യുഎഇക്ക് സ്വന്തമാകുമോ ആ മൂന്ന് ദ്വീപുകള്‍: പിന്തുണച്ച് ചൈനയും, കലിപൂണ്ട് ഇറാന്‍
ദുബായ്: ഇറാന്‍റെ അധീനതയിലുള്ള തങ്ങളുടെ മൂന്ന് ദ്വീപുകൾ വിട്ടുകിട്ടണമെന്ന യു എ ഇയുടെ ആവശ്യത്തെ പിന്തുണച്ച ചൈനീസ് നടപടിയില്‍ പ്രതിഷേധവുമായി ഇറാന്‍. മൂന്ന് ദ്വീപുകളുടെ മേലുള്ള ഇറാൻ്റെ പരമാധികാരവുമായി ബന്ധപ്പെട്ട ചൈന-യുഎഇ പ്രസ്താവനയാണ് ഇറാനെ ചൊടിപ്പിച്ചത്. പ്രതിഷേധം അറിയിക്കാനായി ഇറാൻ വിദേശകാര്യ മന്ത്രാലയം ടെഹ്‌റാനിലെ ചൈനീസ് അംബാസഡറെ വിളിച്ചുവരുത്തിയതായും ഇറാൻ സ്റ്റേറ്റ് മീഡിയ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.
അബു മൂസ, ഗ്രേറ്റർ, ലെസ്സർ ടൺബ് എന്നീ ദീപികളുടെ മേല്‍ ഇരു രാജ്യങ്ങളും അവകാശവാദമുന്നയിക്കുന്നുണ്ടെങ്കിലും 1971 മുതൽ ഇറാനാണ് ദ്വീപ് കൈവശം വെക്കുന്നത്. ഏഴ് ഗൾഫ് എമിറേറ്റുകൾ ബ്രിട്ടനിൽ നിന്ന് പൂർണ്ണ സ്വാതന്ത്ര്യം നേടുകയും യു എ ഇ രൂപീകരിക്കുകയും ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു ദ്വീപുകള്‍ ഇറാന്‍ കൈവശപ്പെടുത്തിയത്.

"യുഎഇ-ചൈന സംയുക്ഥ പ്രസ്താവനയിൽ അടിസ്ഥാനരഹിതമായ അവകാശവാദങ്ങളെ ചൈന പിന്തുണയ്ക്കുന്നതിലുള്ള ഇറാൻ്റെ എതിർപ്പ് ടെഹ്‌റാനിലെ ചൈനീസ് അംബാസഡറോട് പ്രകടിപ്പിച്ചു," ഇറാന്‍ സ്റ്റേറ്റ് മീഡിയ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളോളമായി ഇറാൻ്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒരാളാണ് ചൈന.
"മൂന്ന് ദ്വീപുകളും രാജ്യത്തിൻ്റെ മണ്ണിൻ്റെ അഭിവാജ്യ ഭാഗമാണെന്ന് ഇറാൻ്റെ വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറയുന്നു, ഈ വിഷയത്തിൽ ചൈന അതിൻ്റെ നിലപാട് തിരുത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു", സ്റ്റേറ്റ് മീഡിയ കൂട്ടിച്ചേർത്തു.
അതേസമയം, ദ്വീപുകള്‍ വിട്ടുകിട്ടണമെന്ന യു എ ഇയുടെ ആവശ്യത്തെ പിന്തുണച്ചുകൊണ്ട് നേരത്തെ റഷ്യയും രംഗത്ത് വന്നിരുന്നു. മാധാനപരമായ ചർച്ചകളിലൂടെ ദ്വീപുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നടപടി സ്വീകരിക്കണമെന്നായിരുന്നു ജനുവരിയില്‍ റഷ്യ വ്യക്തമാക്കിയത്. ഈ സമയത്തും റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തി ഇറാൻ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു.
ലോകത്തെ മിക്ക രാജ്യങ്ങളും ഈ ആവശ്യത്തില്‍ യു എ ഇക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്ന റഷ്യയും ചൈനയും യു എ ഇ ആവശ്യത്തെ പിന്തുണച്ചു രംഗത്തുവന്നത് ജി സ സി രാജ്യങ്ങളുടെ മുഴുവൻ രാഷ്ട്രീയ വിജയമായിട്ടാണ് കണക്കാകുന്നത്. തങ്ങളുടെ ആഭ്യന്തര കാര്യത്തിലുള്ള ഇടപെടലാണിതെന്നാണ് ഇറാന്‍ പതിവായി വ്യക്തമാക്കുന്നത്.
ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നാണ് ഈ ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് അധിനിവേശം അവസാനിച്ചതോടെ 1971ൽ സൈന്യത്തെ അയച്ച് ഇറാൻ ദ്വീപുകള്‍ പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീർപ്പിനും ലോകചട്ടങ്ങൾക്കും അനുസൃതമായി ദ്വീപുകളുടെ ഉടമസ്ഥാവകാശം ലഭിക്കണമെന്ന നിലപാടാണ് യു എ ഇ ആവർത്തിക്കുന്നത്.
-
ഇറാനെ പൂട്ടാൻ യുഎസ് നാവികസേന; ഹോർമുസ് കടലിടുക്കിൽ സമ്പൂർണ്ണ ഉപരോധം! എണ്ണ വ്യാപാരത്തിന് അന്ത്യശാസനം -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു












Click it and Unblock the Notifications