Get Updates
Get notified of breaking news, exclusive insights, and must-see stories!

കത്തിക്കയറി കൊല്‍ക്കത്ത, ഡല്‍ഹി ഒരുപിടി ചാരം; പന്തിനും കൂട്ടര്‍ക്കും പടുകൂറ്റന്‍ തോല്‍വി

ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്നാം ജയം കുറിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 106 റണ്‍സിനാണ് കൊല്‍ക്കത്ത തകര്‍ത്ത് വിട്ടത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 273 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍സ് 166 റണ്‍സിന് എല്ലാവരും പുറത്തായി. കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് വൈഭവ് അരോറ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഡല്‍ഹിക്ക് ഒരു ഘട്ടത്തിലും കൊല്‍ക്കത്തക്ക് വെല്ലുവിളി ഉയര്‍ത്താനായില്ല. വെറും 33 റണ്‍സിന് ടോപ് ഓര്‍ഡറിലെ നാല് ബാറ്റ്‌സ്മാന്‍മാരാണ് കൂടാരം കയറിയത്. ഡേവിഡ് വാര്‍ണര്‍ (18), പൃഥ്വി ഷാ (10), മിച്ചല്‍ മാര്‍ഷ് (0), അഭിഷേക് പോറല്‍ (0) എന്നിവര്‍ നിരാശപ്പെടുത്തി. അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന റിഷഭ് പന്തും (55) ട്രിസ്റ്റന്‍ സ്റ്റബ്‌സും (54) പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. ഇരുവരും പുറത്തായ ശേഷം എത്തിയവര്‍ വേഗം കൂടാരം കയറി.

IPL 2024

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അര്‍ധ സെഞ്ച്വറി നേടിയ സുനില്‍ നരെയ്ന്റേയും അംഗ്രിഷ് രഘുവംശിയുടേയും വെടിക്കെട്ട് ബാറ്റിംഗാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അവസാന ഓവറുകളില്‍ ആന്ദ്രെ റസലും റിങ്കു സിംഗും കത്തിക്കയറിയതോടെ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സാണ് അടിച്ചെടുത്തത്.

ഒന്നാം വിക്കറ്റില്‍ ഫില്‍ സാള്‍ട്ടുമൊത്ത് 4.3 ഓവറില്‍ 60 റണ്‍സാണ് നരെയ്ന്‍ അടിച്ചെടുത്തത്. 18 റണ്‍സെടുത്ത സാള്‍ട്ട് പുറത്തായതിന് പിന്നാലെ എത്തിയ രഘുവംശി, നരെയ്ന് പറ്റിയ കൂട്ടാളിയായി. ഇരുവരും ചേര്‍ന്ന് എട്ടോവറില്‍ 104 റണ്‍സാണ് അടിച്ചെടുത്തത്. സുനില്‍ നരെയ്ന്‍ 39 പന്തില്‍ ഏഴ് വീതം സിക്സും ഫോറും അടക്കം 85 റണ്‍സെടുത്തു. രഘുവംശി 27 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സുമടക്കം 54 റണ്‍സെടുത്ത് പുറത്തായി.

പിന്നാലെ എത്തിയ ആന്ദ്രെ റസലും അതിവേഗം റണ്‍സ് കണ്ടെത്തിയതോടെ കൊല്‍ക്കത്ത 15 ഓവറില്‍ 200 കടന്നു. റസല്‍ 19 പന്തില്‍ 41 റണ്‍സെടുത്തു. ശ്രേയസ് അയ്യര്‍ 18 റണ്‍സെടുത്ത് പുറത്തായി. പിന്നാലെയെത്തിയ റിങ്കു സിംഗ് വെറും എട്ട് പന്തില്‍ മൂന്ന് സിക്സും ഒരു ഫോറും അടക്കം 26 റണ്‍സെടുത്തു. ഡല്‍ഹിക്കായി ഏഴ് പേരാണ് പന്തെറിഞ്ഞത്. ആന്റിച്ച് നോര്‍ത്യെ മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും നാലോവറില്‍ വിട്ടുകൊടുത്തത് 59 റണ്‍സാണ്. അവസാന ഓവര്‍ എറിഞ്ഞ ഇശാന്ത് ശര്‍മ്മ റസലിന്റേത് അടക്കം രണ്ട് വിക്കറ്റ് സ്വന്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+