എൽഡിഎഫ് കുത്തകയായ തൃത്താലയടക്കം തൂക്കി; എംബി രാജേഷിൻ്റെ മണ്ഡലത്തിലെ 5 പഞ്ചായത്തുകളിൽ യുഡിഎഫ്
തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് എൽ ഡി എഫ് നേരിട്ടത്. പാർട്ടിയുടെ കുത്തക സീറ്റുകളടക്കം സി പി എമ്മിന് കൈവിട്ടു. പാലക്കാട് മന്ത്രി എം ബി രാജേഷിൻ്റെ മണ്ഡലമായ തൃത്താലയിലും കനത്ത പരാജയമാണ് എൽ ഡി എഫ് രുചിച്ചത്. ഇവിടെ ആകെയുള്ള 7 പഞ്ചായത്തുകളിൽ അഞ്ചിലും യു ഡി എഫിനാണ് വിജയം. നിലവിലുണ്ടായിരുന്ന പട്ടിത്തറ, ആനക്കര, ചാലിശ്ശേരി പഞ്ചായത്തുകളിൽ യുഡിഎഫ് ഭരണം നിലനിർത്തിയപ്പോൾ 25 വർഷത്തിനു ശേഷമാണ് തൃത്താലയിൽ യു ഡി എഫ് വിജയിക്കുന്നത്. 10 വർഷത്തിനു ശേഷം കപ്പൂർ പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചപ്പോൾ അവിടെ ഭരണമുന്നണി വെറും 6 സീറ്റിലേക്ക് തകർന്നടിഞ്ഞു. ജനങ്ങളെ വെല്ലുവിളിച്ചും പരിഹസിച്ചും ജനദ്രോഹം അടിച്ചേൽപ്പിച്ചും മുന്നോട്ടുപോയ സിപിഎമ്മിനും പഞ്ചായത്ത് വകുപ്പ് മന്ത്രിക്കുമുള്ള കനത്ത തിരിച്ചടിയാണ് ഈ ജനവിധിയെന്ന് വി ടി ബൽറാം പറഞ്ഞു. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
'പഞ്ചായത്ത് വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലെ പഞ്ചായത്തുകളിൽ സി പി എമ്മിന് കനത്ത തോൽവി. തൃത്താല മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ അഞ്ചും ഇനി യു ഡി എഫ് ഭരണത്തിൽ. നിലവിലുണ്ടായിരുന്ന പട്ടിത്തറ, ആനക്കര, ചാലിശ്ശേരി പഞ്ചായത്തുകളിൽ യുഡിഎഫ് ഭരണം നിലനിർത്തിയപ്പോൾ 25 വർഷത്തിനു ശേഷം ഇത്തവണ തൃത്താല പഞ്ചായത്തിൽ യു ഡി എഫ് ഭരണത്തിലെത്തി. 10 വർഷത്തിനു ശേഷം കപ്പൂർ പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചപ്പോൾ അവിടെ ഭരണമുന്നണി വെറും 6 സീറ്റിലേക്ക് തകർന്നടിഞ്ഞു. പരുതൂരും തിരുമിറ്റക്കോടും യു ഡി എഫിന് നഷ്ടപ്പെട്ടത് നേരിയ വ്യത്യാസത്തിലാണ്.

തൃത്താല ബ്ലോക്ക് പഞ്ചായത്തിലും യു ഡി എഫ് ഭരണത്തിലേക്കെത്തുകയാണ്. ആകെയുള്ള 16 സീറ്റിൽ 8 സീറ്റ് നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. കപ്പൂർ, തിരുവേഗപ്പുറ, വിളയൂർ ജില്ലാ പഞ്ചായത്ത് സീറ്റുകളും യു ഡി എഫ് പിടിച്ചെടുത്തു. എന്റെ സ്വന്തം വാർഡും ബ്ലോക്ക്, ജില്ലാ ഡിവിഷനുകളും ഇത്തവണ യു ഡി എഫ് ആധികാരികമായ ഭൂരിപക്ഷത്തോടെ പിടിച്ചെടുത്തു എന്നതും പഞ്ചായത്തിൽ ഭരണം നിലനിർത്തി എന്നതും വ്യക്തിപരമായും ഏറെ സന്തോഷം പകരുന്നു.
ജനങ്ങളെ വെല്ലുവിളിച്ചും പരിഹസിച്ചും ജനദ്രോഹം അടിച്ചേൽപ്പിച്ചും മുന്നോട്ടുപോയ സി പി എമ്മിനും പഞ്ചായത്ത് വകുപ്പ് മന്ത്രിക്കുമുള്ള കനത്ത തിരിച്ചടിയാണ് ഈ ജനവിധി. വാർഡ് വിഭജനത്തിലൂടെ മുഴുവൻ വാർഡുകളും തങ്ങൾക്കനുകൂലമാക്കി മാറ്റാൻ മന്ത്രിയും പരിവാരങ്ങളും കിണഞ്ഞു പരിശ്രമിച്ചിട്ടും അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന തരത്തിലാണ് തൃത്താലയിലെ ജനങ്ങൾ ഇക്കുറി വിധിയെഴുതിയത്. ഇത് യുഡിഎഫിൽ ജനങ്ങളർപ്പിച്ച വിശ്വാസമാണ്. ഈ വിജയങ്ങൾ ഞങ്ങളെ കൂടുതൽ വിനീതരും ഉത്തരവാദബോധമുള്ളവരുമാക്കി മാറ്റുന്നു. ജനങ്ങളാഗ്രഹിക്കുന്ന തരത്തിൽ നാടിന്റെ വികസനം യാഥാർത്ഥ്യമാക്കാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. ഇനിയും ഞങ്ങൾക്കൊപ്പം നിൽക്കണമെന്ന് എല്ലാ പ്രിയപ്പെട്ട നാട്ടുകാരോടും വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു' ബൽറാം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications