Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാന്റെ ഇടപെടല്‍; ചര്‍ച്ചയ്ക്ക് വഴി തെളിയുന്നു, സംസാരിക്കാമെന്ന് ട്രംപ്, സമ്മതം മൂളി ഇറാനും

ടെഹ്‌റാന്‍: ഇറാന്‍- യുഎസ്, ഇസ്രായേല്‍ സംഘര്‍ഷത്തിന് അയവ് വരുന്നതായി റിപ്പോര്‍ട്ട്. ഇറാന്‍ നേതാക്കള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്ന് അറിയിച്ചിട്ടുണ്ട് എന്നും താന്‍ സമ്മതം മൂളിയിട്ടുണ്ട് എന്നുമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുന്നത് എന്ന് ദി അറ്റ്‌ലാന്റിക് ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ എപ്പോഴായിരിക്കും സംസാരിക്കുക എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.

'അവര്‍ (ഇറാന്‍ നേതാക്കള്‍) സംസാരിക്കാന്‍ ആഗ്രഹിക്കുന്നു, ഞാന്‍ സംസാരിക്കാന്‍ സമ്മതിച്ചിട്ടുണ്ട്, അതിനാല്‍ ഞാന്‍ അവരുമായി സംസാരിക്കും. അവര്‍ അത് നേരത്തെ ചെയ്യണമായിരുന്നു,' ട്രംപ് പറഞ്ഞതായി ദി അറ്റ്‌ലാന്റിക് റിപ്പോര്‍ട്ട് ചെയ്തു. ചര്‍ച്ചകള്‍ എപ്പോള്‍ നടക്കുമെന്ന് ചോദിച്ചപ്പോള്‍ അത് തനിക്ക് നിങ്ങളോട് പറയാന്‍ കഴിയില്ല എന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ മറുപടി.

US-Iran Conflict

സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇറാന്‍ തയ്യാറാണ് എന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. വാരാന്ത്യത്തില്‍ ഇസ്രായേലും യുഎസും നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷം സംഘര്‍ഷം ലഘൂകരിക്കാനുള്ള ഗൗരവമേറിയ ശ്രമങ്ങള്‍ക്ക് ടെഹ്റാന്‍ തയ്യാറാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

'സംഘര്‍ഷത്തിന്റെ വേരുകളും കാരണങ്ങളും പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും സൈനിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കേണ്ടതിന്റെയും പ്രതിസന്ധി നിയന്ത്രിക്കേണ്ടതിന്റെയും മേഖലയിലെ രാജ്യങ്ങളില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം (അരാഗ്ചി) ഊന്നിപ്പറഞ്ഞു,' പ്രസ്താവനയില്‍ പറയുന്നു.

'എല്ലാ സംഘര്‍ഷാത്മക നടപടികളും ഉടനടി അവസാനിപ്പിക്കേണ്ടതിന്റെയും, സംസ്ഥാന പരമാധികാരത്തെയും അന്താരാഷ്ട്ര നിയമ തത്വങ്ങളെയും ബഹുമാനിക്കേണ്ടതിന്റെയും ആവശ്യകത എല്ലാ കക്ഷികളും സ്ഥിരീകരിച്ചു, സംയമനം പാലിക്കേണ്ടതിന്റെയും, സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും ഭാഷയ്ക്ക് മുന്‍ഗണന നല്‍കേണ്ടതിന്റെയും, രാഷ്ട്രീയ, ചര്‍ച്ചാ പാതകളിലേക്ക് മടങ്ങേണ്ടതിന്റെയും പ്രാധാന്യം അവര്‍ അടിവരയിട്ടു', റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്ലാ കക്ഷികളുടെയും ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്ന വിധത്തില്‍ വെടിനിര്‍ത്തലിനും സംഭാഷണത്തിലേക്കുള്ള തിരിച്ചുവരവിനുമുള്ള ഒമാന്‍ സുല്‍ത്താനേറ്റിന്റെ തുടര്‍ച്ചയായ ആഹ്വാനം ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദി സ്ഥിരീകരിച്ചു.

അമേരിക്കയ്ക്കും ഇറാനും ഇടയില്‍ നിര്‍ണായകവും നിഷ്പക്ഷവുമായ ഒരു മധ്യസ്ഥനായാണ് ഒമാന്‍ പ്രവര്‍ത്തിക്കുന്നത്. വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ സംഭാഷണം സുഗമമാക്കുന്നതിന് മസ്‌കറ്റില്‍ പരോക്ഷ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇറാന്റെ ആണവ പദ്ധതിയും പ്രാദേശിക സ്ഥിരതയും സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് സാഹചര്യങ്ങള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒമാനി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഈ ശ്രമങ്ങള്‍ നടന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+