Get Updates
Get notified of breaking news, exclusive insights, and must-see stories!

എൽഡിഎഫ് കുത്തകയായ തൃത്താലയടക്കം തൂക്കി; എംബി രാജേഷിൻ്റെ മണ്ഡലത്തിലെ 5 പഞ്ചായത്തുകളിൽ യുഡിഎഫ്

തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് എൽ ഡി എഫ് നേരിട്ടത്. പാർട്ടിയുടെ കുത്തക സീറ്റുകളടക്കം സി പി എമ്മിന് കൈവിട്ടു. പാലക്കാട് മന്ത്രി എം ബി രാജേഷിൻ്റെ മണ്ഡലമായ തൃത്താലയിലും കനത്ത പരാജയമാണ് എൽ ഡി എഫ് രുചിച്ചത്. ഇവിടെ ആകെയുള്ള 7 പഞ്ചായത്തുകളിൽ അഞ്ചിലും യു ഡി എഫിനാണ് വിജയം. നിലവിലുണ്ടായിരുന്ന പട്ടിത്തറ, ആനക്കര, ചാലിശ്ശേരി പഞ്ചായത്തുകളിൽ യുഡിഎഫ്‌ ഭരണം നിലനിർത്തിയപ്പോൾ 25 വർഷത്തിനു ശേഷമാണ് തൃത്താലയിൽ യു ഡി എഫ് വിജയിക്കുന്നത്. 10 വർഷത്തിനു ശേഷം കപ്പൂർ പഞ്ചായത്ത്‌ ഭരണം യുഡിഎഫ്‌ തിരിച്ചുപിടിച്ചപ്പോൾ അവിടെ ഭരണമുന്നണി വെറും 6 സീറ്റിലേക്ക്‌ തകർന്നടിഞ്ഞു. ജനങ്ങളെ വെല്ലുവിളിച്ചും പരിഹസിച്ചും ജനദ്രോഹം അടിച്ചേൽപ്പിച്ചും മുന്നോട്ടുപോയ സിപിഎമ്മിനും പഞ്ചായത്ത്‌ വകുപ്പ്‌ മന്ത്രിക്കുമുള്ള കനത്ത തിരിച്ചടിയാണ്‌ ഈ ജനവിധിയെന്ന് വി ടി ബൽറാം പറഞ്ഞു. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

'പഞ്ചായത്ത്‌ വകുപ്പ്‌ മന്ത്രിയുടെ മണ്ഡലത്തിലെ പഞ്ചായത്തുകളിൽ സി പി എമ്മിന്‌ കനത്ത തോൽവി. തൃത്താല മണ്ഡലത്തിലെ എട്ട്‌ പഞ്ചായത്തുകളിൽ അഞ്ചും ഇനി യു ഡി എഫ്‌ ഭരണത്തിൽ. നിലവിലുണ്ടായിരുന്ന പട്ടിത്തറ, ആനക്കര, ചാലിശ്ശേരി പഞ്ചായത്തുകളിൽ യുഡിഎഫ്‌ ഭരണം നിലനിർത്തിയപ്പോൾ 25 വർഷത്തിനു ശേഷം ഇത്തവണ തൃത്താല പഞ്ചായത്തിൽ യു ഡി എഫ്‌ ഭരണത്തിലെത്തി. 10 വർഷത്തിനു ശേഷം കപ്പൂർ പഞ്ചായത്ത്‌ ഭരണം യുഡിഎഫ്‌ തിരിച്ചുപിടിച്ചപ്പോൾ അവിടെ ഭരണമുന്നണി വെറും 6 സീറ്റിലേക്ക്‌ തകർന്നടിഞ്ഞു. പരുതൂരും തിരുമിറ്റക്കോടും യു ഡി എഫിന്‌ നഷ്ടപ്പെട്ടത്‌ നേരിയ വ്യത്യാസത്തിലാണ്‌.

con2-176563004

തൃത്താല ബ്ലോക്ക്‌ പഞ്ചായത്തിലും യു ഡി എഫ്‌ ഭരണത്തിലേക്കെത്തുകയാണ്‌. ആകെയുള്ള 16 സീറ്റിൽ 8 സീറ്റ്‌ നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്‌. കപ്പൂർ, തിരുവേഗപ്പുറ, വിളയൂർ ജില്ലാ പഞ്ചായത്ത്‌ സീറ്റുകളും യു ഡി എഫ്‌ പിടിച്ചെടുത്തു. എന്റെ സ്വന്തം വാർഡും ബ്ലോക്ക്‌, ജില്ലാ ഡിവിഷനുകളും ഇത്തവണ യു ഡി എഫ്‌ ആധികാരികമായ ഭൂരിപക്ഷത്തോടെ പിടിച്ചെടുത്തു എന്നതും പഞ്ചായത്തിൽ ഭരണം നിലനിർത്തി എന്നതും വ്യക്തിപരമായും ഏറെ സന്തോഷം പകരുന്നു.

ജനങ്ങളെ വെല്ലുവിളിച്ചും പരിഹസിച്ചും ജനദ്രോഹം അടിച്ചേൽപ്പിച്ചും മുന്നോട്ടുപോയ സി പി എമ്മിനും പഞ്ചായത്ത്‌ വകുപ്പ്‌ മന്ത്രിക്കുമുള്ള കനത്ത തിരിച്ചടിയാണ്‌ ഈ ജനവിധി. വാർഡ്‌ വിഭജനത്തിലൂടെ മുഴുവൻ വാർഡുകളും തങ്ങൾക്കനുകൂലമാക്കി മാറ്റാൻ മന്ത്രിയും പരിവാരങ്ങളും കിണഞ്ഞു പരിശ്രമിച്ചിട്ടും അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന തരത്തിലാണ്‌ തൃത്താലയിലെ ജനങ്ങൾ ഇക്കുറി വിധിയെഴുതിയത്‌. ഇത്‌ യുഡിഎഫിൽ ജനങ്ങളർപ്പിച്ച വിശ്വാസമാണ്‌. ഈ വിജയങ്ങൾ ഞങ്ങളെ കൂടുതൽ വിനീതരും ഉത്തരവാദബോധമുള്ളവരുമാക്കി മാറ്റുന്നു. ജനങ്ങളാഗ്രഹിക്കുന്ന തരത്തിൽ നാടിന്റെ വികസനം യാഥാർത്ഥ്യമാക്കാൻ യുഡിഎഫ്‌ പ്രതിജ്ഞാബദ്ധമാണ്‌. ഇനിയും ഞങ്ങൾക്കൊപ്പം നിൽക്കണമെന്ന് എല്ലാ പ്രിയപ്പെട്ട നാട്ടുകാരോടും വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു' ബൽറാം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+