യുഎഇയുടെ കൈപിടിച്ച് സിറിയ; 800 മില്യണ്‍ ഡോളറിന്റെ പദ്ധതി; വന്‍ തുറമുഖം വികസിപ്പിക്കുന്നു
പുതിയ ഭരണകൂടം നിലവില്‍ വന്നതിന് പിന്നാലെ വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങളാണ് സിറിയ നടത്തിവരുന്നത്. യുദ്ധാനന്തര പുനർനിർമ്മാണത്തിനായി ത്വരിതപ്പെടുത്തുന്നതിനായി താർതൂസ് തുറമുഖം ഉള്‍പ്പെടെ പുനഃർനിർമ്മിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനായി ദുബായ് ആസ്ഥാനമായുള്ള ഡിപി വേൾഡുമായി 800 മില്യൺ ഡോളറിന്റെ കരാറിലും സിറിയ ഒപ്പുവെച്ച് കഴിഞ്ഞു.
സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ സന റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഞായറാഴ്ച ഡമാസ്കസിൽ ഡിപി വേൾഡും ജനറൽ അതോറിറ്റി ഫോർ ലാൻഡ് ആൻഡ് സീ പോർട്സും തമ്മിൽ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറായുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവച്ചിരിക്കുന്നത്. സിറിയയുടെ ലോജിസ്റ്റിക്സ് അടിസ്ഥാനസൗകര്യങ്ങൾ ആധുനികവൽക്കരിക്കുന്നതിനുള്ള നിർണായക ചുവടുവയ്പായാണ് ഈ കരാറിനെ സിറിയൻ ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചിരിക്കുന്നത്. "ഈ തന്ത്രപ്രധാന നീക്കം ഞങ്ങളുടെ തുറമുഖ പ്രവർത്തനങ്ങളെയും ലോജിസ്റ്റിക്സ് സേവനങ്ങളെയും ശക്തിപ്പെടുത്തും," ഒരു സിറിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സന റിപ്പോർട്ട് ചെയ്യുന്നു.

മുൻ പ്രസിഡന്റ് ബഷാർ അൽ-അസദിന്റെ പതനത്തിനുശേഷം, 2024 ഡിസംബർ മുതൽ സിറിയയുടെ പുതിയ ഭരണനേതൃത്വം അന്താരാഷ്ട്ര കമ്പനികളുമായി സാമ്പത്തിക ബന്ധങ്ങൾ പുനഃസ്ഥാപിക്കാനും യുദ്ധബാധിതമായ രാജ്യത്തെ ആഗോള വിപണിയിലേക്ക് തിരികെ കൊണ്ടുവരാനും വലിയ ശ്രമമാണ് നടത്തി വരുന്നത്.
കരാർ ഒപ്പുവയ്ക്കലിന് ശേഷം സംസാരിച്ച ഡിപി വേൾഡ് സിഇഒ സുൽത്താൻ അഹമ്മദ് ബിൻ സുലൈം, സിറിയയുടെ സാമ്പത്തിക സാധ്യതകൾ ശക്തമായി തുടരുന്നുവെന്നും താർതൂസ് തുറമുഖം പ്രാദേശിക വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുമെന്നും വ്യക്തമാക്കി. "സിറിയയ്ക്ക് വിലമതിക്കാനാവാത്ത സമ്പത്തുണ്ട്, താർതൂസ് വ്യാപാരത്തിനും കയറ്റുമതിക്കുമുള്ള ഒരു പ്രധാന കേന്ദ്രമാണ്. ഞങ്ങൾ ലക്ഷ്യമിടുന്നത് ഇതിനെ ലോകത്തിലെ പ്രമുഖ തുറമുഖങ്ങളിലൊന്നാക്കി മാറ്റുകയാണ്." അദ്ദേഹം കൂട്ടിച്ചേർത്തു
.അതേസമയം, രാജ്യത്തെ പുതിയ കറന്‍സി അച്ചടിക്കാന്‍ യു എ ഇയും ജർമ്മനിയുമായി സിറിയ നേരത്തെ ധാരണയില്‍ എത്തിയിരുന്നു. 13 വർഷത്തെ യുദ്ധത്തിനു ശേഷം സിറിയയുടെ പുതിയ ഭരണകൂടം, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ രൂപത്തിലുള്ള കറന്‍സി ഉത്പാദിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതോടെ, ഒരു ദശാബ്ദത്തിലേറെ നീണ്ട യുദ്ധകാല സഹകരണത്തിനു ശേഷം റഷ്യയുമായുള്ള കറൻസി അച്ഛടി ബന്ധം സിറിയ അവസാനിപ്പിക്കുകയും ചെയ്തു.
ഡിസംബറിൽ റഷ്യയുടെ പിന്തുണയുള്ള ഭരണാധികാരി ബഷാർ അൽ-അസദിന്റെ പതനത്തിനു ശേഷം സിറിയയുടെ വിദേശനയതന്ത്രവും സാമ്പത്തിക നിലപാടും വലിയ തോതില്‍ മാറുന്നു എന്നതിന്റെ വ്യക്തമായ സൂചനയുമാണ് ഇത്. ട്രംപ് സിറിയക്കുള്ള അമേരിക്കന്‍ ഉപരോധം പിന്‍വലിച്ചതും ഇതുമായി ചേർത്ത് വായിക്കാവുന്നതാണ്.
-
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications