ടീം കളി ജയിച്ചില്ല, ക്രിസ്റ്റിയാനോ രോഷം തീര്‍ത്തത് ക്യാമറാമാനോട്, വീഡിയോ വൈറല്‍
പോര്‍ച്ചുഗല്‍ ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ ലോകത്തെ തന്നെ ഏറ്റവും മൂല്യമേറിയ താരമാണ്. പക്ഷേ അതുപോലെ കളിക്കളത്തിലും, പുറത്തും അദ്ദേഹത്തിന്റെ പെരുമാറ്റ രീതി പലപ്പോഴും വിവാദമാകാറുണ്ട്. എതിര് ടീമിന്റെ പരിശീലകനെ തള്ളിയിട്ട സംഭവം വരെ അതിലുണ്ടായിട്ടുണ്ട്. ഇതെല്ലാം അദ്ദേഹത്തിന്റെ പെരുമാറ്റത്തിനെതിരെ വിമര്‍ശനമായി ഉയര്‍ന്ന് വരാറുണ്ട്.
അതേസമയം യൂറോപ്പ്യന്‍ ക്ലബ്ബുകളിലായിരുന്നു ഈ സംഭവങ്ങളെല്ലാം നടന്നത്. ഇപ്പോഴിതാ സൗദി ലീഗിലും അത്തരമൊരു കാര്യം സംഭവിച്ചിരിക്കുകയാണ്. അല്‍ നസ്സറിന്റെ മത്സരം സമനിലയായതോടെ അദ്ദേഹം രോഷം തീര്‍ത്തത് ക്യാമറാമാനോടായിരുന്നു. ഇതിപ്പോള്‍ വൈറലായിരിക്കുകയാണ്.ക്രിസ്റ്റ്യാനോയുടെ ടീമായ അല്‍ നസ്സര്‍ മത്സരത്തില്‍ അല്‍ ഷബാബിനോട് ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു.

അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പിലായിരുന്നു ഈ സമനില. അതേസമയം ടീമിന്റെ പ്രകടനത്തില്‍ ക്രിസ്റ്റ്യാനോ നിരാശനായിരുന്നു. മത്സരശേഷം താരങ്ങളുടെ എല്ലാം വീഡിയോ ക്യാമറാമാന് പകര്‍ത്തുന്നുണ്ടായിരുന്നു. ഇത് സ്റ്റേഡിയത്തില്‍ നിന്നുള്ള സ്ഥിരം കാഴ്ച്ചയാണ്. എന്നാല്‍ ക്രിസ്റ്റ്യാനോയുടെ വീഡിയോ എടുക്കുന്ന സമയത്ത് താരം ക്യാമറാമാന്റെ ദേഹത്തേക്ക് വെള്ളം ഒഴിക്കുകയായിരുന്നു. ഈ വീഡിയോ വിവാദമായി മാറിയിരിക്കുകയാണ്. ക്യാമറാമാനോട് മാറി പോകാനും ക്രിസ്റ്റിയാനോ ആവശ്യപ്പെടുന്നുണ്ട്.
ക്രിസ്റ്റ്യാനോയുടെ പെരുമാറ്റത്തിന് വ്യാപക വിമര്‍ശനവും ആരാധകരില്‍ നിന്നുണ്ടായിട്ടുണ്ട്. മത്സരത്തില്‍ നല്ല അനുഭവമല്ല ടീമില്‍ നിന്നും ക്രിസ്റ്റ്യാനോ നേരിട്ടത്. മത്സരത്തിന്റെ നല്ലൊരു ഭാഗവും പുറത്തിരിക്കാനായിരുന്നു ക്രിസ്റ്റ്യാനോയുടെ വിധി. താരത്തെ ടീം ഇറക്കിയിരുന്നില്ല. ഒടുവില്‍ ഇറക്കിയെങ്കിലും ക്രിസ്റ്റ്യാനോ അടിച്ച ഗോള്‍ അസാധുവായി. 75ാം മിനുട്ടിലായിരുന്നു ക്രിസ്റ്റിയാനോ ഗോളടിച്ചത്. എന്നാല്‍ ഇത് അനുവദിച്ചില്ല.
മത്സരശേഷം ഇതിന്റെ രോഷം ക്രിസ്റ്റിയാനോയിലുണ്ടായിരുന്നു. ക്യാമറാമാനെ അതുകൊണ്ട് ക്രിസ്റ്റിയാനോ ബഹുമാനിച്ചില്ല. തന്നെ വെറുതെ വിടു എന്നാണ് വെള്ളം ഒഴിച്ച് കൊണ്ട് ക്രിസ്റ്റിയാനോ ക്യാമറാമാനോട് പറഞ്ഞത്. അതേസമയം സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ക്രിസ്റ്റ്യാനോയെ ടീമില്‍ ഉള്‍പ്പെടുത്താത്തതും ആരാധകരുടെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. പിഎസ്ജി, ഇന്റര്മിലാല് എന്നിവര്‍ക്കെതിരെയുള്ള സൗഹൃദ മത്സരങ്ങളിലെല്ലാം ക്രിസ്റ്റ്യാനോ കളിച്ചിരുന്നു.
62ാം മിനുട്ടിലായിരുന്നു താരത്തെ ടീം കളത്തില്‍ ഇറക്കിയത്. ആ സമയത്ത് ഇരുടീമുകളും സമനിലയിലായിരുന്നു. അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അല്‍ നസ്സര്‍ താരത്തെ ഇറക്കിയത്. എന്നാല്‍ ഗോള്‍ അസാധുവായതോടെ താരം കടുത്ത നിരാശയിലായിരുന്നു. അല്‍ നസ്സറിന്റെ അടുത്ത മത്സരം തുനീഷ്യല് ടീമായ മോണാസ്റ്ററുമായിട്ടാണ്. തുടര്‍ന്ന് ഈജിപ്ഷ്യല് ടീമായ സമാലേക്കുമായും മത്സരമുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications