എൽഡിഎഫ് കുത്തകയായ തൃത്താലയടക്കം തൂക്കി; എംബി രാജേഷിൻ്റെ മണ്ഡലത്തിലെ 5 പഞ്ചായത്തുകളിൽ യുഡിഎഫ്
തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് എൽ ഡി എഫ് നേരിട്ടത്. പാർട്ടിയുടെ കുത്തക സീറ്റുകളടക്കം സി പി എമ്മിന് കൈവിട്ടു. പാലക്കാട് മന്ത്രി എം ബി രാജേഷിൻ്റെ മണ്ഡലമായ തൃത്താലയിലും കനത്ത പരാജയമാണ് എൽ ഡി എഫ് രുചിച്ചത്. ഇവിടെ ആകെയുള്ള 7 പഞ്ചായത്തുകളിൽ അഞ്ചിലും യു ഡി എഫിനാണ് വിജയം. നിലവിലുണ്ടായിരുന്ന പട്ടിത്തറ, ആനക്കര, ചാലിശ്ശേരി പഞ്ചായത്തുകളിൽ യുഡിഎഫ് ഭരണം നിലനിർത്തിയപ്പോൾ 25 വർഷത്തിനു ശേഷമാണ് തൃത്താലയിൽ യു ഡി എഫ് വിജയിക്കുന്നത്. 10 വർഷത്തിനു ശേഷം കപ്പൂർ പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചപ്പോൾ അവിടെ ഭരണമുന്നണി വെറും 6 സീറ്റിലേക്ക് തകർന്നടിഞ്ഞു. ജനങ്ങളെ വെല്ലുവിളിച്ചും പരിഹസിച്ചും ജനദ്രോഹം അടിച്ചേൽപ്പിച്ചും മുന്നോട്ടുപോയ സിപിഎമ്മിനും പഞ്ചായത്ത് വകുപ്പ് മന്ത്രിക്കുമുള്ള കനത്ത തിരിച്ചടിയാണ് ഈ ജനവിധിയെന്ന് വി ടി ബൽറാം പറഞ്ഞു. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
'പഞ്ചായത്ത് വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലെ പഞ്ചായത്തുകളിൽ സി പി എമ്മിന് കനത്ത തോൽവി. തൃത്താല മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ അഞ്ചും ഇനി യു ഡി എഫ് ഭരണത്തിൽ. നിലവിലുണ്ടായിരുന്ന പട്ടിത്തറ, ആനക്കര, ചാലിശ്ശേരി പഞ്ചായത്തുകളിൽ യുഡിഎഫ് ഭരണം നിലനിർത്തിയപ്പോൾ 25 വർഷത്തിനു ശേഷം ഇത്തവണ തൃത്താല പഞ്ചായത്തിൽ യു ഡി എഫ് ഭരണത്തിലെത്തി. 10 വർഷത്തിനു ശേഷം കപ്പൂർ പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചപ്പോൾ അവിടെ ഭരണമുന്നണി വെറും 6 സീറ്റിലേക്ക് തകർന്നടിഞ്ഞു. പരുതൂരും തിരുമിറ്റക്കോടും യു ഡി എഫിന് നഷ്ടപ്പെട്ടത് നേരിയ വ്യത്യാസത്തിലാണ്.

തൃത്താല ബ്ലോക്ക് പഞ്ചായത്തിലും യു ഡി എഫ് ഭരണത്തിലേക്കെത്തുകയാണ്. ആകെയുള്ള 16 സീറ്റിൽ 8 സീറ്റ് നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. കപ്പൂർ, തിരുവേഗപ്പുറ, വിളയൂർ ജില്ലാ പഞ്ചായത്ത് സീറ്റുകളും യു ഡി എഫ് പിടിച്ചെടുത്തു. എന്റെ സ്വന്തം വാർഡും ബ്ലോക്ക്, ജില്ലാ ഡിവിഷനുകളും ഇത്തവണ യു ഡി എഫ് ആധികാരികമായ ഭൂരിപക്ഷത്തോടെ പിടിച്ചെടുത്തു എന്നതും പഞ്ചായത്തിൽ ഭരണം നിലനിർത്തി എന്നതും വ്യക്തിപരമായും ഏറെ സന്തോഷം പകരുന്നു.
ജനങ്ങളെ വെല്ലുവിളിച്ചും പരിഹസിച്ചും ജനദ്രോഹം അടിച്ചേൽപ്പിച്ചും മുന്നോട്ടുപോയ സി പി എമ്മിനും പഞ്ചായത്ത് വകുപ്പ് മന്ത്രിക്കുമുള്ള കനത്ത തിരിച്ചടിയാണ് ഈ ജനവിധി. വാർഡ് വിഭജനത്തിലൂടെ മുഴുവൻ വാർഡുകളും തങ്ങൾക്കനുകൂലമാക്കി മാറ്റാൻ മന്ത്രിയും പരിവാരങ്ങളും കിണഞ്ഞു പരിശ്രമിച്ചിട്ടും അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന തരത്തിലാണ് തൃത്താലയിലെ ജനങ്ങൾ ഇക്കുറി വിധിയെഴുതിയത്. ഇത് യുഡിഎഫിൽ ജനങ്ങളർപ്പിച്ച വിശ്വാസമാണ്. ഈ വിജയങ്ങൾ ഞങ്ങളെ കൂടുതൽ വിനീതരും ഉത്തരവാദബോധമുള്ളവരുമാക്കി മാറ്റുന്നു. ജനങ്ങളാഗ്രഹിക്കുന്ന തരത്തിൽ നാടിന്റെ വികസനം യാഥാർത്ഥ്യമാക്കാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. ഇനിയും ഞങ്ങൾക്കൊപ്പം നിൽക്കണമെന്ന് എല്ലാ പ്രിയപ്പെട്ട നാട്ടുകാരോടും വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു' ബൽറാം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications