ജിഷ വധക്കേസ് വിചാരണ നിര്‍ത്തണമെന്ന് പ്രതിഭാഗം; വിജിലന്‍സ് പണി പറ്റിക്കുമോ?
കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് കഴിഞ്ഞദിവസം സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിഭാഗത്തിന്റെ ആവശ്യം.
കൊച്ചി: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസിന്റെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് പ്രതിഭാഗം. പ്രതിഭാഗം അഭിഭാഷകന് അഡ്വ.ബിഎ ആളൂരാണ് ഇക്കാര്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് കഴിഞ്ഞദിവസം സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിഭാഗത്തിന്റെ ആവശ്യം.
പ്രതി അമീറുല്‍ ഇസ്ലാം തന്നെയാണോ എന്ന കാര്യത്തില്‍ വിജിലന്‍സ് സംശയം പ്രകടിപ്പിച്ചിരുന്നു. പോലീസ് അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്നും 16 പേജുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ റിപ്പോര്‍ട്ട് കോടതി വിളിച്ചുവരുത്തണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

കേസ് അന്വേഷണം ശരിയായ രീതിയില്‍ അല്ല നടക്കുന്നതെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് നടപടികള്‍ പരിശോധിച്ചത്. തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആണ് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് കൈമാറിയത്. പ്രതി ഒരാളാവാന്‍ സാധ്യതയില്ലെന്നും ഒന്നിലധികം പ്രതികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

പ്രതി അമീര്‍ നിരപരാധിയാണെന്ന് അഭിഭാഷകന് ആളൂര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസ് തട്ടിക്കൂട്ടിയതാണെന്നും പ്രതിയെ സൃഷ്ടിച്ചെടുക്കുകയായിരുന്നുവെന്നുമാണ് പുറത്തുവരുന്ന വാദം. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ജിഷ വധക്കേസ് വീണ്ടും അന്വേഷിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടേക്കും.

കേസിലെ പ്രതി അമീറുല്‍ ഇസ്ലാം നിരപരാധിയാണെന്ന് തനിക്ക് ബോധ്യമുണ്ടെന്ന് ആളൂര്‍ പറയുന്നു. അതുകൊണ്ടാണ് പ്രതിക്ക് വേണ്ടി ഹാജരാവാന്‍ താന്‍ തീരുമാനിച്ചത്. പ്രതിക്കെതിരേ യാതൊരു തെളിവും പ്രോസിക്യൂഷന് ഹാജരാക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതി അമീറിനെതിരേ ഇതുവരെ യാതൊരു ശാസ്ത്രീയ തെളിവും കോടതിയില്‍ ഹാജരാക്കിയിട്ടില്ല. ഇത് പ്രതിക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. കേസില്‍ അമീര്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് അഭിഭാഷകന് ആളൂര്‍.

കേസ് അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അമീര്‍ മാത്രമാണോ പ്രതി എന്ന കാര്യത്തില്‍ ഇതുവരെ ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ പാളിച്ച സംഭവിച്ചിട്ടുണ്ടെന്നും വിജിലന്‍സ് ആഭ്യന്തര വകുപ്പിന് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ഒരേ സമയം സര്‍ക്കാരിനെയും പോലീസിനെയും വെട്ടിലാക്കുന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് സമര്‍പ്പിച്ചത്. അന്വേഷണത്തിന്റെ തുടക്കം മുതല്‍ പാളിച്ച സംഭവിച്ചുവെന്നാണ് 16 പേജുള്ള റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വ്യക്തമാക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ടിനെതിരേ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ രംഗത്തെത്തിയിരുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് വിവാദമായ കൊലപാതകം നടന്നത്. അന്ന് പോലീസ് എത്ര ശ്രമിച്ചിട്ടും പ്രതിയെ കണ്ടെത്താനാവാതിരുന്നത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പിന്നീട് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അമീറുല്‍ ഇസ്ലാമിനെ തമിഴ്നാട്ടില്‍ വച്ച് പിടികൂടുകയായിരുന്നു.

വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രതിക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുങ്ങുമെന്നാണ് പ്രതിഭാഗം അഭിഭാഷകനായ ആളൂര്‍ കരുതുന്നത്. കേസ് വീണ്ടും അന്വേഷിക്കണമെന്ന പുതിയ ആവശ്യം പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെടും. ഇക്കാര്യത്തില്‍ കോടതി അനുകൂല സമീപനം സ്വീകരിച്ചാല്‍ സര്‍ക്കാരിനും പോലീസിനും തിരിച്ചടിയാവും.

വിവാദമായ സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദചാമിക്കെതിരേ ഹാജരായതും അഡ്വ. ആളൂര്‍ ആയിരുന്നു. അദ്ദേഹം തന്നെയാണ് ജിഷ വധക്കേസിലും പ്രതിഭാഗം അഭിഭാഷകന്. കേസ് അന്വേഷത്തിലെ പാളിച്ചകള്‍ കോടതിക്ക് മുമ്പില്‍ നിരത്താനായാല്‍ പ്രതി രക്ഷപ്പെടുമെന്നാണ് ആളൂരിന്റെ വിശ്വാസം.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications