മണ്ഡല പുനർനിർണയം നടത്തിയാൽ കേരളത്തിന് എത്ര ലോക്സഭാ സീറ്റുകൾ നഷ്ടമാകും?
ലോക്സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്‍ പാര്‍ലമെന്റ് പാസ്സാക്കിയത് ചരിത്ര നിമിഷമാണ്. എന്നാല്‍ സംവരണം നടപ്പില്‍ വരാന്‍ കാലതാമസമെടുക്കും. ബില്ലില്‍ പറയുന്നത് പ്രകാരം അടുത്ത മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം മാത്രമാകും സംവരണം നടപ്പില്‍ വരിക.
84ാമത് ഭരണഘടനാ ഭേദഗതി പ്രകാരം അടുത്ത മണ്ഡല പുനര്‍നിര്‍ണയം നടക്കേണ്ടത് 2026ലെ ജനസംഖ്യാ കണക്കെടുപ്പിന് ശേഷം മാത്രമാണ്. 2002ലാണ് അവസാനമായി മണ്ഡല പുനര്‍നിര്‍ണയം നടന്നത്. അന്ന് ലോക്സഭാ സീറ്റുകളുടെ എണ്ണം 543 ആയി നിലനിര്‍ത്താനും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുവദിച്ച സീറ്റുകളുടെ എണ്ണം അതുപോലെ നിലനിര്‍ത്താനും തീരുമാനിച്ചിരുന്നു. മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം സംസ്ഥാനത്തിനകത്ത് മാത്രമായി പരിമിതപ്പെടുത്തി.

2026ന് ശേഷമുളള മണ്ഡല പുനര്‍നിര്‍ണയം സംബന്ധിച്ച് രണ്ട് ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്നത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സീറ്റുകള്‍ അനുവദിക്കുക ഏറ്റവും പുതിയ സെന്‍സസ് വിവരങ്ങള്‍ അടിസ്ഥാനമാക്കിയാകുമോ എന്നതാണ് ആദ്യത്തെ ചോദ്യം. രണ്ടാമത്തെ ചോദ്യം ലോക്സഭാ സീറ്റുകളുടെ എണ്ണം 543ല്‍ നിന്നും കൂട്ടാനായി ഭരണഘടനാ ഭേദഗതി ചെയ്യുമോ എന്നതാണ്.
2021ലെ ജനസംഖ്യാ കണക്കുകള്‍ പ്രകാരം 2026ന് ശേഷം മണ്ഡല പുനര്‍നിര്‍ണയം നടത്തുകയാണെങ്കില്‍ സീറ്റുകളുടെ കാര്യത്തില്‍ വലിയ മാറ്റമായിരിക്കും സംഭവിക്കുക. വടക്ക്, പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചേക്കും. അതേസമയം കിഴക്ക്, തെക്ക്, വടക്ക് കിഴക്ക് സംസ്ഥാനങ്ങള്‍ക്ക് സീറ്റുകളുടെ എണ്ണം കുറയും. ലോക്സഭയിലെ സീറ്റുകളുടെ എണ്ണം 543ല്‍ തന്നെ തുടരുകയാണെങ്കില്‍ വടക്ക്- പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്ക് 25ഓളം സീറ്റുകള്‍ കൂടുതലും തെക്ക്, കിഴക്ക്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് അത്രയും തന്നെ സീറ്റുകള്‍ നഷ്ടപ്പെടാനുമാണ് സാധ്യത.
ഉത്തര്‍ പ്രദേശിനായിരിക്കും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പുതുതായി ലഭിക്കുക. 7 സീറ്റുകള്‍ യുപിയിലേക്ക് കൂട്ടിച്ചേര്‍ക്കുമ്പോള്‍ ബീഹാറിനും രാജസ്ഥാനും 5 വീതവും മധ്യപ്രദേശിന് നാലും മഹാരാഷ്ട്രയ്ക്ക് രണ്ടും ഝാര്‍ഖണ്ഡിനും ഹരിയാനയ്ക്കും ഓരോ സീറ്റ് വീതവും അധികം ലഭിക്കും. സീറ്റുകള്‍ നഷ്ടപ്പെടുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളം അടക്കമുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍.
കേരളത്തിന് 5 സീറ്റുകളില്‍ കുറവ് വരാനാണ് സാധ്യത. സംസ്ഥാനത്ത് നിലവില്‍ 20 ലോക്സഭാ സീറ്റുകള്‍ ആണുളളത്. തമിഴ്നാടിന്റെ സീറ്റുകളില്‍ 7 എണ്ണത്തിന്റെ കുറവുണ്ടാകും. ആന്ധ്രപ്രദേശിന് മൂന്നും ഒഡിഷയ്ക്ക് രണ്ടും സീറ്റുകള്‍ കുറഞ്ഞേക്കും. മേഘാലയ, മണിപ്പൂര്‍, ഗോവ, കര്‍ണാടക, തെലങ്കാന, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഓരോ സീറ്റ് വീതം കുറയും. മറ്റ് സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും സീറ്റുകളുടെ എണ്ണത്തില്‍ മാറ്റമുണ്ടായേക്കില്ല.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications