Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഹിതിന് മുംബൈ വേണ്ട, മുംബൈക്ക് രോഹിതിനേയും, ഇഷനും പുറത്ത്; മുംബൈ നിലനിര്‍ത്തുക ഇവരെ മാത്രം

ഐപിഎല്‍ ഈ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായത് മുംബൈ ഇന്ത്യന്‍സായിരുന്നു. രോഹിത് ശര്‍മ്മക്ക് പകരം ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കാനുള്ള മാനേജ്‌മെന്റിന്റെ തീരുമാനം മുംബൈ ടീമിനെ തെല്ലൊന്നുമല്ല ബാധിച്ചത്. തലമുറമാറ്റം എന്ന പേര് പറഞ്ഞ് മുംബൈ ഇന്ത്യന്‍സിന് അഞ്ച് തവണ കിരീടം നേടിക്കൊടുത്ത രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍ സ്ഥാനം തെറിപ്പിച്ചത് ആരാധകരുടെ രോഷത്തിന് കാരണമായിരുന്നു.

ടീമിനുള്ളിലും ഇത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഫലമോ പോയന്റ് ടേബിളില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യാനായിരുന്നു മുംബൈയുടെ സ്ഥിതി. ഏതായാലും ക്യാപ്റ്റന്‍സി മാറ്റാനുള്ള തീരുമാനത്തില്‍ നിന്ന് മാനേജ്‌മെന്റ് പിന്നോട്ട് പോകില്ലെന്ന് വ്യക്തമായിട്ടുണ്ട്. അതിനിടെ 2025 ഐപിഎല്‍ സീസണിന് മുന്നോടിയായി മെഗാലേലം നടക്കാനുണ്ട്. ഈ അവസരത്തില്‍ മുംബൈ ഇന്ത്യന്‍സില്‍ പല വലിയ മാറ്റങ്ങളുമുണ്ടാകും എന്നാണ് മുന്‍താരം ആകാശ് ചോപ്ര പറയുന്നത്.

IPL 2024

ഐപിഎല്‍ 2025 ലേലത്തിന് മുമ്പ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തേണ്ട നാല് കളിക്കാരെ ആകാശ് ചോപ്ര തിരഞ്ഞെടുത്തു. അതില്‍ രോഹിത് ശര്‍മ്മയില്ല എന്നതാണ് ശ്രദ്ധേയം. രോഹിത് ഈ സീസണില്‍ 14 ഇന്നിംഗ്സുകളില്‍ നിന്ന് 32.08 ശരാശരിയിലും 150.00 സ്ട്രൈക്ക് റേറ്റിലും 417 റണ്‍സാണ് നേടിയത്. മുംബൈക്കായി ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും രോഹിത് ശര്‍മ്മയായിരുന്നു.

എന്നാല്‍ മുംബൈ ഇത്തവണ രോഹിതിനേയും ഇഷന്‍ കിഷനേയും കൈയൊഴിയും എന്നാണ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പങ്കിട്ട വീഡിയോയില്‍ അഭിപ്രായപ്പെടുന്നത്. 'മുംബൈ ഇഷാന്‍ കിഷനെ വിട്ടയക്കുമെന്ന് ഞാന്‍ കരുതുന്നു. അവര്‍ 'റൈറ്റ് ടു മാച്ച്' കാര്‍ഡ് ഉപയോഗിച്ചേക്കാം, കാരണം 15.5 കോടി വലിയ തുകയാണ്. ഈ തുകക്ക് ഇഷാനെ നിലനിര്‍ത്തുമെന്ന് ഞാന്‍ കരുതുന്നില്ല,' ആകാശ് ചോപ്ര പറഞ്ഞു.

ഈ സീസണിലെ 14 ഇന്നിംഗ്സുകളില്‍ നിന്ന് 22.86 ശരാശരിയിലും 148.83 സ്ട്രൈക്ക് റേറ്റിലും കിഷന്‍ 320 റണ്‍സ് സ്‌കോര്‍ ചെയ്തു. 2022 ലെ മെഗാലേലത്തില്‍ 15.25 കോടി രൂപയ്ക്കാണ് മുംബൈ അദ്ദേഹത്തെ സ്വന്തമാക്കിയത്. രോഹിത് ശര്‍മ്മ ഇതിനോടകം ടീമിന് വേണ്ടി തന്റെ അവസാന മത്സരം കളിച്ചിട്ടുണ്ടെന്ന് കരുതുന്നു എന്നും അദ്ദേഹം പറഞ്ഞു. മുംബൈ ഇന്ത്യന്‍സ് താരത്തെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും രോഹിതിനും തുടരാന്‍ താല്‍പര്യമില്ല എന്നും ചോപ്ര പറഞ്ഞു.

'രോഹിത് ശര്‍മ്മയെ വീണ്ടും മുംബൈ ഇന്ത്യന്‍സ് ജേഴ്സിയില്‍ കാണുമെന്ന് ഞാന്‍ കരുതുന്നില്ല. അത് എന്റെ ധാരണ മാത്രമായിരിക്കാം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ്മ എന്നിവരെ മുംബൈ നിലനിര്‍ത്തും എന്നും അദ്ദേഹം പ്രവചിച്ചു. 'ഈ ടീം 100% സൂര്യകുമാര്‍ യാദവിനെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു', ആകാശ് ചോപ്ര പറഞ്ഞു.

സൂര്യകുമാര്‍ യാദവും ജസ്പ്രീത് ബുംറയും ആയിരിക്കും മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ രണ്ട് നിലനിര്‍ത്തലുകള്‍ എന്ന് ആകാശ് ചോപ്ര കണക്കാക്കുന്നു, 'മൂന്നാമത്തേത്, ഞാന്‍ ഹാര്‍ദിക് പാണ്ഡ്യയെ പറയും. കാരണം ഹാര്‍ദിക് പാണ്ഡ്യയെ ടീമിന് ആവശ്യമുണ്ട്. ദീര്‍ഘകാല നേട്ടത്തിനായാണ് മുംബൈ ഹാര്‍ദിക്കിനെ തിരഞ്ഞെടുത്തത്. തിലക് വര്‍മ്മയെ നാലാമത്തെ സാധ്യതയുള്ള നിലനിര്‍ത്തല്‍ എന്ന് ചോപ്ര അഭിപ്രായപ്പെട്ടു.

ഈ നാലുപേരും ഇതുവരെ ഇന്ത്യക്കാരാണ്. ഈ ടീമിന് ഏതെങ്കിലും വിദേശ താരത്തെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുമെന്നോ നിലനിര്‍ത്താന്‍ കഴിയുമെന്നോ ഞാന്‍ കരുതുന്നില്ല. 'റൈറ്റ് ടു മാച്ച്' ഉപയോഗിച്ച് അവര്‍ ടിം ഡേവിഡിനെ നിലനിര്‍ത്തിയേക്കാം. 13 ഇന്നിംഗ്സുകളില്‍ നിന്ന് 149.64 സ്ട്രൈക്ക് റേറ്റില്‍ നേടിയ 416 റണ്‍സ് നേടിയ തിലക് വര്‍മ്മ, രോഹിത് ശര്‍മ്മയക്ക് പിന്നില്‍ മുംബൈയുടെ മികച്ച റണ്‍വേട്ടക്കാരനായാണ് ഈ സീസണ്‍ അവസാനിപ്പിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+