Get Updates
Get notified of breaking news, exclusive insights, and must-see stories!

പശ്ചിമേഷ്യന്‍ ഭൂമി ഇസ്രായേലിനെന്ന് യുഎസ് അംബാസഡര്‍; വിമര്‍ശിച്ച് അറബ്, മുസ്ലീം രാജ്യങ്ങള്‍

പശ്ചിമേഷ്യയില്‍ ഇസ്രായേല്‍ അവകാശവാദം ഉന്നയിക്കുന്നതിനെക്കുറിച്ചുള്ള ഇസ്രായേലിലെ യുഎസ് അംബാസഡര്‍ മൈക്ക് ഹക്കബിയുടെ പ്രസ്താവനയ്‌ക്കെതിരെ അറബ്, മുസ്ലീം രാജ്യങ്ങള്‍. ടക്കര്‍ കാള്‍സണുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിനിടെയാണ് ഹക്കബിയപടെ വിവാദ പരാമര്‍ശം.

ഈജിപ്തിലെ നൈല്‍ നദി മുതല്‍ സിറിയയിലെയും ഇറാഖിലെയും യൂഫ്രട്ടീസ് നദി വരെ വ്യാപിച്ചുകിടക്കുന്ന ഭൂമിയില്‍ ഇസ്രായേലിന് അവകാശമുണ്ടെന്ന് ചിലര്‍ വ്യാഖ്യാനിക്കുന്ന ഒരു ബൈബിള്‍ വാക്യത്തെക്കുറിച്ച് പോഡ്കാസ്റ്റില്‍ കാള്‍സണ്‍ അദ്ദേഹത്തോട് ചോദിച്ചു. ഇതിന് അവര്‍ എല്ലാം ഏറ്റെടുത്താല്‍ നന്നായിരിക്കും എന്നായിരുന്നു ഹക്കബി മറുപടി നല്‍കിയത്.

West Asian Politics

എന്നാല്‍ പിന്നീട് ഇസ്രായേല്‍ അതെല്ലാം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി തന്റെ അഭിപ്രായം അതിശയോക്തിപരമായുള്ളതായിരുന്നു എന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ ഹക്കബിയുടേത് അപകടകരവു പ്രകോപനപരവുമായ പ്രസ്താവനയാണ് എന്ന് അറബ്, ഇസ്ലാമിക രാജ്യങ്ങളും മൂന്ന് പ്രധാന പ്രാദേശിക സംഘടനകളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ യുഎഇ, ഈജിപ്ത്, ജോര്‍ദാന്‍, ഇന്തോനേഷ്യ, പാകിസ്ഥാന്‍, തുര്‍ക്കി, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍, ലെബനന്‍, സിറിയ, പലസ്തീന്‍ എന്നീ രാജ്യങ്ങള്‍ ഒപ്പുവച്ചു. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍, അറബ് ലീഗ്, ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ എന്നിവയും ഇതിനെ പിന്തുണച്ചു.

ഈ പരാമര്‍ശങ്ങള്‍ യുഎന്‍ ചാര്‍ട്ടറിന് വിരുദ്ധമാണെന്നും ഗാസ യുദ്ധം ശാന്തമാക്കാനും വിശാലമായ ഒരു രാഷ്ട്രീയ പരിഹാരത്തിലേക്ക് നീങ്ങാനുമുള്ള ശ്രമങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അവര്‍ പറഞ്ഞു. സൗദി അറേബ്യ ഈ പരാമര്‍ശങ്ങളെ അശ്രദ്ധവും 'നിരുത്തരവാദപരവുമാണ് എന്ന് വിശേഷിപ്പിച്ചപ്പോള്‍ ജോര്‍ദാന്‍ മേഖലയിലെ രാജ്യങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണ് എന്ന് പറഞ്ഞു.

കുവൈത്ത് അവയെ 'അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നമായ ലംഘനം' എന്ന് വിശേഷിപ്പിച്ചു, ഒമാന്‍ അവ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് പറഞ്ഞു. 'അധിവസിച്ച പലസ്തീന്‍ പ്രദേശത്തോ മറ്റ് അറബ് ദേശങ്ങളിലോ ഇസ്രായേലിന് പരമാധികാരമില്ല' എന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. വെസ്റ്റ് ബാങ്ക് ഇസ്രായേല്‍ പിടിച്ചെടുക്കുന്നതിനെ നിരാകരിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമാണ് ഹക്കബിയുടെ വാക്കുകള്‍ എന്ന് പലസ്തീന്‍ അതോറിറ്റി ചൂണ്ടിക്കാട്ടി.

ശനിയാഴ്ച, അഭിമുഖത്തിന്റെ മറ്റ് ഭാഗങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ ഹക്കബി എക്സില്‍ പോസ്റ്റ് ചെയ്തെങ്കിലും തന്റെ ബൈബിള്‍ ഭൂമി പരാമര്‍ശത്തെ നേരിട്ട് അഭിസംബോധന ചെയ്തില്ല. അതേസമയം, അഭിമുഖത്തിനിടെ ഹക്കബിയുടെ മൊത്തത്തിലുള്ള ഇസ്രായേല്‍ അനുകൂല നിലപാടിനെ ഇസ്രായേല്‍ പാര്‍ലമെന്റ് സ്പീക്കര്‍ അമീര്‍ ഒഹാന പ്രശംസിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+