ശ്രീലങ്കയെ സസ്പെന്‍ഡ് ചെയ്ത് ഐസിസി; അമ്പരന്ന് ക്രിക്കറ്റ് ലോകം, കാരണമിത്...
ദുബായ്: ലോകകപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റിന് കനത്ത തിരിച്ചടി. ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ അംഗത്വം ഐസിസി സസ്പെന്‍ഡ് ചെയ്തു. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിലെ സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. അടിയന്തര പ്രാബല്യത്തോടെ ആണ് അംഗത്വം ഐ സി സി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സസ്പെന്‍ഷന്റെ വ്യവസ്ഥകള്‍ ഐ സി സി ബോര്‍ഡ് യഥാസമയം തീരുമാനിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.
വാര്‍ത്താകുറിപ്പിലൂടെയാണ് ഐ സി സി ഇക്കാര്യം അറിയിച്ചത്. ഐ സി സി ബോര്‍ഡ് ഇന്ന് യോഗം ചേര്‍ന്നിരുന്നു. ശ്രീലങ്കന്‍ ക്രിക്കറ്റ് ഒരു അംഗം എന്ന നിലയിലുള്ള അതിന്റെ കടമകള്‍ പ്രത്യേകിച്ച് അതിന്റെ കാര്യങ്ങള്‍ സ്വയംഭരണാധികാരത്തോടെ കൈകാര്യം ചെയ്യേണ്ടതിന്റെയും ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയിലും ഗുരുതരമായ ലംഘനമാണ് നടത്തിയത് എന്ന് ഐ സി സി നിരീക്ഷിച്ചു.

നേരത്തെ ലോകകപ്പിലെ തോല്‍വിയെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. പിന്നാലെ 1996 ലോകകപ്പ് ജേതാവായ മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയെ തലവനായി ഒരു ഇടക്കാല കമ്മിറ്റിയെ നിയമിക്കുകയും ചെയ്തിരുന്നു. പിന്നീട്, ശ്രീലങ്കയിലെ അപ്പീല്‍ കോടതി ഈ തീരുമാനം അസാധുവാക്കി. പൂര്‍ണ്ണമായ വാദം കേള്‍ക്കുന്നതുവരെ എല്ലാ ഉദ്യോഗസ്ഥരെയും കോടതി പുനഃസ്ഥാപിച്ചിട്ടുണ്ട്.
ഇതിനിടയിലാണ് ഐ സി സിയുടെ കടുത്ത നടപടി വന്നിരിക്കുന്നത് എന്നും ശ്രദ്ധേയമാണ്. 2023 ലെ ഐസിസി ലോകകപ്പില്‍ 9 ലീഗ് മത്സരങ്ങളില്‍ 2 മത്സരങ്ങളില്‍ മാത്രമാണ് ശ്രീലങ്ക വിജയിച്ചത്. നിലവില്‍ ലോകകപ്പ് പോയിന്റ് പട്ടികയില്‍ 9-ാം സ്ഥാനത്താണ് ശ്രീലങ്ക.
ലോകകപ്പിലും ഏഷ്യാ കപ്പ് ഫൈനലിലും ഇന്ത്യയോട് ടീം സ്കോര്‍ രണ്ടക്കം പോലും തികക്കാനാകാതെ ശ്രീലങ്ക പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കായിക മന്ത്രി റോഷന് രണസിംഗ മുഴുവന്‍ ബോര്‍ഡിനെയും പുറത്താക്കിയത്.
സര്‍ക്കാരിന്റെ ഓഡിറ്റര്‍ ജനറല്‍, മോശം ഭരണം, അഴിമതി, ഉദ്യോഗസ്ഥരുടെ ഫണ്ട് ദുരുപയോഗം എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിട്ടത്. ഓസ്ട്രേലിയയില്‍ നടന്ന ട്വന്റി 20 ലോകകപ്പിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട്, എസ്എല്‍സി ഫണ്ടുകളുടെ അമിത ഉപയോഗം തുടങ്ങി നിരവധി ഉദാഹരണങ്ങള്‍ സഹിതമായിരുന്നു ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്.
പ്രസിഡന്റ് ഷമ്മി സില്‍വയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തല്ക്കാലം ഭരണഘടനാപരമായി നിലനില്‍ക്കുമെങ്കിലും റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണ്. ടൂര്‍ണമെന്റ് കാണാന്‍ ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ 11 അംഗങ്ങള്‍, എസ്എല്സിയുമായി ബന്ധമുള്ളവരായി കണക്കാക്കപ്പെടുന്ന 9 അംഗങ്ങള്‍, എസ്എല്‍സിക്ക് പുറത്തുള്ള 36 പേര് എന്നിവരുള്‍പ്പെടെ 56 പേര്‍ക്ക് വിസ വാങ്ങുന്നതിനായി ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷനിലേക്ക് അപേക്ഷ അയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
കൊച്ചി മെട്രോയിൽ ജോലി ഒഴിവുണ്ട്; 2 തസ്തികയിൽ അവസരം.. 2.60 ലക്ഷം വരെ ശമ്പളം..യോഗ്യത അറിയാം -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ












Click it and Unblock the Notifications