കോഹ്‌ലിയുടെ നേതൃത്വം കളിയോടുള്ള തന്റെ സമീപനത്തെ പൂർത്തിയാക്കിയെന്ന് കൈൽ
ഇന്ത്യൻ പിച്ചുകളിൽ പന്തെറിയുന്നത് വ്യത്യസ്തമായ അനുഭവമാണെന്നും ജാമിസൺ പറഞ്ഞു
വിരാട് കോഹ്‌ലിയുടെ നേതൃത്വ ശൈലി തന്റെ കളിയോടുള്ള സമീപനത്തെ പൂർത്തീകരിക്കുന്നതാണെന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലരിന്റെ ഓൾറൗണ്ടർ കൈൽ ജാമിസൺ. ഇന്ത്യയിലെ സ്ലോ പിച്ചുകളിൽ മറ്റൊരു കളി തന്ത്രം ആവശ്യമാണെന്നും ആ കിവി താരം പറയുന്നു. 6.8 അടി ഉയരമുള്ള ജാമിസൺ ബാംഗ്ലൂരിന്റെ സുപ്രധാന സൈനിങ്ങുകളിൽ ഒന്നാണ്.
"അദ്ദേഹം (കോഹ്‌ലി) അത്തരമൊരു പരിചയസമ്പന്നനായ നേതാവാണ്. സമർത്ഥനായ ഒരു നായകൻ, ഗെയിമുകളെ സമീപിക്കുന്ന രീതി തീർച്ചയായും കാര്യങ്ങളെക്കുറിച്ച് അറിയാൻ ഞാൻ ആഗ്രഹിക്കുന്ന രീതിയെ പൂർത്തീകരിക്കുന്നു. അദ്ദേഹം മത്സരബുദ്ധിയും ആക്രമണോത്സുകതയുമുള്ള ഒരാളാണ്. മത്സരം മുഴുവനായിട്ട് ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തി," ജാമിസൺ പറഞ്ഞു.
ഇന്ത്യൻ പിച്ചുകളിൽ പന്തെറിയുന്നത് വ്യത്യസ്തമായ അനുഭവമാണെന്നും ജാമിസൺ പറഞ്ഞു. ഇരുപ്പാറുകാരനായ ജാമിസൺ ഇതുവരെ ന്യൂസിലൻഡ് ദേശീയ ടീമിനുവേണ്ടി എട്ട് ടി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും ആറു ടെസ്റ്റ് മത്സരങ്ങളും കളിച്ചിട്ടുണ്ട്. എല്ലാ ഫോർമാറ്റുകളിലും ഒരേപോലെ ഉപയോഗിക്കാൻ സാധിക്കുന്ന താരമെന്ന് ഇതിനോടകം അംഗീകാരം നേടിയ താരത്തെ താരലേലത്തിന് മുൻപ് തന്നെ ഫ്രാഞ്ചൈസികൾ നോട്ടമിട്ടിരുന്നു.
അതേസമയം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ തന്നെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ. അൽപ്പം പരവപ്പെടുത്തേണ്ടതുണ്ടെങ്കിലും ദേവ്ദത്തിന്റെ സ്ഥിരതയാർന്ന പ്രകടനത്തെ ലാറ പ്രശംസിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയ്ക്കായി കളിക്കുന്ന ഈ എടപ്പാൾ സ്വദേശി കഴിഞ്ഞ ഐപിഎല്ലിൽ മിന്നും പ്രകടനമാണ് പുറത്തെടുത്തത്. അതിന് മുൻപും ശേഷവും നടന്ന ആഭ്യന്തര ക്രിക്കറ്റിലെ മത്സരങ്ങളിലും ബോളർമാരെ കൃത്യമായി നേരിടാൻ ദേവ്ദത്തിന് സാധിച്ചിരുന്നു.
ഒരേ സമയം രാജകുമാരിയെ പോലെയും ഗ്ലാമറസായിട്ടും നിത്യ രാജ്, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍