Get Updates
Get notified of breaking news, exclusive insights, and must-see stories!

27 വർഷത്തിന് ശേഷം ബിജെപി അധികാരത്തിൽ എത്തുമ്പോൾ മുഖ്യമന്ത്രി കസേരയിൽ വനിത; ആരാണ് രേഖ ​ഗുപ്ത?

ഡൽഹി: ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി രേഖ ​ഗുപ്തയെ തിരഞ്ഞെടുത്തിരിക്കുകയാണ്. 70 അം​ഗ സഭയില്ഡ 48 സീറ്റുകൾ നേടി 27 വർഷത്തിന് ശേഷം ദേശീയ തലസ്ഥാനത്ത് പാർട്ടി അധികാരത്തിലെത്തിയതിന് പിന്നാലെ തന്നെ ആരായിരിക്കും അടുത്ത മുഖ്യമന്ത്രി എന്ന ചോദ്യം ഉയർന്നിരുന്നു. രേഖയുടെ പേര് നേരത്തെ ചർച്ചകളിലുണ്ടായിരുന്നു.

നിരീക്ഷകരായ രവിശങ്കർ പ്രസാദും ഓം പ്രകാശ് ധങ്കറും പങ്കെടുത്ത ബി ജെ പിയുടെ നിയമസഭാ കക്ഷി യോ​ഗത്തിലാണ് ​രേഖ ​ഗുപ്തയുടെ പേര് പ്രഖ്യാപിച്ചത്. ഡൽഹി യൂണിവേഴ്സിറ്റി യൂണിയൻ ( DUSU ) മുൻ പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായ രേഖ ​ഗുപ്ത ഡൽഹിയിലെ ബി ജെ പി മഹിളാ മോർച്ചയുടെ ജനറൽ സെക്രട്ടറിയായും പാർട്ടിയുടെ ദേശീയ നിർവാഹ സമിതി അം​ഗമായും പ്രവർത്തിച്ചിട്ടുണ്ട്.

cm rekha

1992 ൽ ഡൽഹി യൂണിവേഴ്സിറ്റിയിലെ ദൗലത്ത് റാം കോളേജിൽ അഖില ഭാരത വിദ്യാർത്ഥി പരിഷത്ത് ( എ ബി വി പി ) യ്ക്കൊപ്പം അവർ രാഷ്ട്രീയ യാത്ര ആരംഭിച്ചു. 1996 - 97 ൽ അവർ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സജീവമായി ഉന്നയിച്ച് ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ ( ഡി യു എ യു ) പ്രസിഡന്റായി.

2007 ൽ നോർത്ത് പിതാംപുരിയിൽ നിന്ന് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട അവർ ലൈബ്രറികൾ, പാർക്കുകൾ, നീന്തൽക്കുളങ്ങൾ തുടങ്ങിയ പൊതു സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രവർത്തിച്ചു. 2012 ൽ അവർ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും പിന്നീട് സൗത്ത് ഡൽ​ഹി മുൻസിപ്പൽ കോർപ്പറേഷന്റെ ( എസ് ഡി എം സി ) മേയറായി സേവനമനുഷ്ഠിക്കുകയും ചെയ്തു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ഉന്നത വിദ്യാഭ്യാസത്തിന് സഹായിക്കുന്നതിനായി രേഖാ ​ഗുപ്ത "സുമേധ യോജന" ആരംഭിച്ചു. വനിതാ ക്ഷേമ ശിശു വികസന സമിതിയുടെ അധ്യക്ഷ എന്ന നിലയിൽ സ്ത്രീ ശാക്തീകരണത്തിനുള്ള സംരംഭങ്ങളിൽ അവർ പ്രവർത്തിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെയും സ്ത്രീകളെയും പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ സംരംഭങ്ങളിൽ‌ അവർ ഏർപ്പെട്ടു. വർഷങ്ങളായി, രാഷ്ട്രീയവും സാമുദായികവുമായ പ്രവർത്തനങ്ങളിൽ അവർ ഒന്നിലധികം ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു. 2025 ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ രേഖാ ഗുപ്ത ഷാലിമാർ ബാഗ് ( നോർത്ത്-വെസ്റ്റ് ) മണ്ഡലത്തിൽ നിന്ന് 68,200 വോട്ടുകൾക്ക് വിജയം സ്വന്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+