സ്ത്രീകൾക്ക് ഗർഭഛിദ്രത്തിന് അനുമതി; ചരിത്രപരമായ തീരുമാനവുമായി യുഎഇ
യുഎഇ; സ്‌ത്രീകൾക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ. ബലാത്സംഗം, ബന്ധുക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ പീഡനം എന്നിവ മൂലമുണ്ടാകുന്ന ഗർഭം അലസിപ്പിക്കാനാണ് അനുമതി. നിയമം യു എ ഇയുടെ ചരിത്രത്തിലെ നാഴികക്കല്ലാണെന്നും ആരോഗ്യവും സുരക്ഷയും ശക്തിപ്പെടുത്താൻ ഇത് സഹായിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
മെഡിക്കൽ ബാധ്യതാ നിയമവുമായി ബന്ധപ്പെട്ട 2024-ലെ മന്ത്രിസഭാ പ്രമേയം (44)ത്തിൽ ആണ് നിബന്ധനകൾക്ക് അനുസൃതമായി ഗർഭഛിദ്രം അനുവദനീയമാണെന്ന് പ്രസ്‌താവിക്കുന്നത്. ഒരു സ്ത്രീയുടെ ഇഷ്ടത്തിന് വിരുദ്ധമായോ അവളുടെ സമ്മതമില്ലാതെയോ ഉള്ള ലൈംഗിക ബന്ധത്തിലൂടെ ഗർഭം ധരിച്ചാൽ ഗർഭഛിദ്രം അനുവദിക്കും.സ്‌ത്രീയുടെ ബന്ധുക്കളിൽ ആരെങ്കിലും ഗർഭത്തിന് ഉത്തരവാദിയാണെങ്കിലും ഗർഭഛിദ്രത്തിന് അനുമതി ലഭിക്കും', ഉത്തരവിൽ പറയുന്നു.

അതേസമയം ബലാത്സംഗം നടന്നിട്ടുണ്ടെങ്കിൽ ഉടനടി അധികാരികളെ അറിയിക്കുകയും പിന്നീട് പബ്ലിക് പ്രോസിക്യൂഷൻ്റെ ഔദ്യോഗിക റിപ്പോർട്ട് വഴി തെളിയിക്കുകയും വേണം.ഗർഭച്ഛിദ്ര സമയത്ത് ഭ്രൂണത്തിന് 120 ദിവസത്തിൽ താഴെ മാത്രമേ പ്രായം ഉണ്ടായിരിക്കാൻ പാടുള്ളൂ. സ്ത്രീയുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിലുള്ള സങ്കീർണതകൾ ഉണ്ടാകാൻ പാടില്ല.യുഎഇയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലുമായി താമസിക്കുന്നവർക്ക് നിയമം ബാധകമാണ്.
സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമനിർമ്മാണ് യുഎഇയ്ക്ക് ആവശ്യം. ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകൾ പലപ്പോഴും ലൈസൻസ് ഇല്ലാത്ത ക്ലിനിക്കുളെ സമീപിക്കാറുണ്ട്. അല്ലെങ്കിൽ വിദേശ രാജ്യങ്ങളിലേക്ക് പോകും. ഇത് പലപ്പോഴും സ്ത്രീകളുടെ ആരോഗ്യത്തെ തന്നെ ബാധിക്കാറുണ്ട്.
ക്രൈംസ് ആൻഡ് പെനാൽറ്റി നിയമത്തിലെ ആർട്ടിക്കിൾ (406) പ്രകാരം യു എ ഇയിൽ ബലാത്സംഗത്തിനുള്ള ശിക്ഷ ജീവപര്യന്തവും വധശിക്ഷയുമാണ്.പ്രതി ഇരയുടെ ബന്ധുക്കളിൽ ഒരാളോ അല്ലെങ്കിൽ വിവാഹം കഴിക്കാൻ പാടില്ലാത്ത വ്യക്തിയോ ആണെങ്കിലും ഇതേ ശിക്ഷ തന്നെയാണ് ലഭിക്കുക. യുഎഇയുടെ ഔദ്യോഗിക ഗസറ്റിൽ പ്രഖ്യാപിക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.
യു എ ഇയിൽ നിയമവിധേയമായി ഗർഭഛിദ്രം നടത്തുന്നതിന് പാലിക്കേണ്ട നിർദ്ദേശങ്ങNൾ ആരോഗ്യ-പ്രതിരോധ മന്ത്രാലയം കഴിഞ്ഞാഴ്ച പങ്കുവെച്ചിരുന്നു. ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയത്തിന്റെയോ എമിറേറ്റ് ഹെൽത്ത് അതോറിറ്റി മേധാവിയുടെയോ തീരുമാനപ്രകാരം അതതു മേഖലാ ആരോഗ്യ സമിതിയാണ് ഗർഭഛിദ്ര അഭ്യർഥനകളിൽ തീരുമാനം കൈക്കൊള്ളുക. ആരോഗ്യ സമിതിയിൽ ഗൈനക്കോളജി സ്‌പെഷ്യലിസ്റ്റ്, സൈക്യാട്രി സ്പെഷ്യലിസ്റ്റ്, പബ്ലിക് പ്രോസിക്യൂഷൻ പ്രതിനിധി എന്നിവർ ഉൾപ്പെടെ മൂന്ന് ഡോക്ടർമാർ ഉണ്ടായിരിക്കും.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി












Click it and Unblock the Notifications