സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും
സൗദി അറേബ്യയില്‍ ഇറാന് നടത്തിയ മിസൈല്‍ ആക്രമണം കൃത്യമായ ലക്ഷ്യത്തോടെ. സൗദി അറേബ്യയുടെ ഏറ്റവും വലിയ വ്യവസായ മേഖലയായ ജുബൈല്‍ ഇന്റസ്ട്രിയല്‍ സിറ്റിയാണ് ഇറാന് ലക്ഷ്യമിട്ടത്. എത്രത്തോളം നഷ്ടമുണ്ടായി എന്ന വിവരം സൗദി പുറത്തുവിട്ടിട്ടില്ല. ലോകത്തെ ഏറ്റവും വലിയ പെട്രോകെമിക്കല്‍ വ്യവസായ മേഖലകളില്‍ ഒന്നാണ് സൗദിയുടെ കിഴക്കന്‍ മേഖലയിലെ ജുബൈല്‍ സിറ്റി.
നിരവധി മിസൈലുകളും ഡ്രോണുകളുമാണ് സൗദിയിലെ തന്ത്രപ്രധാന മേഖലകള്‍ ലക്ഷ്യമിട്ട് എത്തിയത്. ഇതില്‍ മിക്കതും സൗദിയുടെ പ്രതിരോധ സംവിധാനം തകര്‍ത്തു. എന്നാല്‍ ജുബൈല്‍ സിറ്റിയെ ലക്ഷ്യമിട്ട് എത്തിയ മിസൈല്‍ ലക്ഷ്യം കണ്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. തീ അണയ്ക്കാനുള്ള ശ്രമം സൗദി ഊര്‍ജിതമാക്കി. ദൃശ്യങ്ങള്‍ ഇറാന് മാധ്യമങ്ങള്‍ പുറത്തുവിട്ടു. സമീപ പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തല്ക്കാലം നിര്‍ത്തി. ജുബൈല്‍ തകര്‍ന്നാല്‍ സൗദിയുടെ സാമ്പത്തിക അടിത്തറ ഇളകും.

ലോകത്തെ ഏറ്റവും വലിയ ഇന്റസ്ട്രിയല്‍ ഡവലപ്മെന്റ് പ്രൊജക്ട് ആണ് ജുബൈല്‍ ഇന്റസ്ട്രിയല്‍ സിറ്റി. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ 1975ലാണ് ഇത് സ്ഥാപിച്ചത്. ഏകദേശം 1016 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഈ വ്യവസായ മേഖലയില്‍ നിരവധി സ്ഥാപനങ്ങളും അനുബന്ധ കേന്ദ്രങ്ങളും തുറമുഖങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
സൗദി ബേസിക് ഇന്റസ്ട്രീസ് കോര്പറേഷന് (സാബിക്) ആണ് അല്‍ ജുബൈന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയുടെ ചുക്കാന്‍ പിടിക്കുന്നത്. ലോകത്തെ മൊത്തം പെട്രോകെമിക്കല്‍സിന്റെ ഏഴ് ശതമാനം ഇവിടെയാണ് നിര്‍മിക്കുന്നത്. മേഖലയിലെ മറ്റൊരു പ്രധാന വ്യവസായ മേഖലയാണ് യാമ്പു ഇന്‍ഡസ്ട്രിയല്‍ സിറ്റി. ഇവ രണ്ടുമണ് സൗദിയുടെ മൊത്തം എണ്ണ ഇതര വരുമാനത്തിന്റെ 85 ശതമാനവും സംഭാവന ചെയ്യുന്നത്.
സൗദിക്ക് മാത്രമല്ല, അമേരിക്കക്കും തിരിച്ചടി
സൗദി അറേബ്യയുടെ വാര്‍ഷിക ജിഡിപിയില്‍ 12 ശതമാനം വരെ ലഭിക്കുന്നത് ജുബൈലില്‍ നിന്നാണ്. സൗദി അറേബ്യയ്ക്ക് ലഭിച്ച വിദേശ നിക്ഷേപത്തിന്റെ 50 ശതമാനവും ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി വഴിയാണ്. അതായത്, സൗദിയുടെ വരുമാനത്തിന്റെ പ്രധാന സ്രോതസ് ആണിത്. മാത്രമല്ല, അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കോടികളുടെ നിക്ഷേപവും ഇവിടെയുണ്ട്.
കിങ് ഫഹദ് ഇന്‍ഡസ്ട്രിയല്‍ തുറമുഖവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് ജുബൈല്‍. ഈ തുറമുഖം വഴി പ്രതിവര്‍ഷം 70 മില്യണ്‍ ടണ്‍ ചരക്കുകളാണ് വിവിധ മേഖലകളിലേക്ക് അയക്കുന്നത്. ഇതെല്ലാമാണ് ഇറാന് ഈ വ്യവസായ മേഖല ലക്ഷ്യമിടാന്‍ കാരണം. സൗദി അറേബ്യയുടെ മാത്രമല്ല, അമേരിക്കയുടെയും സാമ്പത്തിക തകര്‍ച്ചയ്ക്ക് ഇറാന്റെ ഈ നീക്കം കാരണമായേക്കും.
അതേസമയം, ഇറാനെതിരെ ശക്തമായ ആക്രമണം ഇന്നു മുതല്‍ തുടങ്ങുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആവര്‍ത്തിച്ചു. ഖാര്‍ഗ് ദ്വീപില്‍ എണ്ണ-സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടന്നു. കൂടാതെ ചില പാലങ്ങളും റെയില്‍വെ സൗകര്യങ്ങളും ഇസ്രായേല്‍ ആക്രമിച്ചു. ഇറാന് ഇന്നത്തോടെ ഇല്ലാതാകും എന്നാണ് ട്രംപിന്റെ ഭീഷണി. ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും പറയുന്നു.
-
ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് ആക്രമിച്ച് യുഎസ്; ഹോർമൂസിന് അരികിലെ എണ്ണ കേന്ദ്രമോ ലക്ഷ്യം? -
പരമോന്നത നേതാവ് മൊജ്താബ ഖാംനഇ അതീവ ഗുരുതരാവസ്ഥയിൽ! ഇറാനിൽ ഭരണ പ്രതിസന്ധി -
ശമ്പളം കൊടുക്കാൻ പണമില്ലെങ്കിൽ ലോണെടുക്കും, കൊറോണ സമയത്ത് ചെയ്തത് അതാണ്, വെളിപ്പെടുത്തി യൂസഫലി -
സൗദി അറേബ്യയും ഇറാഖും മാറി നില്‍ക്കേണ്ടി വരും; ആ രാജ്യത്ത് നിന്ന് ക്രൂഡ് എത്തി, ഇന്ത്യ പ്രതീക്ഷയില്‍ -
ഖത്തറിനെ ഇന്ത്യ കൈവിട്ടു; പകരം നേട്ടം കൊയ്ത് ഒമാന്‍, എല്‍എന്‍ജി ഇറക്കുമതിയിലെ പുതിയ വിവരം -
ഇറാന് കനത്ത തിരിച്ചടി; മിസൈൽ ആക്രമണത്തിൽ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു! -
സൗദി അറേബ്യയും റഷ്യയും വിസ രഹിത യാത്ര തുടങ്ങുന്നു; 3 മാസം താമസിക്കാം, ഹജ്ജ് അനുവദിക്കില്ല -
സൗദി അറേബ്യ, ഒമാന്‍ ഉള്‍പ്പെടെ 8 രാജ്യങ്ങള്‍ റെഡി, ഇന്ത്യയ്ക്ക് ആശ്വാസം, കൂടുതല്‍ ക്രൂഡ് വരും -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
പെട്രോളും ഡീസലും പണി തരും! അടുത്ത വാഹനം ഇലക്ട്രിക് ആക്കണോ? അറിയേണ്ട 6 കാര്യങ്ങൾ -
പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് ദുബായിലെ ഇന്ത്യന്‍ സ്കൂളുകള്‍; ക്ലാസുകള്‍ ഓണ്‍ലൈനില്‍ -
കൊവിഡിന് ശേഷം ആദ്യം... സൗദി ആശങ്കയില്‍; എണ്ണ ഇതര ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങും -
ഖത്തറിനെ ഇന്ത്യ കൈവിട്ടു; പകരം നേട്ടം കൊയ്ത് ഒമാന്‍, എല്‍എന്‍ജി ഇറക്കുമതിയിലെ പുതിയ വിവരം -
സ്വര്‍ണം വാങ്ങിവെച്ചോ.. ചതിക്കില്ല! ഗ്രാം സ്വര്‍ണം 18000 കടക്കും, പവന് 1.44 ലക്ഷവും!! -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി














Click it and Unblock the Notifications