Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഷ്യാകപ്പ് 2023: പാകിസ്ഥാനെ എറിഞ്ഞോടിച്ച് ഇന്ത്യ, 228 റണ്‍സിന്റെ കൂറ്റന്‍ജയം

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ 228 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് 32 ഓവറില്‍ 128 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. അവസാന രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ക്ക് പരിക്ക് കാരണം ബാറ്റ് ചെയ്യാനിറങ്ങാന്‍ സാധിച്ചില്ല. ഇതോടെയാണ് ഇന്ത്യ കൂറ്റന്‍ വിജയം സ്വന്തമാക്കിയത്. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് വേണ്ടി ആരും പൊരുതി നോക്കിയില്ല.

27 റണ്‍സെടുത്ത ഫഖര്‍ സമാനാണ് പാകിസ്ഥാന്‍ ടോപ് സ്‌കോറര്‍. സല്‍മാന്‍ അലി അഗയും ഇഫ്തിക്കര്‍ അഹമ്മദും 23 റണ്‍സ് വീതമെടുത്തു. സൂപ്പര്‍താരം ബാബര്‍ അസം 10 റണ്‍സിന് പുറത്തായി. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബുംറ, താക്കൂര്‍, പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. മഴ കാരണം ഇന്നലെ പാതിവഴിയില്‍ നിര്‍ത്തിയ മത്സരം ഇന്ന് പുനരാരംഭിക്കുകയായിരുന്നു.

asia cup 2023

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 356 റണ്‍സെടുത്തത്. രണ്ട് വിക്കറ്റിന് 147 എന്ന നിലയില്‍ നിന്നാണ് ഇന്ത്യ ഇന്ന് മത്സരം പുനരാരംഭിച്ചത്. വിരാട് കോഹ്ലിയും കെ എല്‍ രാഹുലുമായിരുന്നു ക്രീസില്‍. ഇരുവരും ചേര്‍ന്ന് പാക് ബൗളര്‍മാര്‍ ആദ്യം കരുതലോടെയും പിന്നീട് ആക്രമിച്ചും നേരിട്ടു. മൂന്നാം വിക്കറ്റില്‍ 209 റണ്‍സിന്റെ കൂട്ടുകെട്ടാണ് കോഹ്ലി-രാഹുല്‍ സഖ്യം പടുത്തുയര്‍ത്തിയത്. കോഹ്ലി 122 റണ്‍സുമായും രാഹുല്‍ 111 റണ്‍സുമായും പുറത്താകാതെ നിന്നു.

ഇന്നലെ ഇന്ത്യയുടെ ബാറ്റിംഗ് 24 ഓവര്‍ പൂര്‍ത്തിയാക്കിയപ്പോഴായിരുന്നു മഴ കളി തടസപ്പെടുത്തിയത്. മണിക്കൂറുകളോളം മഴ മാറുന്നതിനായി കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് മത്സരം റിസര്‍വ് ദിനമായ ഇന്നത്തേക്ക് മാറ്റിയത്. ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ആ തീരുമാനം തെറ്റായി പോയി എന്ന സന്ദേശം നല്‍കി കൊണ്ടാണ് ഓപ്പണര്‍മാരായി രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും തുടങ്ങിയത്.

രോഹിത് ശര്‍മ്മ 49 പന്തില്‍ ആറ് ഫോറിന്റേയും നാല് സിക്‌സിന്റേയും അകമ്പടിയോടെ 56 റണ്‍സും ശുഭ്മാന്‍ ഗില്‍ 52 പന്തില്‍ 10 ഫോറുകളോടെ 58 റണ്‍സുമെടുത്തു. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 121 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഇരുവരേയും അടുത്തടുത്ത ഓവറുകള്‍ പുറത്താക്കി പാകിസ്ഥാന്‍ കളിയിലേക്ക് തിരികെ വരാന്‍ ശ്രമിച്ചെങ്കിലും മഴ കളി തടസപ്പെടുത്തുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+