ചൈനക്ക് കൊടുക്കരുത്; പക്ഷെ യുഎഇക്ക് കൊടുക്കാമെന്ന് ട്രംപ്: 1.26 ലക്ഷം കോടിയുടെ ഡീല്‍
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ചൈനക്ക് നല്‍കില്ലെന്ന് പറഞ്ഞ നവിഡിയയുടെ ഏറ്റവും അഡ്വാന്‍സ്ഡ് എഐ ചിപ്പുകളായ ബ്ലാക്ക്വെല് (Blackwell) സീരീസ് യുഎഇയിലേക്ക്. ഇത് സംബന്ധിച്ച അനുമതി അമേരിക്കന്‍ കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് മൈക്രോസോഫ്റ്റിന് നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരമൊരു സുപ്രധാനമായ കരാറിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് യുഎഇയില്‍ 15 ബില്യൺ ഡോളറിലധികം (ഏകദേശം 1.26 ലക്ഷം കോടി രൂപ) നിക്ഷേപിക്കുമെന്നും കമ്പനി വ്യക്തമാക്കി.
ട്രംപിന്റെ "സൂപ്പര്‍ ഡുപ്പര്‍ ചിപ്പ്" എന്ന് വിശേഷിപ്പിച്ച ഈ ടെക്നോളജി ചൈനയ്ക്ക് നിഷേധിക്കുമ്പോഴും, യുഎഇ പോലുള്ള സഖ്യരാജ്യങ്ങളിലേക്കുള്ള കയറ്റുമതി അനുവദിക്കുന്ന ഈ നടപടി അമേരിക്കയുടെ ഏഐ മേധാവിത്വം ശക്തിപ്പെടുത്താനുള്ള തന്ത്രപരമായ നീക്കമായും കാണപ്പെടുന്നു. നവംബര്‍ 2-ന് സിബിഎസ് ചാനലിന്റെ '60 മിനിറ്റ്സ്' അഭിമുഖത്തില്‍ സംസാരിച്ച ട്രംപ്, നവിഡിയയുടെ ബ്ലാക്ക്വെല് ചിപ്പുകള്‍ "അമേരിക്കയ്ക്ക് മാത്രം മാറ്റിവെക്കണം" എന്നായിരുന്നു വ്യക്തമാക്കിയത്.

"ചൈനയ്ക്കോ മറ്റൊരു രാജ്യത്തിനോ ഇത് നല്‍കരുത്. ഞങ്ങള്‍ 10 വര്‍ഷം മുന്നിലാണ് ചിപ്പ് നിര്‍മാണത്തില്‍," എന്ന് അദ്ദേഹം പറഞ്ഞു. ഏഐ കുതിപ്പില്‍ ചൈനയെ പിന്നിലാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നയത്തിന്റെ ഭാഗമായി കൂടിയായിട്ടാണ് ഈ പ്രസ്താവനയെ കാണുന്നത്. ഈ സാഹചര്യത്തില്‍ ചൈനയ്ക്ക് H20 പോലുള്ള ലോവര്‍-എന്‍ഡ് ചിപ്പുകള്‍ പോലും നിയന്ത്രിക്കുന്ന തരത്തില്‍ യുഎസ് കയറ്റുമതി നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.
ചൈനയുടെ കാര്യത്തില്‍ ഇത്ര ശക്തമായ നയം സ്വീകരിക്കുമ്പോഴാണ് മൈക്രോസോഫ്റ്റ് യുഎഇയിലേക്ക് 60000-ലധികം നവിഡിയ എഐ ചിപ്പുകള്‍ (ജിബി300 ഗ്രേസ് ബ്ലാക്ക്വെല് സീരീസ് ഉള്‍പ്പെടെ) കയറ്റുമതി ചെയ്യുന്നത് എന്നതാണ് ശ്രദ്ധേയം. ഈ നിക്ഷേപം 2026 മുതല്‍ 2029 വരെ യുഎഇയിലെ ഡാറ്റാ സെന്ററുകള്‍, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ജീവനക്കാര്‍ എന്നിവയ്ക്കായി 7.9 ബില്യൺ ഡോളറിലധികം ചെലവഴിക്കുമെന്ന് മൈക്രോസോഫ്റ്റ് ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. "ഇത് യുഎഇയില്‍ മാത്രമുള്ള നിക്ഷേപം അല്ല, മൈക്രോസോഫ്റ്റിന്റെ ഗ്ലോബല്‍ നിക്ഷേപമാണ്," കമ്പനി വ്യക്തമാക്കി. യുഎഇയുടെ ഏഐ ഉപയോഗം ലോകത്ത് ഏറ്റവും ഉയര്‍ന്ന തലത്തിലാണ്. ഇതിനെ മൈക്രോസോഫ്റ്റ് പിന്തുണയ്ക്കുന്നു.
ഈ കരാർ ഏഐ മോഡലുകള്‍, ചിപ്പുകള്‍, ഡാറ്റ, ആക്സസ് എന്നിവ സുരക്ഷിതമാക്കാനുള്ള പുതിയ 'ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ്' സെറ്റ് ചെയ്യുന്നുവെന്ന് യു എ ഇയുടെ അമേരിക്കന്‍ അംബാസഡര്‍ യൂസഫ് അല്‍ ഒതൈബ പറഞ്ഞു. ചൈനയില്‍ നവിഡിയയുടെ ബിസിനസ് നിരോധിച്ച സ്ഥിതിയില്‍, യുഎഇ പോലുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിപണി വിപുലീകരണം കമ്പനി പുതിയ അവസരമാക്കി എടുക്കുകയാണ്.
അതേസമയം തന്നെ ട്രംപിന്റെ നയം യുഎസ് കമ്പനികളെ ചൈനയില്‍ നിന്ന് അകറ്റുമെന്നാണ് വിമർശകർ നല്കുന്ന മുന്നറിയിപ്പ്. ചൈനയെ ഒഴിവാക്കുന്നത് അമേരിക്കയുടെ ഏഐ പ്രധാന്യം നഷ്ടപ്പെടുത്തുമെന്നും നവിഡിയ സിഇഒ ഹുവാങ് വാദിക്കുന്നു.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications