'ശ്രീലങ്കന്‍ ക്രിക്കറ്റിനെ നശിപ്പിച്ചത് ജയ് ഷാ... അമിത് ഷായുടെ സ്വാധീനം'; ഗുരുതര ആരോപണവുമായി രണതുംഗ
കൊളംബോ: ബി സി സി ഐ സെക്രട്ടറിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷായ്ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം നായകന് അര്‍ജുന രണതുംഗ. ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയ്ക്ക് കാരണം ജയ് ഷായാണ് എന്ന് അര്‍ജുന രണതുംഗ ആരോപിച്ചു. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഉദ്യോഗസ്ഥരുമായുള്ള ബന്ധം ജയ് ഷാ ദുരുപയോഗം ചെയ്യുകയാണ് എന്ന് അര്‍ജുന രണതുംഗ തുറന്നടിച്ചു.
ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ചവിട്ടിത്താഴ്ത്താന്‍ ജയ് ഷാ ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതരും ജയ് ഷായും തമ്മിലുള്ള ബന്ധം ബി സി സി ഐക്ക് എസ് എല്‍ സിയെ നിയന്ത്രിക്കാനും ആധിപത്യം സ്ഥാപിക്കാനും കഴിയുമെന്ന ധാരണയാണ് നല്‍കിയതെന്നും അര്‍ജുന രണതുംഗ പറഞ്ഞു. ജയ് ഷായാണ് ശ്രീലങ്കന്‍ ക്രിക്കറ്റിനെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജയ് ഷായുടെ ശക്തി ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായ അമിത് ഷായുടെ മകനാണ് എന്നതാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 1996 ലോകകപ്പ് നേടിയ ശ്രീലങ്കന്‍ ടീം ക്യാപ്റ്റനാണ് അര്‍ജുന രണതുംഗ. ഈ ലോകകപ്പില്‍ ഏറ്റവും മോശം പ്രകടനമാണ് ശ്രീലങ്ക കാഴ്ച വെച്ചത്. ഒമ്പത് മത്സരങ്ങളില്‍ ഏഴെണ്ണവും പരാജയപ്പെട്ട് സെമിയിലെത്താന്‍ പോലും ശ്രീലങ്കയ്ക്ക് സാധിച്ചിരുന്നില്ല.
ഇതിന് പിന്നാലെ ഐ സി സി ശ്രീലങ്കയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ക്രിക്കറ്റ് ബോര്‍ഡിലെ സര്‍ക്കാര്‍ ഇടപെടല്‍ ആരോപിച്ചായിരുന്നു ഐ സി സിയുടെ നടപടി. ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. അര്‍ജുന രണതുംഗ തലവനായി ഒരു ഇടക്കാല കമ്മിറ്റിയെ നിയമിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിട്ട നടപടി കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഐ സി സി സസ്പെന്റ് ചെയ്തതോടെ 2024 ലെ അണ്ടര്‍ 19 ലോകകപ്പിന് വേദിയാകാനുള്ള ലങ്കയുടെ അവസരം ഉള്‍പ്പടെ അനിശ്ചിതത്തിലാണ്. ഈ ലോകകപ്പിലും ഏഷ്യാ കപ്പ് ഫൈനലിലും ഇന്ത്യയോട് ടീം സ്കോര്‍ രണ്ടക്കം പോലും തികക്കാനാകാതെ ശ്രീലങ്ക പുറത്തായിരുന്നു. അതേസമയം ക്രിക്കറ്റ് ബോര്‍ഡിലെ അഴിമതിയാണ് പിരിച്ചുവിടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
മോശം ഭരണം, അഴിമതി, ഉദ്യോഗസ്ഥരുടെ ഫണ്ട് ദുരുപയോഗം എന്നിവ സംബന്ധിച്ച് സര്‍ക്കാരിന്റെ ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ബോര്‍ഡ് പിരിച്ചുവിട്ടത്. ഓസ്ട്രേലിയയില്‍ നടന്ന ട്വന്റി 20 ലോകകപ്പിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട്, എസ്എല്‍സി ഫണ്ടുകളുടെ അമിത ഉപയോഗം തുടങ്ങി നിരവധി ഉദാഹരണങ്ങള്‍ സഹിതമാണ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications