Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിവാരത്ത് നിന്ന് ഡല്‍ഹിക്ക് മോചനം, ലഖ്‌നൗവിനെ പറപ്പിച്ച് പന്തും കൂട്ടരും

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് ആറ് വിക്കറ്റ് ശേഷിക്കെ ജയം കണ്ടു. ഡല്‍ഹിക്കായി ജേക്ക് ഫ്രാസര്‍ മക്ഗുര്‍ക്ക് അര്‍ധ സെഞ്ച്വറി (55) നേടി. ക്യാപ്റ്റന്‍ റിഷഭ് പന്ത് (41), പൃഥ്വി ഷാ (32) എന്നിവരും കാര്യമായ സംഭാവന നല്‍കി.

ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (8) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. താരതമ്യേന ദുര്‍ബലമായ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്ക് പെട്ടെന്ന് തന്നെ വാര്‍ണറെ നഷ്ടമായി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന പൃഥ്വിയും ജേക്കും സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയി. രണ്ടാം വിക്കറ്റില്‍ ഇരുവരും 39 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പൃഥ്വി ഷാ പുറത്തായതിന് പിന്നാലെ എത്തിയ റിഷഭ് പന്ത് കഴിഞ്ഞ മത്സരങ്ങളിലെ ഫോം തുടര്‍ന്നു.

IPL 2024

അതിവേഗം റണ്‍സ് കണ്ടെത്തിയ ക്യാപ്റ്റന്‍ 24 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സുമടക്കമാണ് 41 റണ്‍സ് നേടിയത്. ജേക്ക് 35 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സുമടക്കമാണ് 55 റണ്‍സ് നേടിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 73 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ലഖ്‌നൗവിനായി രവി ബിഷ്‌ണോയി രണ്ട് വിക്കറ്റെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ വന്‍ തകര്‍ച്ച നേരിട്ടിടത്ത് നിന്നാണ് പൊരുതാവുന്ന സ്‌കോറില്‍ എത്തിയത്.

കണിശതയോടെ പന്തെറിഞ്ഞ ഡല്‍ഹി ബൗളര്‍മാരാണ് ലഖ്നൗ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനായി നാലോവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ലഖ്നൗ ബാറ്റിംഗിന്റെ മുന്‍നിരയെ തകര്‍ത്തത്. കെഎല്‍ രാഹുല്‍, മാര്‍ക്ക് സ്റ്റോയിനിസ്, നിക്കോളസ് പൂരന്‍ എന്നിവരുടെ വിക്കറ്റാണ് കുല്‍ദീപ് വീഴ്ത്തിയത്.

ഓപ്പണര്‍മാര്‍ ഭേദപ്പെട്ട പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ചിടത്ത് നിന്നാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് അപ്രതീക്ഷിതമായി തകര്‍ന്നത്. 2.4 ഓവറില്‍ 28 റണ്‍സ് എന്ന നിലയില്‍ നിന്ന് ക്വിന്റണ്‍ ഡികോക്കിനെ നഷ്ടപ്പെട്ടതോടെ ലഖ്നൗ ബാറ്റിംഗ് നിര തകരാന്‍ തുടങ്ങി. ദേവ്ദത്ത് പടിക്കല്‍ (3), സ്റ്റോയിനിസ് (8), പൂരന്‍ (0) ദീപക് ഹൂഡ (10), ക്രുണാല്‍ പാണ്ഡ്യ (3) എന്നിവര്‍ അമ്പേ പരാജയമായി.

39 റണ്‍സെടുത്ത കെഎല്‍ രാഹുല്‍ പിടിച്ചുനിന്നെങ്കിലും ആരും പിന്തുണ നല്‍കിയില്ല. ഇതോടെ 94 ന് ഏഴ് എന്ന നിലയില്‍ ലഖ്നൗ തകര്‍ച്ചയെ നേരിട്ടു. എന്നാല്‍ എട്ടാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ആയുഷ് ബദൗനി (55 ) അര്‍ഷദ് ഖാന്‍ (20 ) സഖ്യം വാലറ്റത്ത് പൊരുതിയതാണ് സ്‌കോര്‍ 150 കടത്തിയത്. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 73 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+