ഡിഎംകെ മന്ത്രിമാര്‍ രാജിക്കത്ത് നല്കി
ദില്ലി: കേന്ദ്രന്ത്രിസഭയില് നിന്നും ഡിഎംകെ മന്ത്രിമാര്‍ രാജിവെച്ചു. ഡിഎംകെയുടെ മന്ത്രിമാര്‍ രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി. ക്യാബിനറ്റ് റാങ്കിലുള്ള ഒരു മന്ത്രിയും നാല് സഹമന്ത്രിമാരുമാണ് ഡിഎംകെയ്ക്ക് കേന്ദ്ര മന്ത്രിസഭയില്‍ ഉള്ളത്. ശ്രീലങ്കന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരുമായി ഇടഞ്ഞ ഡി. എം. കെ കേന്ദ്രമന്ത്രിസഭയ്ക്ക് പിന്തുണ പിന്‍വലിച്ചുകൊണ്ടുള്ള കത്ത് ഇന്നലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൈമാറിയിരുന്നു. അതേസമയം രാജി സംബന്ധിച്ച് ഡിഎംകെയില്‍ ഭിന്നതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. രാജി സമര്‍പ്പിക്കാനായി മറ്റു മന്ത്രിമാരോടൊപ്പം എം കെ അഴഗിരിയും നെപ്പോളിയനും എത്തിയിരുന്നില്ല. ഇരുവരും പ്രത്യേകം രാജിക്കത്ത് കൈമാറുകയായിരുന്നു.
യു പി എയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ ഡിഎംകെ പിന്തുണ പിന്‍വലിക്കുന്നതോടെ യു പി എ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. 539 അംഗ സഭയില്‍ ഡിഎംകെയ്ക്ക് 18 എം പിമാരുണ്ട്. ശ്രീലങ്കന്‍ തമിഴര്‍ക്കായി ഇന്ത്യ കടുത്ത നിലപാടെടുക്കണമെന്നായിരുന്നു ഡിഎംകെ നേതാവ് കരുണാനിധി മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍ലിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ആവശ്യപ്പെട്ടത്. ശ്രീലങ്കയിലുള്ള തമിഴരുടെ വികാരം ഇന്ത്യ മനസ്സിലാക്കുന്നില്ലെന്നും എം കരുണാനിധി കുറ്റപ്പെടുത്തിയിരുന്നു.

എന്നാല്‍ കരുണാനിധിയുടെ ആവശ്യങ്ങളോട് വിട്ടുവീഴ്ച ചെയ്യണ്ട എന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും കേന്ദ്രത്തിലെ യു പി എ സര്‍ക്കാരിന് പിന്തുണയുമായി രംഗത്തെത്തിയതാണ് കടുത്ത നിലപാടെടുക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. ഇരുകക്ഷികളും സഹായത്തിനെത്തുന്നതോടെ ഡിഎംകെ മുന്നണി വിട്ടാലും സര്‍ക്കാര്‍ വീഴില്ല എന്നുറപ്പിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞു. സര്‍ക്കാരിന് ഇപ്പോഴും 281 പേരുടെ പിന്തുണയുണ്ട്. സഭയില്‍ ഭൂരിപക്ഷത്തിന് 272 പേരുടെ പിന്തുണയാണ് വേണ്ടത്.
സര്‍ക്കാരിന് ഒരുതരത്തിലും പ്രതിസന്ധിയില്ല എന്ന് ഇന്ന് രാവിലെ കേന്ദ്രമന്ത്രിമാരായ പി ചിദംബരവും കമല്‍നാഥും പത്രസമ്മേളനം നടത്തി പറഞ്ഞതോടെ തന്നെ ചിത്രങ്ങള്‍ വ്യക്തമായിരുന്നു. ഡിഎംകെയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് കോണ്‍ഗ്രസ് വഴങ്ങാനിടയില്ല എന്ന സന്ദേശമാണ് ഇരുവരും നല്‍കിയത്. കഴിഞ്ഞ ഒമ്പതു വര്‍ഷമായി കൂട്ടുകക്ഷി ഭരണം നടത്തിവരുന്ന കോണ്‍ഗ്രസ്സിന് സര്‍ക്കാരിനെ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications