നാണ് വിവരം. മിഡില്‍ ഈസ്റ്റില്‍ വര്‍ധിച്ചു വരുന്ന സംഘര്‍ഷങ്ങളും എണ്ണവിലയെ സ്വാധീനിച്ചു. ചെങ്കടലില്‍ ഹൂത്തി വിമതര്‍ക്കെതിരെ യുഎസ് നടത്തിയ സൈനിക ആക്രമണങ്ങള്‍ ഇതില്‍ പ്രധാനമാണ്.

ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേലിന്റെ ആക്രമണങ്ങളും മേഖലയിലെ ആശങ്കകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. വിപണിയിലെ അസ്ഥിരതയ്ക്ക് പുറമേ, 2025 ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വെനിസ്വേലന്‍ എണ്ണ വാങ്ങുന്നവര്‍ക്ക് പുതിയ താരിഫ് ചുമത്തുമെന്ന യുഎസ് പ്രഖ്യാപനവും ആഗോള എണ്ണ വിപണികളെ ബാധിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+