ശ്രീലങ്കയെ സസ്പെന്‍ഡ് ചെയ്ത് ഐസിസി; അമ്പരന്ന് ക്രിക്കറ്റ് ലോകം, കാരണമിത്...
ദുബായ്: ലോകകപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റിന് കനത്ത തിരിച്ചടി. ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ അംഗത്വം ഐസിസി സസ്പെന്‍ഡ് ചെയ്തു. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിലെ സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. അടിയന്തര പ്രാബല്യത്തോടെ ആണ് അംഗത്വം ഐ സി സി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സസ്പെന്‍ഷന്റെ വ്യവസ്ഥകള്‍ ഐ സി സി ബോര്‍ഡ് യഥാസമയം തീരുമാനിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.
വാര്‍ത്താകുറിപ്പിലൂടെയാണ് ഐ സി സി ഇക്കാര്യം അറിയിച്ചത്. ഐ സി സി ബോര്‍ഡ് ഇന്ന് യോഗം ചേര്‍ന്നിരുന്നു. ശ്രീലങ്കന്‍ ക്രിക്കറ്റ് ഒരു അംഗം എന്ന നിലയിലുള്ള അതിന്റെ കടമകള്‍ പ്രത്യേകിച്ച് അതിന്റെ കാര്യങ്ങള്‍ സ്വയംഭരണാധികാരത്തോടെ കൈകാര്യം ചെയ്യേണ്ടതിന്റെയും ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലും ഗുരുതരമായ ലംഘനമാണ് നടത്തിയത് എന്ന് ഐ സി സി നിരീക്ഷിച്ചു.

നേരത്തെ ലോകകപ്പിലെ തോല്‍വിയെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. പിന്നാലെ 1996 ലോകകപ്പ് ജേതാവായ മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയെ തലവനായി ഒരു ഇടക്കാല കമ്മിറ്റിയെ നിയമിക്കുകയും ചെയ്തിരുന്നു. പിന്നീട്, ശ്രീലങ്കയിലെ അപ്പീല്‍ കോടതി ഈ തീരുമാനം അസാധുവാക്കി. പൂര്‍ണ്ണമായ വാദം കേള്‍ക്കുന്നതുവരെ എല്ലാ ഉദ്യോഗസ്ഥരെയും കോടതി പുനഃസ്ഥാപിച്ചിട്ടുണ്ട്.
ഇതിനിടയിലാണ് ഐ സി സിയുടെ കടുത്ത നടപടി വന്നിരിക്കുന്നത് എന്നും ശ്രദ്ധേയമാണ്. 2023 ലെ ഐസിസി ലോകകപ്പില്‍ 9 ലീഗ് മത്സരങ്ങളില്‍ 2 മത്സരങ്ങളില്‍ മാത്രമാണ് ശ്രീലങ്ക വിജയിച്ചത്. നിലവില്‍ ലോകകപ്പ് പോയിന്റ് പട്ടികയില്‍ 9-ാം സ്ഥാനത്താണ് ശ്രീലങ്ക.
ലോകകപ്പിലും ഏഷ്യാ കപ്പ് ഫൈനലിലും ഇന്ത്യയോട് ടീം സ്കോര്‍ രണ്ടക്കം പോലും തികക്കാനാകാതെ ശ്രീലങ്ക പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കായിക മന്ത്രി റോഷന് രണസിംഗ മുഴുവന്‍ ബോര്‍ഡിനെയും പുറത്താക്കിയത്.
സര്‍ക്കാരിന്റെ ഓഡിറ്റര്‍ ജനറല്‍, മോശം ഭരണം, അഴിമതി, ഉദ്യോഗസ്ഥരുടെ ഫണ്ട് ദുരുപയോഗം എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിട്ടത്. ഓസ്ട്രേലിയയില്‍ നടന്ന ട്വന്റി 20 ലോകകപ്പിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട്, എസ്എല്‍സി ഫണ്ടുകളുടെ അമിത ഉപയോഗം തുടങ്ങി നിരവധി ഉദാഹരണങ്ങള്‍ സഹിതമായിരുന്നു ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്.
പ്രസിഡന്റ് ഷമ്മി സില്‍വയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തല്ക്കാലം ഭരണഘടനാപരമായി നിലനില്‍ക്കുമെങ്കിലും റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണ്. ടൂര്‍ണമെന്റ് കാണാന്‍ ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ 11 അംഗങ്ങള്‍, എസ്എല്സിയുമായി ബന്ധമുള്ളവരായി കണക്കാക്കപ്പെടുന്ന 9 അംഗങ്ങള്‍, എസ്എല്‍സിക്ക് പുറത്തുള്ള 36 പേര് എന്നിവരുള്‍പ്പെടെ 56 പേര്‍ക്ക് വിസ വാങ്ങുന്നതിനായി ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷനിലേക്ക് അപേക്ഷ അയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications